പെരിന്തൽമണ്ണ: വീടുവിട്ട് ഒന്നിച്ചുജീവിക്കാനായി പണം കണ്ടെത്താൻ മാലമോഷണം നടത്തിയ കാമുകനും പ്രായപൂർത്തിയാകാത്ത കാമുകിയും അറസ്റ്റിലായി. മലപ്പുറം പടിഞ്ഞാറ്റുമുറി ചെന്പ്രത്ത് ശ്രീരാഗും (23) കാമുകിയുമാണ് പിടിയിലായത്.[www.malabarflash.com]
ഇരുവരും ബൈക്കിലെത്തി അങ്ങാടിപ്പുറം ക്ഷേത്രത്തിനു സമീപം റോഡിൽ വച്ച് സ്ത്രീയുടെ മാല പൊട്ടിക്കുകയായിരുന്നു. 23 ന് വൈകിട്ടായിരുന്നു സംഭവം.
പരാതിക്കാരിയിൽ നിന്നു ലഭിച്ച പ്രാഥമിക വിവരങ്ങളുടെ അടിസ്ഥാനത്തിലും ടൗണിലും പരിസരങ്ങളിലുമുള്ള സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചും സോഷ്യൽമീഡിയ വഴി വിവരശേഖരണം നടത്തിയുമാണ് പോലീസ് അന്വേഷണം ആരംഭിച്ചത്. പ്രതിയെക്കുറിച്ചും സഞ്ചരിച്ച ബൈക്കിനെ ക്കുറിച്ചും സൂചന ലഭിച്ചു. പ്രതികൾ വാടകക്കെടുത്ത കാറിൽ വയനാട്ടിലേക്ക് കടക്കാൻ ശ്രമിക്കുന്നതായി അന്വേഷണ സംഘത്തിനു വിവരം ലഭിക്കുകയും കണ്ടെത്തി കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.
പെണ്‍കുട്ടിയുമായി പ്രണയത്തിലായി വീടുവിട്ട് ഇറങ്ങേണ്ടിവന്നതായും ഒന്നിച്ചു ജീവിക്കാനും വാഹനവും മറ്റും വാങ്ങാനും പണമുണ്ടാക്കാനായാണ് മോഷണം നടത്തിയതെന്നും യുവാവ് പോലീസിനു മൊഴി നൽകി. രണ്ടുപേരും ആലോചിച്ചാണ് മോഷണത്തിനു പദ്ധതിയിട്ടത്. ബൈക്കിന്റെ പിറകിലിരുന്ന പെണ്‍കുട്ടിയെ തിരിച്ചറിയാതിരിക്കാൻ മഴക്കോട്ട് ധരിച്ചിരുന്നു.
പെരിന്തൽമണ്ണ സിഐ. സി.കെ.നാസർ, എസ്ഐ. സി.കെ. നൗഷാദ്, എ.എസ്.ഐ അബ്ദുൾസലീം, സജീർ, മിഥുൻ, ശ്രീകുമാർ, കൃഷ്ണകുമാർ, പ്രഫുൽ, സുരേഷ്, സുനിജ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത് .
ഇരുവരും ബൈക്കിലെത്തി അങ്ങാടിപ്പുറം ക്ഷേത്രത്തിനു സമീപം റോഡിൽ വച്ച് സ്ത്രീയുടെ മാല പൊട്ടിക്കുകയായിരുന്നു. 23 ന് വൈകിട്ടായിരുന്നു സംഭവം.
പരാതിക്കാരിയിൽ നിന്നു ലഭിച്ച പ്രാഥമിക വിവരങ്ങളുടെ അടിസ്ഥാനത്തിലും ടൗണിലും പരിസരങ്ങളിലുമുള്ള സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചും സോഷ്യൽമീഡിയ വഴി വിവരശേഖരണം നടത്തിയുമാണ് പോലീസ് അന്വേഷണം ആരംഭിച്ചത്. പ്രതിയെക്കുറിച്ചും സഞ്ചരിച്ച ബൈക്കിനെ ക്കുറിച്ചും സൂചന ലഭിച്ചു. പ്രതികൾ വാടകക്കെടുത്ത കാറിൽ വയനാട്ടിലേക്ക് കടക്കാൻ ശ്രമിക്കുന്നതായി അന്വേഷണ സംഘത്തിനു വിവരം ലഭിക്കുകയും കണ്ടെത്തി കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.
പെണ്‍കുട്ടിയുമായി പ്രണയത്തിലായി വീടുവിട്ട് ഇറങ്ങേണ്ടിവന്നതായും ഒന്നിച്ചു ജീവിക്കാനും വാഹനവും മറ്റും വാങ്ങാനും പണമുണ്ടാക്കാനായാണ് മോഷണം നടത്തിയതെന്നും യുവാവ് പോലീസിനു മൊഴി നൽകി. രണ്ടുപേരും ആലോചിച്ചാണ് മോഷണത്തിനു പദ്ധതിയിട്ടത്. ബൈക്കിന്റെ പിറകിലിരുന്ന പെണ്‍കുട്ടിയെ തിരിച്ചറിയാതിരിക്കാൻ മഴക്കോട്ട് ധരിച്ചിരുന്നു.
പെരിന്തൽമണ്ണ സിഐ. സി.കെ.നാസർ, എസ്ഐ. സി.കെ. നൗഷാദ്, എ.എസ്.ഐ അബ്ദുൾസലീം, സജീർ, മിഥുൻ, ശ്രീകുമാർ, കൃഷ്ണകുമാർ, പ്രഫുൽ, സുരേഷ്, സുനിജ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത് .
0 Comments