വയനാട് മാനന്തവാടിയിൽ പലചരക്ക് കടയിൽ ജോലി ചെയ്യുന്ന 21 വയസുകാരൻ അജ്നാസിനെ നാദാപുരത്ത് നിന്ന് എത്തിയ സംഘം തട്ടികൊണ്ടു പോയി മർദിച്ചെന്നാണ് പരാതി. പെൺകുട്ടിയുടെ മാതാപിതാക്കളുമായി സംസാരിക്കാം എന്ന് പറഞ്ഞ് അജ്നാസിനെ തൊട്ടിൽപ്പാലത്തേക്ക് വിളിച്ചു വരുത്തുകയായിരുന്നു.
പിന്നീട് പെൺകുട്ടിയുടെ സഹോദരനടക്കമുള്ള പത്തംഗ സംഘമെത്തി കാറിൽ നാദാപുരത്തേക്ക് തട്ടികൊണ്ടു പോയെന്നാണ് ആരോപണം. ബന്ധുക്കൾ ചേർന്ന് ഇരു കാലുകളും കെട്ടിവെച്ച് മർദിച്ചു. കമ്പിവടി കൊണ്ട് തലയ്ക്കടിച്ച് പരിക്കേൽപ്പിച്ചെന്ന് അജ്നാസ് പറയുന്നു.
കൈകാലുകൾക്ക് ഗുരുതരമായി പരിക്കേറ്റ് വീട്ടിൽ തിരിച്ചെത്തിയ അജ്നാസിനെ വയനാട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. അജ്നാസിന്‍റെ ഇരുചക്ര വാഹനവും മൊബൈൽ ഫോണും തല്ലി തകർത്തുവെന്നാണ് ആക്ഷേപം.
കൈകാലുകൾക്ക് ഗുരുതരമായി പരിക്കേറ്റ് വീട്ടിൽ തിരിച്ചെത്തിയ അജ്നാസിനെ വയനാട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. അജ്നാസിന്‍റെ ഇരുചക്ര വാഹനവും മൊബൈൽ ഫോണും തല്ലി തകർത്തുവെന്നാണ് ആക്ഷേപം.
പെൺകുട്ടിയുടെ ബന്ധുക്കൾക്കെതിരെ പോലീസിൽ പരാതി നൽകുമെന്ന് മർദനമേറ്റ അജ്നാസ് പറഞ്ഞു. എന്നാൽ പെൺകുട്ടിയുടെ ബന്ധുക്കൾ ആരോപണത്തേക്കുറിച്ച് പ്രതികരിച്ചിട്ടില്ല
0 Comments