മഞ്ചേരി: അരീക്കോട് ആതിര വധക്കേസിൽ തെളിവുകളുടെ അഭാവത്തിൽ പ്രതിയായ പിതാവിനെ കോടതി വെറുതെ വിട്ടു. കീഴുപറമ്പ് വാലില്ലാപുഴ പൂവത്തിക്കുണ്ട് പാലത്തിങ്ങൽ വീട്ടിൽ വേലുവിന്റെ മകൻ രാജനെ (43)യാണ് മഞ്ചേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതി (ഒന്ന്) വെറുതെ വിട്ടത്.[www.malabarflash.com]
2018 മാർച്ച് 22ന് വൈകുന്നേരം 4.45നാണ് രാജന്റെ മകൾ ആതിര(21) കൊല്ലപ്പെട്ടത്. ആതിരയും പട്ടികജാതി വിഭാഗത്തിൽപ്പെട്ട യുവാവും പ്രണയത്തിലാ വുകയും വിവാഹം കഴിക്കാൻ തീരുമാനിക്കുകയും ചെയ്തു. ഇത് രാജൻ എതിർത്തെങ്കിലും പിന്മാറാൻ മകൾ തയാറാകാതിരുന്നത് ദുരഭിമാനക്കൊലയ്ക്കു വഴിയൊരുക്കിയെന്നായിരുന്നു കേസ്.
കത്തിക്കുത്തേറ്റ ആതിരയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെ ങ്കിലും ആറു മണിയോടെ മരിക്കുകയായിരുന്നു.
2018 മാർച്ച് 22ന് വൈകുന്നേരം 4.45നാണ് രാജന്റെ മകൾ ആതിര(21) കൊല്ലപ്പെട്ടത്. ആതിരയും പട്ടികജാതി വിഭാഗത്തിൽപ്പെട്ട യുവാവും പ്രണയത്തിലാ വുകയും വിവാഹം കഴിക്കാൻ തീരുമാനിക്കുകയും ചെയ്തു. ഇത് രാജൻ എതിർത്തെങ്കിലും പിന്മാറാൻ മകൾ തയാറാകാതിരുന്നത് ദുരഭിമാനക്കൊലയ്ക്കു വഴിയൊരുക്കിയെന്നായിരുന്നു കേസ്.
കത്തിക്കുത്തേറ്റ ആതിരയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെ ങ്കിലും ആറു മണിയോടെ മരിക്കുകയായിരുന്നു.
0 Comments