വീട്ടിൽ അമ്മ മാത്രമുണ്ടായ സമയത്താണ് തൂങ്ങി മരിക്കാന് ശ്രമിച്ചത്. ഇത് ശ്രദ്ധയില് പെട്ട അമ്മ ബഹളം കൂട്ടി ബന്ധുക്കളും നാട്ടുകാരും ചേർന്നു രക്ഷപ്പെടുത്തുകയായിരുന്നു. നാട്ടുകാർ സംസാരിച്ച് സമാധാനപ്പെടുത്തിയ യുവാവ് ബാത്ത്റൂമിലേക്കെന്നു പറഞ്ഞു വീടിനു പിറകിലെ ആൾ മറയില്ലാത്ത കിണറിലേക്ക് എടുത്തുചാടുകയായിരുന്നു. കണ്ടുനിന്ന യുവാക്കൾ കൂടെ ചാടിയിരുന്നുവെങ്കിലും രക്ഷപ്പെടുത്താൻ കഴിഞ്ഞില്ല. തുടര്ന്ന് ഫയര്ഫോഴ്സ് എത്തിയാണ് പുറത്തെടുത്തത്. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാന് സാധിച്ചില്ല. നിറയെ വെള്ളമുണ്ടായിരുന്ന കിണറായിരുന്നു.
മാതാവ്: സരോജിനി. ഭാര്യ: വിലാസിനി. മക്കൾ: അര്ജുൻ, അതുല്യ. സഹോദരങ്ങൾ: അനിത, അജിത, പരേതനായ അനിൽ.
0 Comments