ന്യൂഡൽഹി: മുതിർന്ന രാഷ്ട്രീയ പ്രവർത്തകനും മുൻ കേന്ദ്രപ്രതിരോധ മന്ത്രിയുമായ ജസ്വന്ത് സിങ് അന്തരിച്ചു. 82 വയസ്സായിരുന്നു.[www.malabarflash.com]
സൈനിക സേവനത്തിൽ നിന്ന് ബി.ജെ.പിയിലേക്ക് വന്ന ജസ്വന്ത് പാർട്ടിയിലെ കരുത്തുറ്റ നേതാക്കളിലൊരാളായിരുന്നു.അടൽ ബിഹാരി വാജ്പേയി മന്ത്രിസഭയിൽ പ്രതിരോധം, ധനകാര്യം, വിദേശകാര്യം ഉൾപ്പെടെയുള്ള സുപ്രധാന വകുപ്പുകൾ കൈകാര്യം ചെയ്തു. 2009ൽ പുറത്തിറങ്ങിയ ഇന്ത്യ, വിഭജനം, സ്വാതന്ത്രം എന്ന പുസ്തകത്തിൽ മുഹമ്മദലി ജിന്നയെ പുകഴ്ത്തിയതോടെ ജസ്വന്ത് പാർട്ടിയിലെ കരടായി മാറി.
ബന്ധുവും മുഖ്യമന്ത്രിയുമായ വസുന്ധര രാജെയുമായുള്ള കലഹത്തെ തുടർന്ന് ജസ്വന്ത് സിങ്ങിന് 2014ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പി ബാർമർ -ജയ്സാൽമെർ സീറ്റ് നിഷേധിച്ചിരുന്നു. ഇതിനെത്തുടർന്ന് പാർട്ടി നേതൃത്വവുമായി നേതൃത്വവുമായി ഇടഞ്ഞു. ബി.ജെ.പിയിൽ നിന്ന് പുറത്താക്കപ്പെട്ട ജസ്വന്ത് തുടർന്ന് സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിച്ചെങ്കിലും പരാജയപ്പെട്ടു.2014 ഓഗസ്റ്റ് എട്ടിന് ജസ്വന്തിനെ വീട്ടിൽ വീണനിലയിൽ ബോധരഹിതനായി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇതിനെത്തുടർന്ന് ഏറെക്കാലം കോമയിലായിരുന്നു.
ജസ്വന്തിൻെറ മരണത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചിച്ചു.
",
0 Comments