NEWS UPDATE

6/recent/ticker-posts

'ഈ ഒപ്പ് കിട്ടിയാലേ ഇനി പാസ്‌പോര്‍ട്ട് കിട്ടൂ'; കെപി ശശികലയെ ട്രോളി ടി സിദ്ധിഖ്

കോഴിക്കോട്: പുറം രാജ്യത്ത് പോയി ജോലിയെടുക്കണമെങ്കില്‍ ഈ നാടു തരുന്ന പാസ്‌പോര്‍ട്ട് കൂടിയേ തീരൂ എന്ന കെപി ശശികലയുടെ ഭീഷണിയെ ട്രോളി കല്‍പ്പറ്റ എംഎല്‍എയും കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റുമായ ടി സിദ്ധിഖ് എംഎല്‍എ. ഇതാണ് ഇനി പാസ്‌പോര്‍ട്ടിലെ ഒപ്പെന്ന ക്യാപ്ഷനോടുകൂടി അപായ സൂചകമായ മഞ്ഞ ബാക്ഗ്രൗണ്ടില്‍ പാമ്പ് ഇഴയുന്ന ചിത്രം പങ്കുവെച്ചാണ് സിദ്ധിഖിന്റെ ട്രോള്‍.[www.malabarflash.com]

വിദ്വേഷ പ്രചാരണത്തിന്റെ പേരില്‍ ഖത്തറിലെ മലയാളം മിഷന്‍ കോഡിനേറ്റര്‍ സ്ഥാനത്ത് നിന്നും പുറത്താക്കപ്പെട്ട ദുര്‍ഗാദാസിനെ ന്യായീകരിച്ച് ഹിന്ദു ഐക്യവേദി നേതാവ് കൂടിയായ കെപി ശശികല രംഗത്തെത്തിയിരുന്നു.

'ഇതാണ് ഇനി പാസ്‌പോര്‍ട്ടിലെ ഒപ്പ്. ഈ ഒപ്പ് കിട്ടിയാലേ ഇനി പാസ്‌പോര്‍ട്ട് കിട്ടൂ. പാസ്‌പോര്‍ട്ട് കിട്ടിയാലല്ലേ നമുക്ക് ഗള്‍ഫില്‍ ജോലിക്ക് പോകാന്‍ പറ്റൂ!', എന്നാണ് ടി സിദ്ധിഖിന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ ഉള്ളത്. 

ദുര്‍ഗാദാസിന്റെ പാരമ്പര്യം ഉള്‍പ്പെടെ എടുത്ത് പറഞ്ഞായിരുന്നു കെപി ശശികല ദുര്‍ഗാദാസിനെ പിന്തുണച്ചെത്തിയത്.ദുര്‍ഗ്ഗാദാസ് ആര്‍ക്കെങ്കിലുമെതിരെ എന്തെങ്കിലും ചെയ്തതായി നേരത്തെ പരാതിയില്ല. വര്‍ഷങ്ങളായി വിദേശരാജ്യത്ത് ജോലിചെയ്യുന്നു ആ രാഷ്ട്രത്തിന്റെ നിയമത്തിനെതിരെ ഇന്നുവരെ അദ്ദേഹം ഒന്നും പ്രവര്‍ത്തിച്ചിട്ടില്ല. 

വിഭാഗീയമായോ വര്‍ഗ്ഗീയമായോ അവിടെ അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ടെന്ന് ആര്‍ക്കും അനുഭവമില്ല. അദ്ദേഹം തൊഴില്‍ ചെയ്യുന്ന സ്ഥാപനത്തിനും അദ്ദേഹത്തെപ്പറ്റി ഒരു പരാതിയും ഉണ്ടായിരുന്നില്ലെന്നുമാണ് ഹിന്ദു ഐക്യ വേദി നേതാവ് ചൂണ്ടിക്കാട്ടുന്നത്. ഹിന്ദു ഐക്യവേദി സ്ഥാപക നേതാക്കളില്‍ ഒരാളായ ശിശുപാലിന്റെ മകനാണ് ദുര്‍ഗ്ഗാദാസ്. ഹിന്ദു സമൂഹം നേരിടുന്ന പ്രശ്നങ്ങളില്‍ നിര്‍ഭയനായി സമൂഹത്തിന് നേതൃത്വം നല്‍കിയ വ്യക്തിയാണ് ശിശുപാല്‍ എന്നും കെപി ശശികല പറയുന്നു.

ഇതിനൊപ്പം ദുര്‍ഗാദാസിന് എതിരെ പ്രവര്‍ത്തിച്ചവരെയും കെ പി ശശികല പോസ്റ്റില്‍ പരാമര്‍ശിക്കുന്നത്. ഗള്‍ഫിലെ ജോലി കാട്ടി കളി തുടങ്ങിയാല്‍ തിരിച്ചടിക്കാന്‍ അറിയാമെന്നും കെപി ശശികല പോസ്റ്റില്‍ മുന്നറിയിപ്പ് നല്‍കുന്നു. 

നിങ്ങള്‍ ജോലികളഞ്ഞാല്‍ അവരിവിടെ വരും ജീവിക്കും പക്ഷെ ഇവിടുള്ളവര്‍ പകരം കളിതുടങ്ങിയാല്‍ എന്ന മുന്നറിയിപ്പാണ് ശശി കല പറയുന്നത്. പുറം രാജ്യത്ത് പോയി ജോലിയെടുക്കണമെങ്കില്‍ ഈ നാടു തരുന്ന പാസ്പോര്‍ട്ട് കൂടിയേ തീരു എന്ന ഭീഷണിയും കെപി ശശി കല നല്‍കുന്നു.

Post a Comment

0 Comments