NEWS UPDATE

6/recent/ticker-posts

കാറഡുക്ക സൊസൈറ്റിയിലെ 4.76 കോടിയുടെ തട്ടിപ്പ്: മുസ്‌ലിം ലീഗ് നേതാവ് ഉള്‍പ്പെടെ മൂന്ന് പേര്‍ അറസ്റ്റില്‍

കാസര്‍കോട്: കാറഡുക്ക അഗ്രികള്‍ച്ചറിസ്റ്റ് വെല്‍ഫയര്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയിലെ 4.76 കോടി രൂപയുടെ തട്ടിപ്പുകേസില്‍ മുസ്‌ലിം ലീഗ് നേതവ് ഉള്‍പ്പടെ 3 പേര്‍ പിടിയില്‍. പള്ളിക്കര മൗവ്വലിലെ ബഷീര്‍ (60), ഏഴാം മൈലിലെ ഗഫൂര്‍ (26), കാഞ്ഞങ്ങാട് നെല്ലിക്കാട്ടെ അനില്‍ കുമാര്‍ (55) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.[www.malabarflash.com]


സംഘം സെക്രട്ടറിയും സിപിഎം മുള്ളേരിയ ലോക്കല്‍ കമ്മിറ്റി അംഗവുമായ കെ.രതീശന്റെ സഹായികളാണിവര്‍. ബെംഗളൂരുവില്‍നിന്ന് പിടിയിലായ ഇവരെ ചോദ്യം ചെയ്ത ശേഷം അറസ്റ്റ് രേഖപ്പെടുത്തി.

തട്ടിപ്പുതുകയില്‍ 44 ലക്ഷം രൂപ മാറ്റിയത് ബഷീറിന്റെ അക്കൗണ്ടിലേക്കാണ്. ബേക്കല്‍ ജംക്ഷനില്‍ ജീലാനി ട്രാവല്‍സ് എന്ന സ്ഥാപനം നടത്തുന്ന ബഷീര്‍ പള്ളിക്കര പഞ്ചായത്ത് അംഗവും മുസ്‌ലിം ലീഗ് നേതാവുമാണ്. 

രതീശന്‍ ഏറ്റവും ഒടുവില്‍ സംഘത്തില്‍നിന്നു എടുത്തുമാറ്റിയ 1.12 കോടിയുടെ പണയ സ്വര്‍ണം വിവിധ ബാങ്കുകളില്‍ പണയം വയ്ക്കാന്‍ സഹായിച്ചവരാണ് മറ്റു രണ്ടു പേര്‍. റിയല്‍ എസ്റ്റേറ്റ് സംഘമാണ് ഇവരെന്നാണ് സൂചന. മുഖ്യപ്രതിയും സംഘം സെക്രട്ടറിയുമായ കെ. രതീശനെ കണ്ടെത്താന്‍ സാധിച്ചിട്ടില്ല. കര്‍ണാടകയിലെ ശിവമൊഗ്ഗയില്‍ ഇവരുണ്ടെന്ന സൂചനയെ തുടര്‍ന്ന് പൊലീസ് സംഘം അങ്ങോട്ടു പോയിരിക്കുകയാണ്.

Post a Comment

0 Comments