തിരുവനന്തപുരം: കോവിഡ്- 19 പ്രതിരോധം ശക്തമാക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്ത് 20,000 കോടിയുടെ സാമ്പത്തിക പാക്കേജ് സര്‍ക്കാര്‍ പ്രഖ്യാപിച്ചു. ഏപ്രിലില്‍ നല്‍കേണ്ട പെന്ഷന് ഈ മാസം നല്‍കുമെന്നും സാമൂഹിക പെന്ഷന് ഇല്ലാത്തവര്‍ക്ക് 1000 രൂപ വീതം നല്‍കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു.[www.malabarflash.com]
വ്യഴാഴ്ച നടന്ന കൊറോണ അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. ഓട്ടോ ടാക്സി ഫിറ്റ്നസ് ചാര്‍ജില്‍ ഇളവ് നല്‍കും. പരീക്ഷകളില്‍ മാറ്റമില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി
അതേസമയം, കേരളത്തില്‍ ഒരാള്‍ക്കു കൂടി കോവിഡ്-19 രോഗബാധ സ്ഥിരീകരിച്ചു. കാസറകോട് സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ കേരളത്തില്‍ കോവിഡ്-19 സ്ഥിരീകരിച്ചവരുടെ എണ്ണം 28 ആയി. 31,173 പേരാണ് സംസ്ഥാനത്ത് നിരീക്ഷണത്തില്‍ കഴിയുന്നത്. ഇതില്‍ 237 പേര് ആശുപത്രിയിലാണ് കഴിയുന്നതെന്നും മുഖ്യമന്ത്രി അറിയിച്ചു.
500 കോടിയുടെ ആരോഗ്യപാക്കേജും മുഖ്യമന്ത്രി പ്രഖ്യാപിച്ചു. 25 രൂപയ്ക്ക് പ്രഖ്യാപിക്കപ്പെട്ട ഭക്ഷണം 20 രൂപയ്ക്ക് നല്‍കും. ഹോട്ടലുകള്‍ ഉടന്‍ തുറക്കും.
എപിഎല്‍-ബിപിഎല്‍ വ്യത്യാസമില്ലാതെ ഒരു മാസം സൗജന്യ റേഷന്‍ നല്‍കും.
കുടുംബശ്രീ മുഖേന രണ്ടായിരം കോടി രൂപ വായ്പ എടുക്കാം. 1000 ഭക്ഷണ ശാലകള്‍ ഏപ്രിലില്‍ തന്നെ ആരംഭിക്കും. എല്ലാ കുടിശ്ശിക തുകയും ഏപ്രിലില്‍ നല്‍കും. ബസുകള്‍ക്ക് സ്റ്റേജ് ചാര്‍ജിന് ഒരു മാസത്തെ ഇളവുണ്ടാകുമെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.'ശാരീരിക അകലം സാമൂഹിക ഒരുമ' ഇതാവട്ടെ ഈ കാലഘട്ടത്തിലെ മുദ്രാവാക്യമെന്നും മുഖ്യമന്ത്രി പറഞ്ഞു
പ്രധാന നിർദേശങ്ങൾ:
* രണ്ടുമാസത്തെ സാമൂഹിക സുരക്ഷാ പെൻഷൻ ഈ മാസം തന്നെ വിതരണം ചെയ്യും.
* മുൻഗണന- മുൻഗണനേതര വ്യത്യാസമില്ലാതെ (എപിഎൽ, ബിപിഎൽ) എല്ലാവർക്കും സൗജന്യമായി ഒരു മാസത്തെ റേഷൻ ഭക്ഷ്യധാന്യം. അരിക്കു മുൻഗണന. ഗോതന്പ് ആവശ്യമുള്ളവർക്കു നൽകും. ഇതിനായി 100 കോടി വേണ്ടി വരും.
* സെപ്റ്റംബറിൽ ആരംഭിക്കുമെന്നു പ്രഖ്യാപിച്ചിരുന്ന 1000 ഭക്ഷണശാലകൾ ഏപ്രിലിൽ തുടങ്ങും. നേരത്തെ 25 രൂപയ്ക്കുള്ള ഭക്ഷണമാണു പ്രഖ്യാപിച്ചതെങ്കിൽ 20 രൂപ നിരക്കിൽ നൽകും. ഇതിനായി 50 കോടി.
* കോവിഡ് പ്രതിരോധ- ചികിത്സാ ആരോഗ്യ പാക്കേജിനായി 500 കോടി രൂപ നീക്കിവയ്ക്കും.
* വിവിധ മേഖലകളിലെ വ്യക്തികൾക്കും കുടുംബങ്ങൾക്കും കരാറുകാർക്കുമായി സർക്കാർ കുടിശികയുള്ള 14,000 കോടി രൂപ കൊടുത്തു തീർക്കും.
* ഓട്ടോ- ടാക്സി നികുതി ഇളവു നൽകുന്നതിന്റെ ഭാഗമായി ഫിറ്റ്നസ് ചാർജിൽ ഇളവ്.
* സ്റ്റേജ്- കോണ്‍ട്രാക്ട് കാര്യേജ് വാഹനങ്ങളുടെ അടുത്ത ഒരുമാസം നൽകേണ്ട ടാക്സിൽ ഇളവു നൽകും. സാധാരണയായി മൂന്നു മാസത്തെ ടാക്സ് ഒരുമിച്ചു അടയ്ക്കുന്നതിനാൽ ഏപ്രിലിലെ ടാക്സിലാണ് ഇളവു നൽകുന്നത്.
* വൈദ്യുതി ചാർജ്, വെള്ളക്കരം പിഴ കൂടാതെ അടയ്ക്കാൻ ഒരുമാസത്തെ സാവകാശം നൽകും.
* സിനിമാ തീയേറ്ററുകളുടെ വിനോദ നികുതിയിൽ ഇളവു നൽകും.
* സാമൂഹിക സുരക്ഷാ പെൻഷൻ ലഭിക്കാത്ത ബിപിഎൽ, അന്ത്യോദയ കുടുംബങ്ങൾക്ക് 1000 രൂപയുടെ ഒറ്റത്തവണ അധിക സഹായം നൽകും.
* സർവകലാശാല പരീക്ഷകൾ മാറ്റാൻ യുജിസി നിർദ്ദേശിച്ചിട്ടുണ്ടെങ്കിലും സുരക്ഷാ ക്രമീകരണങ്ങൾ പാലിച്ച് പരീക്ഷ നടത്തുന്നതിനാൽ ഇവിടെ പരീക്ഷ മാറ്റേണ്ട സാഹചര്യമില്ലെന്ന് മുഖ്യമന്ത്രി അറിയിച്ചു.
വ്യഴാഴ്ച നടന്ന കൊറോണ അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. ഓട്ടോ ടാക്സി ഫിറ്റ്നസ് ചാര്‍ജില്‍ ഇളവ് നല്‍കും. പരീക്ഷകളില്‍ മാറ്റമില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി
അതേസമയം, കേരളത്തില്‍ ഒരാള്‍ക്കു കൂടി കോവിഡ്-19 രോഗബാധ സ്ഥിരീകരിച്ചു. കാസറകോട് സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ കേരളത്തില്‍ കോവിഡ്-19 സ്ഥിരീകരിച്ചവരുടെ എണ്ണം 28 ആയി. 31,173 പേരാണ് സംസ്ഥാനത്ത് നിരീക്ഷണത്തില്‍ കഴിയുന്നത്. ഇതില്‍ 237 പേര് ആശുപത്രിയിലാണ് കഴിയുന്നതെന്നും മുഖ്യമന്ത്രി അറിയിച്ചു.
500 കോടിയുടെ ആരോഗ്യപാക്കേജും മുഖ്യമന്ത്രി പ്രഖ്യാപിച്ചു. 25 രൂപയ്ക്ക് പ്രഖ്യാപിക്കപ്പെട്ട ഭക്ഷണം 20 രൂപയ്ക്ക് നല്‍കും. ഹോട്ടലുകള്‍ ഉടന്‍ തുറക്കും.
എപിഎല്‍-ബിപിഎല്‍ വ്യത്യാസമില്ലാതെ ഒരു മാസം സൗജന്യ റേഷന്‍ നല്‍കും.
കുടുംബശ്രീ മുഖേന രണ്ടായിരം കോടി രൂപ വായ്പ എടുക്കാം. 1000 ഭക്ഷണ ശാലകള്‍ ഏപ്രിലില്‍ തന്നെ ആരംഭിക്കും. എല്ലാ കുടിശ്ശിക തുകയും ഏപ്രിലില്‍ നല്‍കും. ബസുകള്‍ക്ക് സ്റ്റേജ് ചാര്‍ജിന് ഒരു മാസത്തെ ഇളവുണ്ടാകുമെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.'ശാരീരിക അകലം സാമൂഹിക ഒരുമ' ഇതാവട്ടെ ഈ കാലഘട്ടത്തിലെ മുദ്രാവാക്യമെന്നും മുഖ്യമന്ത്രി പറഞ്ഞു
പ്രധാന നിർദേശങ്ങൾ:
* രണ്ടുമാസത്തെ സാമൂഹിക സുരക്ഷാ പെൻഷൻ ഈ മാസം തന്നെ വിതരണം ചെയ്യും.
* മുൻഗണന- മുൻഗണനേതര വ്യത്യാസമില്ലാതെ (എപിഎൽ, ബിപിഎൽ) എല്ലാവർക്കും സൗജന്യമായി ഒരു മാസത്തെ റേഷൻ ഭക്ഷ്യധാന്യം. അരിക്കു മുൻഗണന. ഗോതന്പ് ആവശ്യമുള്ളവർക്കു നൽകും. ഇതിനായി 100 കോടി വേണ്ടി വരും.
* സെപ്റ്റംബറിൽ ആരംഭിക്കുമെന്നു പ്രഖ്യാപിച്ചിരുന്ന 1000 ഭക്ഷണശാലകൾ ഏപ്രിലിൽ തുടങ്ങും. നേരത്തെ 25 രൂപയ്ക്കുള്ള ഭക്ഷണമാണു പ്രഖ്യാപിച്ചതെങ്കിൽ 20 രൂപ നിരക്കിൽ നൽകും. ഇതിനായി 50 കോടി.
* കോവിഡ് പ്രതിരോധ- ചികിത്സാ ആരോഗ്യ പാക്കേജിനായി 500 കോടി രൂപ നീക്കിവയ്ക്കും.
* വിവിധ മേഖലകളിലെ വ്യക്തികൾക്കും കുടുംബങ്ങൾക്കും കരാറുകാർക്കുമായി സർക്കാർ കുടിശികയുള്ള 14,000 കോടി രൂപ കൊടുത്തു തീർക്കും.
* ഓട്ടോ- ടാക്സി നികുതി ഇളവു നൽകുന്നതിന്റെ ഭാഗമായി ഫിറ്റ്നസ് ചാർജിൽ ഇളവ്.
* സ്റ്റേജ്- കോണ്‍ട്രാക്ട് കാര്യേജ് വാഹനങ്ങളുടെ അടുത്ത ഒരുമാസം നൽകേണ്ട ടാക്സിൽ ഇളവു നൽകും. സാധാരണയായി മൂന്നു മാസത്തെ ടാക്സ് ഒരുമിച്ചു അടയ്ക്കുന്നതിനാൽ ഏപ്രിലിലെ ടാക്സിലാണ് ഇളവു നൽകുന്നത്.
* വൈദ്യുതി ചാർജ്, വെള്ളക്കരം പിഴ കൂടാതെ അടയ്ക്കാൻ ഒരുമാസത്തെ സാവകാശം നൽകും.
* സിനിമാ തീയേറ്ററുകളുടെ വിനോദ നികുതിയിൽ ഇളവു നൽകും.
* സാമൂഹിക സുരക്ഷാ പെൻഷൻ ലഭിക്കാത്ത ബിപിഎൽ, അന്ത്യോദയ കുടുംബങ്ങൾക്ക് 1000 രൂപയുടെ ഒറ്റത്തവണ അധിക സഹായം നൽകും.
* സർവകലാശാല പരീക്ഷകൾ മാറ്റാൻ യുജിസി നിർദ്ദേശിച്ചിട്ടുണ്ടെങ്കിലും സുരക്ഷാ ക്രമീകരണങ്ങൾ പാലിച്ച് പരീക്ഷ നടത്തുന്നതിനാൽ ഇവിടെ പരീക്ഷ മാറ്റേണ്ട സാഹചര്യമില്ലെന്ന് മുഖ്യമന്ത്രി അറിയിച്ചു.
0 Comments