രാജകുമാരി:ചിന്നക്കനാൽ പഞ്ചായത്ത് ഓഫീസ് അടിച്ചു തകർക്കുകയും ജീവനക്കാരെ മർദിക്കുകയും ചെയ്ത സംഭവത്തിൽ നാലു പേരെ ശാന്തന്‍പാറ പോലീസ് അറസ്റ്റ് ചെയ്തു.[www.malabarflash.com]
സൂര്യനെല്ലി സ്വദേശിയും കരാറുകാരനുമായ ഗൗരി വാച്ച് ഹൗസിലെ ഗോപി രാജൻ (46), മാനേജർ ആന്റണി രാജ (27), ജോലിക്കാരായ വസന്തഭവൻ മുത്തുകുമാർ (30), വിജയ് (31) എന്നിവരെയാണ് ശാന്തന്‍പാറ എസ്ഐ വി. വിനോദ് കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് അറസ്റ്റ് ചെയ്തത്.
തിങ്കളാഴ്ച രാത്രി ഏഴരയോടെയാണ് സംഭവം. ശാരീരിക ന്യൂനതയുള്ള പഞ്ചായത്ത് സെക്രട്ടറി ടി. രഞ്ജൻ, ജീവനക്കാരായ എസ്. ശ്രീകുമാരൻ, പി.എസ്. സുമേഷ്, മനു ഗോപി, രാമൻ രാഘവൻ എന്നിവരാണ് ഈ സമയം പഞ്ചായത്ത് ഓഫീസിനോടു ചേർന്നുള്ള ക്വാട്ടേഴ്സിൽ ഉണ്ടായിരുന്നത്.
പഞ്ചായത്ത് ഓഫീസിന്റെ ജനൽ ചില്ലുകൾ തകർത്ത ആക്രമികൾ സെക്രട്ടറി ടി. രഞ്ജനെയും മറ്റു ജീവനക്കാരെയും ആക്രമിക്കുകയായിരുന്നു.
സെക്രട്ടറിയെ തള്ളിവീഴ്ത്തി മുതുകിൽ ചവിട്ടിയതായി പരിക്കേറ്റ ജീവനക്കാർ പറഞ്ഞു. തടയാനെത്തിയ എസ്. ശ്രീകുമാരനെ പട്ടിക ഉപയോഗിച്ച് തല്ലി. ശ്രീകുമാരന്റെ ഇടതു കൈയ്ക്ക് പൊട്ടലുണ്ട്. വലതുകൈയിലും നെറ്റിയിലും മുറിവുമുണ്ട്. പരിക്കേറ്റവരിൽ മനു ഗോപി ഒഴികെയുള്ളവർ അടിമാലി താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. ഇവരുടെ മൊഴി പോലീസ് രേഖപ്പെടുത്തി.
പഞ്ചായത്തിന്റെ പരിധിയിൽ അനുമതിയില്ലാതെ നിർമിച്ച കെട്ടിടം റവന്യൂ വകുപ്പ് കഴിഞ്ഞദിവസം പൊളിച്ചുമാറ്റിയതിലുള്ള പ്രതികാരമാണ് അക്രമണത്തിനു പിന്നിലെന്നു പരിക്കേറ്റ ജീവനക്കാർ പറഞ്ഞു. ഈ നിർമാണത്തിനു പഞ്ചായത്ത് സ്റ്റോപ് മെമ്മോ നൽകിയിരുന്നു.
സംഭവത്തെത്തുടർന്ന് ഇടുക്കി പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ കെ.വി. കുര്യാക്കോസ് ചിന്നക്കനാൽ പഞ്ചായത്ത് ഓഫീസിലെത്തി സ്ഥിതിഗതികൾ വിലയിരുത്തി.
സൂര്യനെല്ലി സ്വദേശിയും കരാറുകാരനുമായ ഗൗരി വാച്ച് ഹൗസിലെ ഗോപി രാജൻ (46), മാനേജർ ആന്റണി രാജ (27), ജോലിക്കാരായ വസന്തഭവൻ മുത്തുകുമാർ (30), വിജയ് (31) എന്നിവരെയാണ് ശാന്തന്‍പാറ എസ്ഐ വി. വിനോദ് കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് അറസ്റ്റ് ചെയ്തത്.
തിങ്കളാഴ്ച രാത്രി ഏഴരയോടെയാണ് സംഭവം. ശാരീരിക ന്യൂനതയുള്ള പഞ്ചായത്ത് സെക്രട്ടറി ടി. രഞ്ജൻ, ജീവനക്കാരായ എസ്. ശ്രീകുമാരൻ, പി.എസ്. സുമേഷ്, മനു ഗോപി, രാമൻ രാഘവൻ എന്നിവരാണ് ഈ സമയം പഞ്ചായത്ത് ഓഫീസിനോടു ചേർന്നുള്ള ക്വാട്ടേഴ്സിൽ ഉണ്ടായിരുന്നത്.
പഞ്ചായത്ത് ഓഫീസിന്റെ ജനൽ ചില്ലുകൾ തകർത്ത ആക്രമികൾ സെക്രട്ടറി ടി. രഞ്ജനെയും മറ്റു ജീവനക്കാരെയും ആക്രമിക്കുകയായിരുന്നു.
സെക്രട്ടറിയെ തള്ളിവീഴ്ത്തി മുതുകിൽ ചവിട്ടിയതായി പരിക്കേറ്റ ജീവനക്കാർ പറഞ്ഞു. തടയാനെത്തിയ എസ്. ശ്രീകുമാരനെ പട്ടിക ഉപയോഗിച്ച് തല്ലി. ശ്രീകുമാരന്റെ ഇടതു കൈയ്ക്ക് പൊട്ടലുണ്ട്. വലതുകൈയിലും നെറ്റിയിലും മുറിവുമുണ്ട്. പരിക്കേറ്റവരിൽ മനു ഗോപി ഒഴികെയുള്ളവർ അടിമാലി താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. ഇവരുടെ മൊഴി പോലീസ് രേഖപ്പെടുത്തി.
പഞ്ചായത്തിന്റെ പരിധിയിൽ അനുമതിയില്ലാതെ നിർമിച്ച കെട്ടിടം റവന്യൂ വകുപ്പ് കഴിഞ്ഞദിവസം പൊളിച്ചുമാറ്റിയതിലുള്ള പ്രതികാരമാണ് അക്രമണത്തിനു പിന്നിലെന്നു പരിക്കേറ്റ ജീവനക്കാർ പറഞ്ഞു. ഈ നിർമാണത്തിനു പഞ്ചായത്ത് സ്റ്റോപ് മെമ്മോ നൽകിയിരുന്നു.
സംഭവത്തെത്തുടർന്ന് ഇടുക്കി പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ കെ.വി. കുര്യാക്കോസ് ചിന്നക്കനാൽ പഞ്ചായത്ത് ഓഫീസിലെത്തി സ്ഥിതിഗതികൾ വിലയിരുത്തി.
0 Comments