NEWS UPDATE

6/recent/ticker-posts

മകൻ മരിച്ചെന്ന് വ്യാജ സർട്ടിഫിക്കറ്റുണ്ടാക്കി രണ്ടു കോടി ഇൻഷുറൻസ് തുക തട്ടാൻ ശ്രമം; അമ്മക്കെതിരെ കേസ്

മുംബൈ: മകൻ മരിച്ചെന്ന് വ്യാജ സർട്ടിഫിക്കറ്റുണ്ടാക്കി രണ്ടുകോടി രൂപ ഇൻഷുറൻസ് തുക തട്ടാൻ ശ്രമിച്ച അമ്മക്കെതിരെ കേസെടുത്ത് പോലീസ്. 50 കാരിയായ വീട്ടമ്മയായ നന്ദബായ് പ്രമോദ് ആണ് 29 കാരനായ മകൻ മരിച്ചെന്ന് കാട്ടി എൽ ഐ സി തുക തട്ടാൻ ശ്രമിച്ചത്.[www.malabarflash.com]

സംഭവത്തിൽ മുംബൈ ശിവജി പാർക്ക് പോലീസ് ആണ് കേസെടുത്തത്. അഹമ്മദ്ബാദ് സ്വദേശിയാണ് ഇവർ. ഇവരുടെ മകൻ ദിനേശും ഈ തട്ടിപ്പിന് കൂട്ടുനിന്നതായാണ് റിപ്പോർട്ട്.

2015 - ലാണ് ദിനേശ് എൽ ഐ സിയുടെ ദാദർ ബ്രാഞ്ചിൽ നിന്ന് ഇൻഷുറൻസ് പോളിസിയെടുക്കുന്നത്. ആദ്യത്തെ പ്രീമിയം തുക അടക്കുകയും ചെയ്തിരുന്നു. മകൻ അഹമ്മദാബാദിൽ വെച്ചുണ്ടായ അപകടത്തിൽ മരിച്ചുവെന്ന് കാട്ടി 2017 മാർച്ചിലാണ് നന്ദബായ് പ്രമോദ് ഇൻഷുറൻസിന് വേണ്ടി അപേക്ഷിക്കുന്നത്. 2016 ൽ മകൻ മരിച്ചുവെന്നാണ് ഡെത്ത് സർട്ടിഫിക്കറ്റിൽ രേഖപ്പെടുത്തിയിരുന്നത്.

എന്നാൽ ഡെത്ത് സർട്ടിഫിക്കറ്റ് വ്യാജമാണെന്ന് സംശയം തോന്നിയ എൽ ഐ സി അധികൃതർ സംഭവത്തെ കുറിച്ച് അന്വേഷിക്കുകയും വ്യാജമാണെന്ന് കണ്ടെത്തുകയും ചെയ്യുകയായിരുന്നു. ദിനേശിന്റെ ഇൻഷുറൻസ് ക്ലെയിമിൽ എട്ടുകോടിയാണ് വാർഷിക വരുമാനം എന്നാണ് രേഖപ്പെടുത്തിയിരുന്നത്. ഇത് വ്യാജ ആദായ നികുതി റിട്ടേണുകളാണെന്ന് പോലീസ് കണ്ടെത്തി.

Post a Comment

0 Comments