NEWS UPDATE

6/recent/ticker-posts

എസ്എഫ്ഐ പ്രവർത്തകന്‍റെ കൊലപാതകം; പിന്നിൽ യൂത്ത് കോൺഗ്രസെന്ന് ആരോപണം

ഇടുക്കി: ഇടുക്കി ഗവ. എൻജിനിയറിംഗ് കോളജിലെ വിദ്യാർഥി ധീരജ് രാജശേഖരനെ കൊലപ്പെടുത്തിയത് പുറത്തുനിന്നുമെത്തിയയാൾ. പ്രാദേശിക യൂത്ത് കോൺഗ്രസ് നേതാവ് നിഖിൽ പൈലി എന്നയാളാണ് വിദ്യാർഥികളെ ആക്രമിച്ചതെന്ന് ദൃസാക്ഷികൾ പറഞ്ഞു. സംഭവത്തിന് ശേഷം ഇയാൾ ഓടി രക്ഷപെടുന്നത് കണ്ടവരുണ്ട്.[www.malabarflash.com]


തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോളജിൽ തർക്കമുണ്ടായിരുന്നു. തുടർന്ന് ക്യാംപസിന് പുറത്തിറങ്ങിയപ്പോഴാണ് വിദ്യാർഥികളെ ഇയാൾ ആക്രമിച്ചത്. നിഖിൽ പൈലി കൈവശം ആയുധം കരുതിയിരുന്നതായാണ് സൂചന. സംഭവത്തിന് ശേഷം ഇയാൾ സ്ഥലത്ത് നിന്നും ഓടി രക്ഷപെട്ടു.

രക്തത്തിൽ കുളിച്ചു കിടന്ന ധീരജിനെ ഇ‌ടുക്കി ജില്ലാ പഞ്ചായത്ത് അംഗം സത്യന്‍റെ കാറിൽ വിദ്യാർഥികളാണ് ആശുപത്രിയിൽ എത്തിച്ചത്. കാറിൽ കയറ്റുമ്പോൾ ധീരജിന് ജീവനുണ്ടായിരുന്നതായി മറ്റ് വിദ്യാർഥികൾ പറഞ്ഞു. എന്നാൽ നെഞ്ചിലേറ്റ ആഴത്തിലുള്ള മുറിവിനെ തുടർന്ന് മരണം സംഭവിക്കുകയായിരുന്നു.

ആക്രമണത്തിൽ പരിക്കേറ്റ അഭിജിത്ത്,അമൽ എന്നിവരെ ഇടുക്കി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.

Post a Comment

0 Comments