വൈറ്റില തൈക്കൂടത്ത് ജവഹർ റോഡിലുള്ള സുഹൃത്തുക്കളുടെ വീട്ടിൽ വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് മൂന്നു മണിയോടെയാണ് ജിജുവിനെ മരിച്ചനിലയിൽ കണ്ടെത്തിയത്. തിരുവനന്തപുരം സ്വദേശിയാണ്.
ഭക്ഷണം വാങ്ങാൻ പുറത്തുപോയ സുഹൃത്തുക്കൾ തിരിച്ചു വന്നപ്പോഴാണ് മൃതദേഹം കണ്ടത്. വിവരമറിയിച്ചതിനെ തുടർന്ന് മരട് പോലീസ് സ്ഥലത്തെത്തി. ഫൊറൻസിക് വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. മൃതദേഹം എറണാകുളം ജനറൽ ആശുപത്രിയിലേക്ക് മാറ്റി.
അനന്യയുടെ മരണത്തിനു പിന്നാലെ ജിജു കടുത്ത മാനസിക സമ്മർദത്തിലായിരുന്നെന്ന് സുഹൃത്തുക്കൾ പറഞ്ഞു. അനന്യയ്ക്കൊപ്പം താമസിച്ചിരുന്ന ജിജു, ചൊവ്വാഴ്ച ഇടപ്പള്ളിയിലെ ഫ്ലാറ്റിൽനിന്നു പുറത്തുപോയി മടങ്ങിയെത്തിയപ്പോഴാണ് അനന്യയെ മരിച്ച നിലയിൽ കണ്ടെത്തിയതെന്നാണ് പോലീസിനു നൽകിയ മൊഴി. വ്യാഴാഴ്ചയാണ് അനന്യയുടെ മൃതദേഹം സംസ്കരിച്ചത്.
തിരുവനന്തപുരം ജഗതി സ്വദേശിയായ ജിജു ഹെയർ സ്റ്റൈലിസ്റ്റാണ്. കഴിഞ്ഞ നിയമസഭാ തിരഞ്ഞടുപ്പുകാലം മുതലാണ് ഇരുവരും ഒരുമിച്ച് താമസിക്കാൻ തുടങ്ങിയത്. വിവാഹിതരാകാൻ തീരുമാനിച്ചിരുന്നെന്നു സുഹൃത്തുക്കൾ പറഞ്ഞു.
ഭക്ഷണം വാങ്ങാൻ പുറത്തുപോയ സുഹൃത്തുക്കൾ തിരിച്ചു വന്നപ്പോഴാണ് മൃതദേഹം കണ്ടത്. വിവരമറിയിച്ചതിനെ തുടർന്ന് മരട് പോലീസ് സ്ഥലത്തെത്തി. ഫൊറൻസിക് വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. മൃതദേഹം എറണാകുളം ജനറൽ ആശുപത്രിയിലേക്ക് മാറ്റി.
അനന്യയുടെ മരണത്തിനു പിന്നാലെ ജിജു കടുത്ത മാനസിക സമ്മർദത്തിലായിരുന്നെന്ന് സുഹൃത്തുക്കൾ പറഞ്ഞു. അനന്യയ്ക്കൊപ്പം താമസിച്ചിരുന്ന ജിജു, ചൊവ്വാഴ്ച ഇടപ്പള്ളിയിലെ ഫ്ലാറ്റിൽനിന്നു പുറത്തുപോയി മടങ്ങിയെത്തിയപ്പോഴാണ് അനന്യയെ മരിച്ച നിലയിൽ കണ്ടെത്തിയതെന്നാണ് പോലീസിനു നൽകിയ മൊഴി. വ്യാഴാഴ്ചയാണ് അനന്യയുടെ മൃതദേഹം സംസ്കരിച്ചത്.
തിരുവനന്തപുരം ജഗതി സ്വദേശിയായ ജിജു ഹെയർ സ്റ്റൈലിസ്റ്റാണ്. കഴിഞ്ഞ നിയമസഭാ തിരഞ്ഞടുപ്പുകാലം മുതലാണ് ഇരുവരും ഒരുമിച്ച് താമസിക്കാൻ തുടങ്ങിയത്. വിവാഹിതരാകാൻ തീരുമാനിച്ചിരുന്നെന്നു സുഹൃത്തുക്കൾ പറഞ്ഞു.
0 Comments