NEWS UPDATE

6/recent/ticker-posts

‘ആശുപത്രിയില്‍ പോയാല്‍ വൃക്ക നീക്കം ചെയ്യും, ഒറ്റയ്ക്ക് പൂട്ടിയിടും’; തെറ്റിദ്ധാരണയില്‍ കോവിഡ് ചികിത്സയ്ക്ക് തയ്യാറാവാതെ യുപിയിലെ ഒരു വിഭാഗം ഗ്രാമവാസികള്‍

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ പല ഗ്രാമങ്ങളിലുള്ളവര്‍ ഈ കോവിഡ് കാലത്ത് ആശുപത്രികളില്‍ പോകുന്നില്ല. തെറ്റിദ്ധാരണകള്‍ കാരണം, അത്യാവശത്തിനെങ്കിലും ബോധവത്ക്കരണം ലഭിക്കാത്തതുമായ സാഹചര്യത്തിലാണ് യുപിയിലെ ഈ പരിതസ്ഥിതിയെന്നുവേണം മനസിലാക്കുവാന്‍.[www.malabarflash.com]

കോവിഡിനെ പറ്റി ഒരു ഗ്രാമവാസിയുടെ പ്രതികരണം ഇങ്ങനെയായിരുന്നു; ‘ആശുപത്രിയില്‍ അവര്‍ കൊറോണ ഇഞ്ചക്ഷന്‍ നല്‍കുന്നുണ്ട്?. അതുകാരണം ജനങ്ങള്‍ മരിച്ചുവീഴുകയാണ്?, അസുഖബാധിതനായാലും ആരും ആശുപത്രിയില്‍ പോയി കോവിഡ് പരിശോധന നടത്തരുത്’, പ്രയാഗ്‌രാജില്‍നിന്ന് 53 കിലോമീറ്റര്‍ അകലെയുള്ള പ്രതാപുര്‍ ഗ്രാമവാസിയായ 45 കാരന്‍ ഇന്ദര്‍പാല്‍ പാസി തന്റെ സുഹൃത്തുക്കളോടായി പറഞ്ഞു. ദേശിയ മാധ്യമമായ ദി പ്രിന്റാണ് ഇത് റിപ്പോര്‍ട്ട് ചെയ്തത്.

ഗൊരഖ്പുര്‍, അലഹബാദ്, ഫത്തേപുര്‍, കൗശമ്പി തുടങ്ങിയ ജില്ലകളിലെയെല്ലാം മനുഷ്യരുടെ അവസ്ഥയാണിത്. ആശുപത്രികളില്‍ ചെന്നാല്‍ അവര്‍ വൃക്കകള്‍ നീക്കും, ആശുപത്രികളില്‍ ഒറ്റയ്ക്ക് പൂട്ടിയിടും എന്നൊക്കെ പറഞ്ഞാണ് ഇവര്‍ രോഗത്തെ ചികിത്സിക്കേണ്ടതില്ലെന്ന് ചിന്തിക്കുന്നത് എന്നതാണ് ഇതിന്റെ മറുവശം.

ഗ്രാമങ്ങളിലെ ഒരോ വീടുകളിലും ഒരാള്‍ക്കെങ്കിലും പനിയുണ്ട്. പലരും മരിച്ചു വീണിട്ടുണ്ട്. ഇതുകൊണ്ടൊന്നും ഗ്രാമവാസികള്‍ ആശുപത്രികളില്‍ പോയി പരിശോധന നടത്തേണ്ടതിന്റെ ആവശ്യകത മനസിലാക്കുന്നില്ലെന്നത് യുപിയുടെ ദയനീയ മുഖത്തെയാണ് വെളിപ്പെടുത്തുന്നത്. സംസ്ഥാന ഭരണകൂടത്തിന്റെ വീഴ്ച്ചയ്ക്ക് നേരെയാണ് ഇക്കാര്യങ്ങള്‍ വിരല്‍ ചൂണ്ടുന്നത്.

ആശുപത്രികളില്‍ പോയാല്‍ അവര്‍ ആളുകളെ കൊല്ലുന്ന കൊറോണ ഇഞ്ചക്ഷന്‍ നല്‍കും, മരിച്ചവരുടെ മൃതദേഹങ്ങള്‍ തിരികെ നല്‍കില്ല, ആശുപത്രിയില്‍ പോകുന്നവരെ ഒറ്റയ്ക്ക് പൂട്ടിയിടും, അവരുടെ വൃക്ക നീക്കം ചെയ്യും തുടങ്ങിയ കാരണങ്ങള്‍ നിരത്തിയാണ് ഇവിടത്തുകാര്‍ ഈ മഹാമാരിക്കാലത്ത് ജിവിക്കുന്നതെന്നത് കോവിഡിന്റെ രണ്ടാം തരംഗം എന്നതുപോലെ തന്നെ ആശങ്ക ജനിപ്പിക്കുന്ന ഒന്നാണ്. 

ഇത്തരം ചിന്തഗതികളാല്‍ എത്രയോ പേരുടെ ജീവനും ജീവിതവുമാണ് ഇല്ലാതാകുന്നത്. ഇത്തരത്തിലുള്ള ആശങ്കകളാല്‍ ഗ്രാമവാസികള്‍ ഗുരുതരാവസ്ഥയിലാകുമ്പോള്‍ മാത്രമേ വൈദ്യസഹായം ആവശ്യപ്പെടുന്നുള്ളൂവെന്ന് കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിലെ ഡോക്ടര്‍മാരും അംഗീകരിക്കുന്നുണ്ട്.

‘ആശുപത്രിയില്‍ എത്തുന്ന ഓരോ രണ്ടാമത്തെ വ്യക്തിയും ശ്വാസതടസ്സത്തോടെയാണ് ഇവിടെ എത്തുന്നത്. അവരെ രക്ഷിക്കാന്‍ ഞങ്ങളാല്‍ കഴിയുന്നത് ചെയ്യാന്‍ ശ്രമിക്കുന്നുണ്ട്. അവസാന നിമിഷമാണ് എത്തുന്നത് എന്നുകൊണ്ട് തന്നെ അവരെ രക്ഷിക്കുന്നത് അസാധ്യമായി തീരുന്നു. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ മാത്രം ഞങ്ങളുടെ ആശുപത്രിയില്‍ 10 മരണങ്ങള്‍ സ്ഥിരീകരിച്ചു. ദിവസവും രണ്ട്, മൂന്ന് മരണങ്ങള്‍ സംഭവിക്കുന്നു’, മഞ്ജന്‍പൂര്‍ ജില്ലാ ആശുപത്രി സൂപ്പറണ്ട് ഡോ. ദീപക് സേഠ് പറഞ്ഞു.

കോവിഡ് രോഗികള്‍ക്കായി എല്‍ 2 സൗകര്യമാണ് മഞ്ജന്‍പൂര്‍ ജില്ലാ ആശുപത്രിയില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. അതിനാല്‍ തന്നെ ഓക്‌സിജന്‍ ആവശ്യമുള്ളവര്‍ന്ന് അത് നല്‍കുവാനും മെച്ചപ്പെട്ട ചികിത്സ ഒരുക്കുവാനും സാധിക്കും. 70 ഓളം കിടക്കകളാണ് ആശുപത്രിയിലുള്ളതെന്നും ഇപ്പോള്‍ എല്ലാം നിറഞ്ഞിരിക്കുകയാണ് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം, സര്‍ക്കാര്‍ സ്ഥിതിഗതികള്‍ നല്ലരീതിയില്‍ കൈകാര്യം ചെയ്യുന്നുണ്ടെന്നും ആശാ പ്രവര്‍ത്തകരുടെയും സ്ത്രീകളുടെ സ്വയം സഹായ ഗ്രൂപ്പുകളുടെയും സഹായത്തോടെ അവബോധം വളര്‍ത്തുകയാണെന്നും യുപി ക്യാബിനെറ്റ് മന്ത്രിയും സര്‍ക്കാര്‍ വക്താവുമായ സിദ്ധാര്‍ത്ഥ് നാഥ് സിംഗ് പറഞ്ഞു.

‘കോവിഡ് ബാധിച്ച് ആശുപത്രിയില്‍ മരിച്ചാല്‍ അവരുടെ മൃതദേഹം തിരികെ ലഭിക്കില്ലെന്ന് ഇവിടത്തെ ആളുകള്‍ ഭയപ്പെടുന്നു. അന്ത്യകര്‍മങ്ങള്‍ പോലും നടത്താന്‍ ആരും വരില്ല. മാത്രമല്ല, കോവിഡ് ഫലം പോസിറ്റീവാണെങ്കില്‍ തങ്കളുടെ വൃക്ക എടുക്കുമെന്നും നാട്ടുകാര്‍ക്ക് പേടിയാണ്. അതുകൊണ്ട് തന്നെ കോവിഡ് ലക്ഷണങ്ങള്‍ കണ്ടാല്‍ ആശുപത്രികളില്‍ പോയി പരിശോധന നടത്താന്‍ പേടിയാണ്’, ലല്ലാപൂര്‍ ഗ്രാമത്തിലെ മുന്‍ സ്‌കൂള്‍ പ്രിന്‍സിപ്പലായ വന്‍സര്‍ ദ്വിവേദി പറഞ്ഞു.

കോവിഡ് പരിശോധന നടത്താനോ ആശുപത്രിയില്‍ പോയി ചികിത്സിക്കുന്നതിക്കാളും ഒക്കെ എത്ര നല്ലതാണ് സ്വന്തം മണ്ണില്‍ കിടന്ന് മരിക്കുന്നത് എന്ന ധാരണയിലാണ് യുപിയിലെ ഗ്രാമവാസികള്‍. ഇത്തരക്കാര്‍ക്ക് ആദ്യം നല്‍ക്കേണ്ടത് രോഗ തീവ്രതയെ കുറിച്ചും അതിന്റെ പ്രത്യാഘാദത്തെ കുറിച്ചുമുള്ള അവബോധമാണ്, ബോധവല്‍ക്കരണമാണ്. അത് ഇവിടുത്തെ ഭരണകൂടത്തിന്റെ ഉത്തരവാദിത്തമാണെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

Post a Comment

0 Comments