ന്യൂഡൽഹി: കോവിഡ് മഹാമാരിക്കിടയിലും ഹരിയാനയിൽ സംഘ് പരിവാറിന്റെ ആൾക്കൂട്ടക്കൊല. ഞായറാഴ്ച രാത്രിയാണ് ഹരിയാനയിലെ മേവാത്ത് ജില്ലയിലെ ഖേര ഖലിപൂർ സ്വദേശിയും ബോഡി ബിൽഡറും ജിം പരിശീലകനായ ആസിഫ് ഖാനെ ഹിന്ദുത്വ തീവ്രവാദികൾ തല്ലിക്കൊന്നത്. കൂടെയുണ്ടായിരുന്ന ആസിഫിന്റെ സഹോദരൻ റാശിദും സുഹൃത്ത് വാസിഫും ഗുരുതരാവസ്ഥയിലാണ്.[www.malabarflash.com]
തന്റെ ഗ്രാമമായ ഖലിപൂരിൽനിന്ന് മരുന്നിനായി സോണയിലേക്ക് സുഹൃത്തുക്കൾക്കൊപ്പം പോകുകയായിരുന്ന ആസിഫ് ഖാന്റെ കാർ പിറകിൽനിന്ന് ആക്രമിക്കുകയായിരുന്നു. കാർ നിർത്തിയതോടെ ആക്രമികൾ കല്ലേറ് തുടങ്ങി. റാശിദും വാസിഫും ഓടിരക്ഷപ്പെട്ടുവെങ്കിലും ആസിഫിനെ പിടികൂടി തല്ലിക്കൊല്ലുകയായിരുന്നു. 15 പേരടങ്ങുന്ന ഹിന്ദുത്വ തീവ്രവാദികൾ കാർ തടഞ്ഞുനിർത്തിയപ്പോൾ ''ജയ് ശ്രീറാം'' വിളിക്കാൻ ആവശ്യപ്പെട്ടു.
തുടർന്ന് 'മുല്ലമാരെ' കൊല്ലൂ എന്നാക്രോശിച്ചാണ് ആക്രമണം അഴിച്ചുവിട്ടത്. കൊലക്കുറ്റത്തിന് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത ഹരിയാന പോലീസ് ഇതുവരെയും ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.
0 Comments