തിരുവനന്തപുരം: കോവിഡ്-19 വ്യാപിക്കുന്ന സ്ഥിതിയുണ്ടായാൽ സംസ്ഥാന സർക്കാർ സ്വീകരിക്കാനുദ്ദേശിക്കുന്ന നടപടികൾക്കു പ്രതിരോധ സേനാവിഭാഗങ്ങളും പാരാമിലിട്ടറി വിഭാഗങ്ങളും പൂർണ പിന്തുണയും സഹായവും നൽകും.[www.malabarflash.com]
സ്ഥിതിഗതികൾ മോശമാകുകയാണെങ്കിൽ എടുക്കേണ്ട നടപടികൾ സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ സേനാവിഭാഗങ്ങളുടെയും അർധസൈനിക വിഭാഗങ്ങളുടെയും സംസ്ഥാനത്തെ മേധാവികളുമായി ചർച്ച നടത്തി.
രോഗവ്യാപനം തടയുന്നതിനു സർക്കാർ സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കുന്നുണ്ടെന്നു യോഗത്തിൽ മുഖ്യമന്ത്രി പറഞ്ഞു. എന്നാൽ, വിവിധ രാജ്യങ്ങളിൽനിന്ന് ലഭിക്കുന്ന റിപ്പോർട്ടുകൾ പ്രകാരം രോഗം വ്യാപിക്കാനുള്ള സാധ്യത നിലനിൽക്കുന്നുണ്ട്. ദുരന്തം ഒഴിവാക്കുന്നതിനായുള്ള തയാറെടുപ്പിൽ സേനാവിഭാഗങ്ങളുടെ പൂർണ സഹായം വേണമെന്നു മുഖ്യമന്ത്രി അഭ്യർഥിച്ചു.
സേനകളുടെ ആശുപത്രികളിലെ സൗകര്യം അടിയന്തരസാഹചര്യത്തിൽ കൊറോണ കെയറിനായി ഉപയോഗിക്കാമെന്ന് ബന്ധപ്പെട്ടവർ ഉറപ്പു നൽകി. ആർമി ബാരക്കുകൾ താൽകാലിക കൊറോണ കെയർ സെന്ററാക്കി മാറ്റാം.
ഡോക്ടർമാരുടെയും പാരാമെഡിക്കൽ സ്റ്റാഫിന്റെയും ടെക്നിക്കൽ സ്റ്റാഫിന്റെയും സേവനം വിട്ടുനൽകും. ആംബുലൻസുകളുമുണ്ടാകും. അടിയന്തര സാഹചര്യത്തിൽ രോഗികളെ മാറ്റുന്നതിന് ഹെലികോപ്റ്റർ ഉപയോഗിക്കും.
മരുന്ന്, ഭക്ഷണം, ചികിത്സാസാധനങ്ങൾ എന്നിവ വിവിധ കേന്ദ്രങ്ങളിൽ എത്തിക്കുന്നതിനും ഹെലികോപ്റ്റർ ഉപയോഗിക്കും. സേനകളുടെ നിയന്ത്രണത്തിലുള്ള മറ്റു വാഹനങ്ങളും വിട്ടുനൽകും. താത്ക്കാലിക ആശുപത്രികൾ ഒരുക്കുന്നതിന് കിടക്ക, കിടക്കവിരി മുതലായ സാധനങ്ങളും ലഭ്യമാക്കും. സർക്കാരിന്റെ അഭ്യർഥനയോട് ക്രിയാത്മകമായാണു സേനാവിഭാഗങ്ങൾ പ്രതികരിച്ചതെന്നു മുഖ്യമന്ത്രി പറഞ്ഞു.
യോഗത്തിൽ പാങ്ങോട് മിലിറ്ററി സ്റ്റേഷൻ കമാൻഡർ ബ്രിഗേഡിയർ സി. കാർത്തിക് ശേഷാദ്രി, നാവികസേനയുടെ കൊച്ചി സ്റ്റേഷൻ കമാൻഡർ എൻ. അനിൽ ജോസഫ്, കോസ്റ്റ്ഗാർഡ് ഡിഐജി എസ്. ജെന, ബിഎസ്എഫ് ഡിഐജി ബേബി ജോസഫ്, സിആർപിഎഫ് ഡിഐജി ഡോ.എച്ച്.സി. ലിംഗരാജ്, എയർഫോഴ്സ് കമാൻഡർ വി.വി. ജോഷി, ഐടിബിപി ഡെപ്യൂട്ടി കമാൻഡന്റ് പി.ഡി. റജി, ചീഫ് സെക്രട്ടറി ടോം ജോസ്, ആഭ്യന്തര അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. വിശ്വാസ് മേത്ത, സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ, ദുരന്തനിവാരണ അഥോറിറ്റി മെന്പർ സെക്രട്ടറി ഡോ. ശേഖർ കുര്യാക്കോസ് തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
സ്ഥിതിഗതികൾ മോശമാകുകയാണെങ്കിൽ എടുക്കേണ്ട നടപടികൾ സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ സേനാവിഭാഗങ്ങളുടെയും അർധസൈനിക വിഭാഗങ്ങളുടെയും സംസ്ഥാനത്തെ മേധാവികളുമായി ചർച്ച നടത്തി.
രോഗവ്യാപനം തടയുന്നതിനു സർക്കാർ സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കുന്നുണ്ടെന്നു യോഗത്തിൽ മുഖ്യമന്ത്രി പറഞ്ഞു. എന്നാൽ, വിവിധ രാജ്യങ്ങളിൽനിന്ന് ലഭിക്കുന്ന റിപ്പോർട്ടുകൾ പ്രകാരം രോഗം വ്യാപിക്കാനുള്ള സാധ്യത നിലനിൽക്കുന്നുണ്ട്. ദുരന്തം ഒഴിവാക്കുന്നതിനായുള്ള തയാറെടുപ്പിൽ സേനാവിഭാഗങ്ങളുടെ പൂർണ സഹായം വേണമെന്നു മുഖ്യമന്ത്രി അഭ്യർഥിച്ചു.
സേനകളുടെ ആശുപത്രികളിലെ സൗകര്യം അടിയന്തരസാഹചര്യത്തിൽ കൊറോണ കെയറിനായി ഉപയോഗിക്കാമെന്ന് ബന്ധപ്പെട്ടവർ ഉറപ്പു നൽകി. ആർമി ബാരക്കുകൾ താൽകാലിക കൊറോണ കെയർ സെന്ററാക്കി മാറ്റാം.
ഡോക്ടർമാരുടെയും പാരാമെഡിക്കൽ സ്റ്റാഫിന്റെയും ടെക്നിക്കൽ സ്റ്റാഫിന്റെയും സേവനം വിട്ടുനൽകും. ആംബുലൻസുകളുമുണ്ടാകും. അടിയന്തര സാഹചര്യത്തിൽ രോഗികളെ മാറ്റുന്നതിന് ഹെലികോപ്റ്റർ ഉപയോഗിക്കും.
മരുന്ന്, ഭക്ഷണം, ചികിത്സാസാധനങ്ങൾ എന്നിവ വിവിധ കേന്ദ്രങ്ങളിൽ എത്തിക്കുന്നതിനും ഹെലികോപ്റ്റർ ഉപയോഗിക്കും. സേനകളുടെ നിയന്ത്രണത്തിലുള്ള മറ്റു വാഹനങ്ങളും വിട്ടുനൽകും. താത്ക്കാലിക ആശുപത്രികൾ ഒരുക്കുന്നതിന് കിടക്ക, കിടക്കവിരി മുതലായ സാധനങ്ങളും ലഭ്യമാക്കും. സർക്കാരിന്റെ അഭ്യർഥനയോട് ക്രിയാത്മകമായാണു സേനാവിഭാഗങ്ങൾ പ്രതികരിച്ചതെന്നു മുഖ്യമന്ത്രി പറഞ്ഞു.
യോഗത്തിൽ പാങ്ങോട് മിലിറ്ററി സ്റ്റേഷൻ കമാൻഡർ ബ്രിഗേഡിയർ സി. കാർത്തിക് ശേഷാദ്രി, നാവികസേനയുടെ കൊച്ചി സ്റ്റേഷൻ കമാൻഡർ എൻ. അനിൽ ജോസഫ്, കോസ്റ്റ്ഗാർഡ് ഡിഐജി എസ്. ജെന, ബിഎസ്എഫ് ഡിഐജി ബേബി ജോസഫ്, സിആർപിഎഫ് ഡിഐജി ഡോ.എച്ച്.സി. ലിംഗരാജ്, എയർഫോഴ്സ് കമാൻഡർ വി.വി. ജോഷി, ഐടിബിപി ഡെപ്യൂട്ടി കമാൻഡന്റ് പി.ഡി. റജി, ചീഫ് സെക്രട്ടറി ടോം ജോസ്, ആഭ്യന്തര അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. വിശ്വാസ് മേത്ത, സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ, ദുരന്തനിവാരണ അഥോറിറ്റി മെന്പർ സെക്രട്ടറി ഡോ. ശേഖർ കുര്യാക്കോസ് തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
0 Comments