കേരളമാകെയും, വടക്കൻ കേരളം, മധ്യ കേരളം, തെക്കൻ കേരളം എന്നിങ്ങനെ പ്രത്യേകമായും നടത്തിയ സർവേയിൽ പകുതിയിലധികം പേർ ഇടതുപക്ഷ സർക്കാർ ഭരണത്തിൽ സംതൃപ്തി രേഖപ്പെടുത്തി.
74 മുതൽ 80 സീറ്റുകൾ വരെ എൽ.ഡി.എഫിന് ലഭിക്കുമ്പോൾ, 58 മുതൽ 64 സീറ്റുകളാണ് യു.ഡി.എഫിന് ലഭിക്കുന്നത്. എൻ.ഡി.എക്ക് രണ്ട് സീറ്റുകളാണ് പ്രവചിക്കുന്നത്. 140 മണ്ഡലങ്ങളില്‍ 14,217 പേരുടെ സാംപിളുകളാണ് സര്‍വേയ്ക്കായി തെരഞ്ഞെടുത്തത്.
മാര്‍ച്ച് നാല് മുതല്‍ 13 വരെയുള്ള ദിവസങ്ങളിലാണ് സര്‍വേ നടത്തിയത്. സർവേയിൽ പങ്കെടുത്ത 62 ശതമാനം പേർ അഞ്ച് വർഷത്തെ സർക്കാർ പ്രകടനം മികച്ചതാണെന്ന് അഭിപ്രായപ്പെട്ടു. 38 ശതമാനം പേർ ഭരണം മോശമാണെന്നും അഭിപ്രായപ്പെട്ടു.
അടുത്ത മുഖ്യമന്ത്രിയായി 36 ശതമാനം പേർ പിണറായി വിജയനെ തെരഞ്ഞെടുത്തപ്പോൾ, 23 ശതമാനം പേർ ഉമ്മൻ ചാണ്ടിയെ തെരഞ്ഞെടുത്തു. പത്ത് ശതമാനം പേർ രമേശ് ചെന്നിത്തലയേയും ഒരു ശതമാനം പേർ ശശി തരൂരിനെയും തെരഞ്ഞെടുത്തപ്പോൾ, മൂന്ന് ശതമാനം പേർ ഇ ശ്രീധരനെ അടുത്ത മുഖ്യമന്ത്രിയായി തെരഞ്ഞെടുത്തു. 25 ശതമാനം പേർ മറ്റുള്ളവരെ മുഖ്യമന്ത്രിയാക്കണമെന്ന് അഭിപ്രായമുള്ളവരാണ്.
74 മുതൽ 80 സീറ്റുകൾ വരെ എൽ.ഡി.എഫിന് ലഭിക്കുമ്പോൾ, 58 മുതൽ 64 സീറ്റുകളാണ് യു.ഡി.എഫിന് ലഭിക്കുന്നത്. എൻ.ഡി.എക്ക് രണ്ട് സീറ്റുകളാണ് പ്രവചിക്കുന്നത്. 140 മണ്ഡലങ്ങളില്‍ 14,217 പേരുടെ സാംപിളുകളാണ് സര്‍വേയ്ക്കായി തെരഞ്ഞെടുത്തത്.
മാര്‍ച്ച് നാല് മുതല്‍ 13 വരെയുള്ള ദിവസങ്ങളിലാണ് സര്‍വേ നടത്തിയത്. സർവേയിൽ പങ്കെടുത്ത 62 ശതമാനം പേർ അഞ്ച് വർഷത്തെ സർക്കാർ പ്രകടനം മികച്ചതാണെന്ന് അഭിപ്രായപ്പെട്ടു. 38 ശതമാനം പേർ ഭരണം മോശമാണെന്നും അഭിപ്രായപ്പെട്ടു.
അടുത്ത മുഖ്യമന്ത്രിയായി 36 ശതമാനം പേർ പിണറായി വിജയനെ തെരഞ്ഞെടുത്തപ്പോൾ, 23 ശതമാനം പേർ ഉമ്മൻ ചാണ്ടിയെ തെരഞ്ഞെടുത്തു. പത്ത് ശതമാനം പേർ രമേശ് ചെന്നിത്തലയേയും ഒരു ശതമാനം പേർ ശശി തരൂരിനെയും തെരഞ്ഞെടുത്തപ്പോൾ, മൂന്ന് ശതമാനം പേർ ഇ ശ്രീധരനെ അടുത്ത മുഖ്യമന്ത്രിയായി തെരഞ്ഞെടുത്തു. 25 ശതമാനം പേർ മറ്റുള്ളവരെ മുഖ്യമന്ത്രിയാക്കണമെന്ന് അഭിപ്രായമുള്ളവരാണ്.
0 Comments