വെള്ളിയാഴ്ച വൈകീട്ട് കണ്ണൂര്‍-എറണാകുളം ഇന്റര്‍സിറ്റി എക്സ്പ്രസിലാണ് സംഭവം. മീഞ്ചന്തയിൽ സ്വകാര്യ കമ്പനിയിൽ ജീവനക്കാരാണ് ഇരുവരും.
യാത്രയ്ക്കിടെയാണ് ഇരുവരും തമ്മില്‍ വഴക്കുണ്ടായത്. തീവണ്ടി കണ്ണൂക്കര എത്തിയപ്പോള്‍ മുഫാദൂര്‍ സുഹൃത്തിനെ പുറത്തേക്ക് പിടിച്ചുതള്ളുകയായിരുന്നു. ഇതുകണ്ട മറ്റുയാത്രക്കാരാണ് മുഫാദൂറിനെ പിടിച്ചുവെച്ച് റെയില്‍വേ പോലീസില്‍ വിവരമറിയിച്ചത്. വടകര സ്റ്റേഷനിലെത്തിയപ്പോള്‍ ആര്‍.പി.എഫ്. എ.എസ്.ഐ. ബിനീഷ് ഇയാളെ കസ്റ്റഡിയിലെടുത്ത് വടകര പോലീസില്‍ ഏല്‍പിച്ചു. പിന്നീട് മുഫാദൂറിനെ കോഴിക്കോട് റെയില്‍വേ പോലീസിന് കൈമാറി.
യാത്രക്കാര്‍ നല്‍കിയ വിവരമനുസരിച്ച് പോലീസും ആര്‍.പി.എഫും നടത്തിയ തിരച്ചിലിലാണ് ട്രാക്കിന് സമീപം പരിക്കേറ്റ യുവാവിനെ കണ്ടെത്തിയത്. ഗുരുതരമായി പരിക്കേറ്റ ഇയാള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്.
യാത്രയ്ക്കിടെയാണ് ഇരുവരും തമ്മില്‍ വഴക്കുണ്ടായത്. തീവണ്ടി കണ്ണൂക്കര എത്തിയപ്പോള്‍ മുഫാദൂര്‍ സുഹൃത്തിനെ പുറത്തേക്ക് പിടിച്ചുതള്ളുകയായിരുന്നു. ഇതുകണ്ട മറ്റുയാത്രക്കാരാണ് മുഫാദൂറിനെ പിടിച്ചുവെച്ച് റെയില്‍വേ പോലീസില്‍ വിവരമറിയിച്ചത്. വടകര സ്റ്റേഷനിലെത്തിയപ്പോള്‍ ആര്‍.പി.എഫ്. എ.എസ്.ഐ. ബിനീഷ് ഇയാളെ കസ്റ്റഡിയിലെടുത്ത് വടകര പോലീസില്‍ ഏല്‍പിച്ചു. പിന്നീട് മുഫാദൂറിനെ കോഴിക്കോട് റെയില്‍വേ പോലീസിന് കൈമാറി.
യാത്രക്കാര്‍ നല്‍കിയ വിവരമനുസരിച്ച് പോലീസും ആര്‍.പി.എഫും നടത്തിയ തിരച്ചിലിലാണ് ട്രാക്കിന് സമീപം പരിക്കേറ്റ യുവാവിനെ കണ്ടെത്തിയത്. ഗുരുതരമായി പരിക്കേറ്റ ഇയാള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്.
0 Comments