NEWS UPDATE

6/recent/ticker-posts

റിഫാമെഹനു കാസറകോട് നീലേശ്വരം ബങ്കളത്തിന്റെ മരുമകള്‍

നീലേശ്വരം: ദുബൈയിലെ ഫ്‌ളാറ്റില്‍ മരിച്ചനിലയില്‍ കാണപ്പെട്ട ഇന്‍സ്റ്റഗ്രാമിലും യൂട്യൂബിലും ടിക്ടോക്കിലും ഏറെ ആരാധകരുള്ള വ്‌ളോഗര്‍ റിഫാമെഹനു കാസറകോട് നീലേശ്വരം ബങ്കളത്തിന്റെ മരുമകള്‍.[www.malabarflash.com]


നീലേശ്വരം ബങ്കളം ദിവ്യംപാറയിലെ സി.കെ.മൊയ്തു നഫീസത്ത് ദമ്പതികളുടെ മകന്‍ മെഹറുഫിന്റെ ഭാര്യയാണ് കോഴിക്കോട് താമരശ്ശേരി സ്വദേശിയായ റിഫാമെഹ്‌നു(21). 

ടിക് ടോക്കില്‍ രണ്ട് ലക്ഷത്തിലേ റെയും ഇന്‍സ്റ്റഗ്രാമില്‍ ഇരുപതിനായിരത്തിലേറും റിഫാമെഹനു 919 എന്നപേരിലുള്ള യൂട്യൂബ് ചാനലില്‍ മൂന്ന് ലക്ഷത്തിലേറെയും ആരാധകരുള്ള റിഫാമെഹനുവിന്റെ അപ്രതീക്ഷിത മരണവാര്‍ത്ത ഇവരുടെ ആരാധകര്‍ക്ക് ആദ്യമൊന്നും ഉള്‍ക്കൊള്ളാനായ ല്ല. മരിക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പില്‍ ബുര്‍ജ് ഖലീഫയ്ക്കുമുമ്പില്‍ ഭര്‍ത്താവ് മെഹനുവിനൊപ്പം നില്‍ക്കുന്ന വീഡിയോയാണ് റിഫാമെഹനു അവസാനമായി ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റുചെയ്തത്.

തിങ്കളാഴ്ച രാത്രിയും സമൂഹമാധ്യമങ്ങളില്‍ റിഫ സജീവമായിരുന്നു. അവസാനമായിയിട്ട ഇന്‍സ്റ്റഗ്രാം പോസ്റ്റിലും റിഫയെ വളരെ സന്തോഷവതിയായാണ് കാണപ്പെട്ടത്. എന്നാല്‍ അധികം വൈകാതെയാണ് റിഫയുടെ മരണവാര്‍ത്തയും പുറത്തുവന്നത്. ഭര്‍ത്താവ് മെഹറൂഫ് തന്നെയാണ് ഭാര്യയുടെ മരണവാര്‍ത്ത പുറത്തുവിട്ടത്. മകനേയും എന്നെയും തനിച്ചാക്കി അവള്‍ പോയിയെന്നായിരുന്നു മെഹറൂഫിന്റെ പോസ്റ്റ്. 

എന്നാല്‍ ഇത് ആദ്യമൊന്നും ആര്‍ക്കും വിശ്വസിക്കാനായില്ല. പിന്നീട് സുഹൃത്തുക്കള്‍ കൂടി മരണം സ്ഥിരീകരിച്ചതോടെ ഞെട്ടലിലായിരുന്നു റിഫയുടെ ആരാധകര്‍, ഫാഷന്‍, ഫുഡ്, യാത്ര തുടങ്ങിയവ കേന്ദ്രീകരിച്ചാണ് റിഫയുടെ ഏറെയും പോസ്റ്റുകള്‍. 

ദിവ്യംപാറയില്‍ ഭര്‍തൃവീട്ടിലായിരുന്ന റിഫ ജനുവരി 24 നാണ് ദുബൈയിലെ ഭര്‍ത്താവിന്റെ അരികിലേക്ക് പോയത്. ഒരുവയസുള്ള മകന്‍ ഹസന്‍ മെഹനുവിനെ താമരശ്ശേരി അരനാട്ടിയിലെ കുടുംബ വീട്ടില്‍ നിര്‍ത്തിയാണ് റിഫ ഗള്‍ഫിലേക്ക് പോയത്. ഫ്‌ളാറ്റില്‍ റിഫ ആത്മഹത്യചെയ്യു കയായിരുന്നു.. എന്നാല്‍ റിഫ ആത്മഹത്യ ചെയ്യേണ്ട യാതൊരുകാര്യവുമില്ലെന്നാണ് ബന്ധുക്കള്‍ പറയുന്നത്.

ഭര്‍തൃവീട്ടുകാരും അയല്‍ക്കാരുമായും വളരെ സൗഹദത്തിലായിരുന്നു റിഫയുടെ പെരുമാറ്റം. അതുകൊണ്ടുതന്നെ നാട്ടുകാരും റിഫയുടെ മരണവാര്‍ത്തകേട്ടതിന്റെ നടുക്കത്തിലാണ്. 

റിഫയുടെ മൃതദേഹം ബുധനാഴ്ച രാത്രി 11ന് ഷാര്‍ജയില്‍ നിന്ന് കോഴിക്കോട്ടേക്ക് പുറപ്പെട്ട വിമാനത്തിലാണ് നാട്ടിലെത്തിക്കുന്നത്.

Post a Comment

0 Comments