NEWS UPDATE

6/recent/ticker-posts

സ്വർണക്കടത്തുമായി ബന്ധമില്ല, പ്രചരിക്കുന്നത് കള്ളവാർത്ത -ഫൈസൽ ഫരീദ്

ദുബൈ: കേരളത്തിലെ പ്രമാദമായ കള്ളക്കടത്ത് ശൃംഖലയുമായി ബന്ധിപ്പിച്ച് തന്നെക്കുറിച്ച് മാധ്യമങ്ങൾ പ്രചരിപ്പിക്കുന്നത് കള്ളക്കഥകളെന്ന് യു.എ.ഇയിൽ ബിസിനസ് ചെയ്യുന്ന കൊടുങ്ങല്ലൂർ മൂന്നുപീടിക സ്വദേശി ഫൈസൽ ഫരീദ്.[www.malabarflash.com]

സ്വർണക്കേസിലെ സ്വപ്നയേയോ സന്ദീപിനേയോ ഒരാളെയും അറിയില്ല. സ്വർണ ബിസിനസിൽ അല്ല താനുള്ളത്. കുടുംബപരമായി എണ്ണ വ്യവസായമാണ് നടത്തി വരുന്നത്. ചെറുപ്പം മുതൽ യു.എ.ഇയിലാണുള്ളത്. ജിംനേഷ്യവും ജിംനേഷ്യം ഉൽപന്നങ്ങളുടെ വ്യവസായവും വാഹന ഗാരേജുമുണ്ട്. അവയെല്ലാം നിയമവിധേയമായി പ്രവർത്തിക്കുന്നവയാണ്. വ്യവസായി എന്ന നിലയിൽ പ്രശസ്തരും അപ്രശസ്തരുമായ നിരവധി പേരുമായി ബന്ധമുണ്ട്. സിനിമാക്കാരുമായി ബിസിനസ് ബന്ധങ്ങളില്ലെന്നും സ്വർണകടത്ത് കേസിലെ കക്ഷികെള ആരെയും അറിയില്ലെന്നും ഫൈസൽ ഫരീദ് പറഞ്ഞു.

എൻ.ഐ.എ ഫാസിൽ ഫരീദ് എന്ന ഒരാളെ അന്വേഷിക്കുന്നു എന്ന് വാർത്ത പുറത്തു വന്ന ഘട്ടത്തിൽ സുഹൃത്തുക്കളുടെ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ ട്രോൾ സന്ദേശങ്ങൾ പ്രചരിച്ചിരുന്നു. അത് തമാശയായി മാത്രമാണ് താനും കരുതിയത്. എന്നാൽ ആ ട്രോൾ സന്ദേശങ്ങളിൽ നിന്ന് ചിത്രങ്ങൾ മുറിച്ചെടുത്ത മാധ്യമങ്ങൾ പിന്നീട് കള്ളക്കടത്തുകാരൻ എന്ന മട്ടിൽ ഇത് പ്രചരിപ്പിക്കുകയായിരുന്നു. നാട്ടിലെ വീടിന്റെ മുന്നിൽ നിന്ന് വീഡിയോ എടുത്തും ചാനലുകൾ പ്രചരിപ്പിക്കാൻ തുടങ്ങി. ഈയിടെ മരിച്ച തന്റെ  പിതാവിന്റെ പേരു പോലും ഇവർ വ്യാജവാർത്തകൾക്ക് നിറംപകരാൻ വലിച്ചിഴക്കുകയാണ്.

തനിക്ക് ക്രിമിനലുകളും തീവ്രവാദി സംഘങ്ങളുമായി ബന്ധമുണ്ട് എന്നെല്ലാം മാധ്യമങ്ങൾ പറയുന്ന വ്യാഖ്യാനങ്ങൾ നൂറു ശതമാനവും വ്യാജമാണ്. സ്വപ്ന സുരേഷ് എന്നയാളെ വാർത്തകളിൽ കൂടി മാത്രമാണ് കാണുന്നത്. കസ്റ്റംസ് രേഖകളിൽ പറയുന്ന പ്രൊവിഷനൽ സ്റ്റോർ അനുബന്ധ വ്യവസായവുമില്ല. ഔദ്യോഗിക അന്വേഷണ സംഘങ്ങൾക്ക് മുന്നിൽ ഇക്കാര്യം വ്യക്തമാക്കാൻ താൻ തയാറാണ്. 

എന്നാൽ മാധ്യമങ്ങളിൽ വ്യാജവാർത്ത വന്നതോടെ അജ്ഞാത കേന്ദ്രങ്ങളിൽ നിന്നുള്ള വിളികളും അന്വേഷണങ്ങളും വരുന്നുണ്ട്. അവരോട് മറുപടി പറയേണ്ട ബാധ്യത തനിക്കില്ല. അപകീർത്തികരമായ വാർത്ത പുറത്തുവിടുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നതിനെതിരെ നിയമനടപടികൾ സ്വീകരിക്കുന്നതു സംബന്ധിച്ച് വിദഗ്ധരുമായി ചർച്ച ചെയ്തു വരികയാണെന്നും അദ്ദേഹം വ്യക്തമാക്കി.

Post a Comment

0 Comments