NEWS UPDATE

6/recent/ticker-posts

യുവാവിനെ ദമ്പതികൾ കുത്തിപ്പരിക്കേൽപ്പിച്ചു; യുവതി കസ്റ്റഡിയില്‍, ഭര്‍ത്താവ് ഒളിവില്‍ പോയി

തിരുവനന്തപുരം: ആറ്റിങ്ങലിൽ യുവാവിനെ ദമ്പതികൾ ചേർന്ന് കുത്തിപ്പരിക്കേൽപ്പിച്ചു. മംഗലപുരം സ്വദേശി നിധീഷിനാണ് കുത്തേറ്റത്. സംഭവത്തിൽ വെഞ്ഞാറമ്മൂട് സ്വദേശിനി രശ്മിയെ പോലിസ് കസ്റ്റഡിയിലെടുത്തു. കൂടെയുണ്ടായിരുന്ന ഭർത്താവ് അജീഷ് ഒളിവിലാണ്.[www.malabarflash.com]


ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് സംഭവം. രശ്മിയാണ് നിധിനെ ആറ്റിങ്ങലിനടുത്ത് കോരാണിയിലെ ജംഗ്ഷനിലേക്ക് വിളിച്ചുവരുത്തിയത്. ഭർത്താവ് അജീഷിനും കുഞ്ഞിനുമൊപ്പമായിരുന്നു രശ്മിയെത്തിയത്. ജംഗ്ഷനിലെത്തിയ നിധിനെ അജീഷ് മർദ്ദിക്കുകയും കുത്തിപ്പരിക്ക് ഏൽപ്പിക്കുകയുമായിരുന്നു. നിധിന്‍റെ കഴുത്തിൽ ആഴത്തിൽ കുത്തേറ്റിട്ടുണ്ട്. കൈകൾക്കും പരിക്കുണ്ട്. നാട്ടുകാരാണ് നിധിനെ ആശുപത്രിയിലെത്തിച്ചത്.

നാട്ടുകാർ കൂടിയതോടെ കുഞ്ഞുമായി ഭർത്താവ് ബൈക്കിൽ കടന്നു കളഞ്ഞു. രശ്മിയെ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. രശ്മിയും നിധിനും നേരത്തേ സുഹൃത്തുക്കളാണ്. ഈ സൗഹൃദത്തിന്റെ പേരിൽ രശ്മിക്കും ഭർത്താവിനുമിടയിൽ നിരന്തരം തർക്കമുണ്ടായിരുന്നതായും ആറ്റിങ്ങൽ പോലീസ് അറിയിച്ചു. രശ്മിയെ നിർബന്ധിച്ച് ഭർത്താവാണ് നിധിനെ വിളിച്ചുവരുത്തിയതെന്നാണ് പോലീസിന്‍റെ നിഗമനം.

Post a Comment

0 Comments