‘‘അറസ്റ്റിലായവർ എസ്ഡിപിഐ പ്രവർത്തകരാണ്. പെൺകുട്ടിയെയും സുഹൃത്തിനെയും ഒരുമിച്ചു കണ്ടപ്പോൾ അവരുടെ ബന്ധുക്കളെ വിളിച്ചുവരുത്തുകയായിരുന്നു. വന്നവർ ഇരുന്നു ചർച്ച ചെയ്യാൻ സ്ഥലം അന്വേഷിച്ചപ്പോൾ എസ്ഡിപിഐ ഓഫിസ് നൽകി. മഹല്ലിന്റെ നേതൃത്വത്തിലായിരുന്നു ചർച്ച. മുസ്‌ലിം ലീഗ് ധർമടം മണ്ഡലം ജോയിന്റ് സെക്രട്ടറി, പള്ളിപ്പുറം സ്കൂൾ പിടിഎ പ്രസിഡന്റ്, യുവാവിന്റെ ഭാഗത്തുനിന്ന് കൊളച്ചേരി പഞ്ചായത്ത് മെംബർ തുടങ്ങി പ്രദേശത്തെ പൗരപ്രമുഖരുടെ സാന്നിധ്യത്തിലാണു ചർച്ച നടത്തിയത്.
ഫോണിലുണ്ടായിരുന്ന ചില ദൃശ്യങ്ങൾ വച്ചു യുവാവ് റസീനയെ ഭീഷണിപ്പെടുത്തിയിരുന്നു എന്ന് സംശയമുണ്ടായിരുന്നു. അതുകൊണ്ടാണ് മൊബൈല്‍ ഫോൺ പിടിച്ചുവച്ചത്. യുവാക്കൾ ഇടപെട്ടതു ബന്ധുക്കളായിട്ടാണ്, എസ്ഡിപിഐ പ്രവർത്തകരായിട്ടല്ല.
പെൺകുട്ടി സാമ്പത്തിക പ്രശ്നം നേരിടുന്നതു ബന്ധുക്കളായ യുവാക്കൾക്ക് അറിയാമായിരുന്നു. അതുകൊണ്ടാണു യുവാവിനൊപ്പം റസീനയെ കണ്ടപ്പോൾ ചോദ്യം ചെയ്തത്. തടഞ്ഞുവച്ചു മർദിച്ചു എന്നുപറയുന്നതു വസ്തുതാ വിരുദ്ധമാണ്. ചർച്ചയിൽ യുവാവ് പങ്കെടുക്കുന്ന വിഡിയോ ദൃശ്യം പരിശോധിച്ചാൽ ഇക്കാര്യം മനസ്സിലാക്കും.
സിപിഎമ്മിന്റെ രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമാണു നിരപരാധികളായ യുവാക്കൾക്കെതിരെ കേസെടുത്തത്. സിപിഎമ്മാണ് പ്രശ്നം വഷളാക്കിയതെന്ന് റസീനയുടെ ഉമ്മ വ്യക്തമാക്കിയതാണെന്നും ബഷീർ പറഞ്ഞു.
അതേസമയം, റസീനയുടെ ആത്മഹത്യ ആൾക്കൂട്ട വിചാരണയെത്തുടർന്നാണെന്ന് സിറ്റി പൊലീസ് കമ്മിഷണർ പി. നിധിൻ രാജ് വ്യക്തമാക്കി. ആത്മഹത്യക്കുറിപ്പിൽ ഇക്കാര്യം വിശദമായി പറയുന്നുണ്ട്. യുവതിയുടെ ആൺസുഹൃത്തിന്റെ ഫോൺ പ്രതികളുടെ കയ്യിൽനിന്നാണ് പിടിച്ചെടുത്തത്. ആൺസുഹൃത്ത് നിലവിൽ പ്രതിയല്ല. കൂടുതൽ പ്രതികളുണ്ടോ എന്ന് അന്വേഷിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കേസുമായി ബന്ധപ്പെട്ടു നിലവിൽ മൂന്നൂ പേരാണ് റിമാൻഡിലായത്. റസീനയുടെ സുഹൃത്ത് സംഭവത്തിനുശേഷം ഒളിവിലാണ്.
റസീനയുടെ പിതാവ് സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗമാണ്. ഭർത്താവും സിപിഎം അനുഭാവിയാണ്. എന്നാൽ ചർച്ച നടന്നത് എസ്ഡിപിഐ ഓഫിസിലാണ്. ഇതാണ് സിപിഎമ്മിനെ പ്രകോപിപ്പിച്ചത്. സിപിഎം അനുഭാവി ആയിരുന്നിട്ടും റസീനയുടെ ഉമ്മയ്ക്കു പാർട്ടിയെ തള്ളിപ്പറയേണ്ടി വന്നു. സിപിഎം ശക്തികേന്ദ്രത്തിൽ നിരവധി യുവാക്കൾ എസ്ഡിപിഐയിലേക്ക് വരുന്നതാണ് കള്ളക്കേസെടുക്കാൻ കാരണമെന്നും ബഷീർ പറഞ്ഞു.
സിപിഎമ്മിന്റെ രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമാണു നിരപരാധികളായ യുവാക്കൾക്കെതിരെ കേസെടുത്തത്. സിപിഎമ്മാണ് പ്രശ്നം വഷളാക്കിയതെന്ന് റസീനയുടെ ഉമ്മ വ്യക്തമാക്കിയതാണെന്നും ബഷീർ പറഞ്ഞു.
അതേസമയം, റസീനയുടെ ആത്മഹത്യ ആൾക്കൂട്ട വിചാരണയെത്തുടർന്നാണെന്ന് സിറ്റി പൊലീസ് കമ്മിഷണർ പി. നിധിൻ രാജ് വ്യക്തമാക്കി. ആത്മഹത്യക്കുറിപ്പിൽ ഇക്കാര്യം വിശദമായി പറയുന്നുണ്ട്. യുവതിയുടെ ആൺസുഹൃത്തിന്റെ ഫോൺ പ്രതികളുടെ കയ്യിൽനിന്നാണ് പിടിച്ചെടുത്തത്. ആൺസുഹൃത്ത് നിലവിൽ പ്രതിയല്ല. കൂടുതൽ പ്രതികളുണ്ടോ എന്ന് അന്വേഷിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കേസുമായി ബന്ധപ്പെട്ടു നിലവിൽ മൂന്നൂ പേരാണ് റിമാൻഡിലായത്. റസീനയുടെ സുഹൃത്ത് സംഭവത്തിനുശേഷം ഒളിവിലാണ്.
റസീനയുടെ പിതാവ് സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗമാണ്. ഭർത്താവും സിപിഎം അനുഭാവിയാണ്. എന്നാൽ ചർച്ച നടന്നത് എസ്ഡിപിഐ ഓഫിസിലാണ്. ഇതാണ് സിപിഎമ്മിനെ പ്രകോപിപ്പിച്ചത്. സിപിഎം അനുഭാവി ആയിരുന്നിട്ടും റസീനയുടെ ഉമ്മയ്ക്കു പാർട്ടിയെ തള്ളിപ്പറയേണ്ടി വന്നു. സിപിഎം ശക്തികേന്ദ്രത്തിൽ നിരവധി യുവാക്കൾ എസ്ഡിപിഐയിലേക്ക് വരുന്നതാണ് കള്ളക്കേസെടുക്കാൻ കാരണമെന്നും ബഷീർ പറഞ്ഞു.
0 Comments