NEWS UPDATE

6/recent/ticker-posts

ചെമ്മനാട്ടെ മരണാനന്തര ചടങ്ങില്‍ പങ്കെടുത്ത ബന്ധുക്കളായ 18 പേര്‍ക്ക് കോവിഡ്

കാസറകോട്: ചെമ്മനാട് പഞ്ചായത്തില്‍ ആശങ്ക ഉയര്‍ത്തി ബന്ധുക്കളായ 18 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ജൂലൈ 17 നാണ് പഞ്ചായത്തിലെ ഒന്നാം വാര്‍ഡില്‍പ്പെട്ട 80 കാരന്‍ മരണപ്പെട്ടത്. പഞ്ചായത്തിലെ 1, 2, 23 വാര്‍ഡുകളിലുള്ള നാട്ടുകാര്‍ സംസ്‌കാരചടങ്ങില്‍ പങ്കെടുത്തു.[www.malabarflash.com]

19 ന് വീട്ടില്‍ നടന്ന മരണാനന്തര ചടങ്ങില്‍ ബന്ധുക്കള്‍ മാത്രമാണ് പങ്കെടുത്തത്. 22 നാണ് മരിച്ചയാളുടെ ഭാര്യാസഹോദരന്റെ മകനായ യുവാവിന് രോഗം സ്ഥിരീകരിക്കുന്നത്. പിന്നീട് യുവാവിന്‍റെ പിതാവിനും സഹോദരിക്കും മുത്തശിക്കും രോഗം സ്ഥിരീകരിച്ചു.

അതേദിവസം തന്നെ മരിച്ചയാളുടെ ഭാര്യയുടെ മറ്റൊരു സഹോദരിയുടെ മകനും ഭാര്യയ്ക്കും ഇവരുടെ മകനും രോഗം സ്ഥിരീകരിച്ചു.

മരിച്ചയാളുടെ ഭാര്യയുടെ മറ്റു രണ്ടു സഹോദരങ്ങളുടെ കുടുംബത്തിലെ 11 പേര്‍ക്ക് കൂടി തിങ്കളാഴ്ച വീണ്ടും കോവിഡ് സ്ഥിരീകരിച്ചതോടെ ഈ മേഖലയില്‍ പുതിയൊരു ക്ലസ്റ്റര്‍ രൂപംകൊള്ളുകയാണെന്ന സംശയം ശക്തമാവുകയാണ്.

കോവിഡ് വ്യാപനത്തിന്‍റെ രണ്ടാംഘട്ടത്തില്‍ നിരവധി കേസുകളുണ്ടായിരുന്ന ഈ പഞ്ചായത്തില്‍ മൂന്നാം ഘട്ടത്തില്‍ ഇതുവരെ കാര്യമായ എണ്ണം കേസുകള്‍ ഉണ്ടായിരുന്നില്ല. ഈ സാഹചര്യത്തില്‍ അപ്രതീക്ഷിതമായി ഇങ്ങനെയൊരു ക്ലസ്റ്റര്‍ രൂപപ്പെട്ടത് ജനങ്ങളെ വീണ്ടും ആശങ്കയിലാഴ്ത്തുന്നു.

Post a Comment

0 Comments