NEWS UPDATE

6/recent/ticker-posts

അഞ്ച് ദിവസം മുമ്പ് കാണാതായ കമിതാക്കൾ തൂങ്ങിമരിച്ച നിലയിൽ

ചെറുതോണി: ഇടുക്കി അടിമാലിയിൽ നിന്ന് കാണാതായ കമിതാക്കളുടെ മൃതദേഹം പാൽക്കുളം മേട്ടിൽ കണ്ടെത്തി. അടിമാലി ഓടയ്ക്കാസിറ്റി മരോട്ടിമൂട്ടിൽ വിവേക് (21), മൂന്നുകണ്ടത്തിൽ ശിവ ഗംഗ (19) എന്നിവരാണ് മരിച്ചത്. അഞ്ച് ദിവസം മുമ്പാണ് ഇവരെ അടിമാലി മാങ്കടവിൽ നിന്ന് കാണാതായത്.[www.malabarflash.com]


ചെറുതോണി പാല്‍ക്കുളമേട്ടില്‍ സ്വകാര്യവ്യക്തിയുടെ പുരയിടത്തിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. മരക്കൊമ്പിൽ പെൺകുട്ടിയുടെ ചുരിദാർ ഷാളിൽ കുടുക്കിട്ട് തൂങ്ങിമരിച്ച നിലയിലായിരുന്നു മൃതദേഹങ്ങൾ കിടന്നിരുന്നത്. ഇരിങ്ങാലക്കുടയിൽ ഒന്നാം വർഷ ബിരുദ വിദ്യാർഥിനിയാണ് പെൺകുട്ടി. യുവാവ് അടിമാലിയിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലിക്കാരനാണ്.

ഏപ്രിൽ 13-നാണ് കമിതാക്കളെ കാണാതാകുന്നത്. ഇതേത്തുടര്‍ന്ന് അടിമാലി പോലീസ് പ്രത്യേക അന്വേഷണ സംഘം രൂപവത്കരിച്ച് അന്വേഷണവും ആരംഭിച്ചിരുന്നു. ഇവർ ഉപയോഗിച്ച ബൈക്ക് പാൽക്കുളം മേട്ടിൽനിന്ന് 14ന് കണ്ടെത്തിയിരുന്നു. ബൈക്കിരിക്കുന്ന സ്ഥലത്തുനിന്നു മുക്കാൽ കിലോമീറ്റർ ഉള്ളിലേക്കു മാറിയാണു മൃതദേഹം കാണപ്പെട്ടത്.

Post a Comment

0 Comments