പിന്നീടുള്ള ബന്ധപ്പെടലുകളിൽ മിസ്സിംഗ് വാർത്ത സ്ഥിരീകരിച്ചിട്ടുണ്ട്. കമ്പനി ഈ വിവരം മുംബൈയിലെ ഡയറക്ടർ ജനറൽ ഓഫ് ഷിപ്പിംഗിനേയും ജീവനക്കാരുടെ സംഘടനയായ ന്യുസിയേയും ഇതിനകം അറിയിച്ചിട്ടുണ്ട്.
ചെന്നൈ ആസ്ഥാനമായുള്ള സിനർജി ഷിപ്പിംഗ് മാനേജ്മെന്റ് കമ്പനിയുടെ കപ്പലിൽ ജോലിയിൽ പ്രവേശിക്കാൻ ഏപ്രിൽ 20 നാണ് പ്രശാന്ത് മംഗളൂരിൽ നിന്ന് വിമാനമാർഗം മുംബൈക്ക് പോയത്.
ആ കമ്പനിയുടെ 'ജൻകോ എന്റെർപ്രൈസ്' എന്ന ചരക്ക് കപ്പലിൽ എബി റാങ്കിൽ ജോലിയിൽ പ്രവേശിക്കാൻ 23ന് മുംബൈയിൽ നിന്ന് സിംഗപ്പുരിലേക്ക് യാത്രതിരിച്ചു. 24ന് കപ്പലിൽ കയറി. അടുത്ത തുറമുഖം ലക്ഷ്യമാക്കിയുള്ള യാത്രാമധ്യേ ഇന്ധനം നിറയ്‌ക്കാനാണ് കപ്പൽ സിങ്കപ്പൂരിലെത്തിയതെന്നാണ് വിവരം.
ചെന്നൈ ആസ്ഥാനമായുള്ള സിനർജി ഷിപ്പിംഗ് മാനേജ്മെന്റ് കമ്പനിയുടെ കപ്പലിൽ ജോലിയിൽ പ്രവേശിക്കാൻ ഏപ്രിൽ 20 നാണ് പ്രശാന്ത് മംഗളൂരിൽ നിന്ന് വിമാനമാർഗം മുംബൈക്ക് പോയത്.
ആ കമ്പനിയുടെ 'ജൻകോ എന്റെർപ്രൈസ്' എന്ന ചരക്ക് കപ്പലിൽ എബി റാങ്കിൽ ജോലിയിൽ പ്രവേശിക്കാൻ 23ന് മുംബൈയിൽ നിന്ന് സിംഗപ്പുരിലേക്ക് യാത്രതിരിച്ചു. 24ന് കപ്പലിൽ കയറി. അടുത്ത തുറമുഖം ലക്ഷ്യമാക്കിയുള്ള യാത്രാമധ്യേ ഇന്ധനം നിറയ്‌ക്കാനാണ് കപ്പൽ സിങ്കപ്പൂരിലെത്തിയതെന്നാണ് വിവരം.
സ്വന്തമായി സിം കാർഡ് ഇല്ലാത്തത്തിനാൽ സഹപ്രവർത്തകന്റെ ഫോണിൽ നിന്ന് 28 ന് ഫോണിൽ സംസാരിച്ചിരുന്നുവെന്നും പ്രശാന്ത് ഏറെ സന്തോഷവാനായിരുന്നുവെന്നും സുഖവിവരങ്ങൾ കൈമാറിയെന്നും ഭാര്യ ഷാനി പറഞ്ഞു. അടുത്ത ദിവസം സംസാരിക്കാമെന്ന് പറഞ്ഞിരുന്നു.
30 ന് ഉച്ചയോടെയാണ് സിനർജി ഷിപ്പ് മാനേജ്മെന്റ് കമ്പനിയുടെ ചെന്നൈ ഓഫീസിൽ നിന്ന്, പ്രശാന്ത് കപ്പലിൽ നിന്ന് കാണാതായെന്ന് അറിയിച്ചു കൊണ്ടുള്ള ഫോൺ വിളി വന്നതെന്ന് ഷാനി പറഞ്ഞു. പ്രശാന്തിനെ കണ്ടെത്താനുള്ള തിരച്ചിൽ തുടരുകയാണെന്നും ഞായറാഴ്ച വീണ്ടും വിവരമെത്തി.
ശുഭവാർത്തയ്ക്കായി ഷാനിയും ഒമ്പതാം ക്ലാസുകാരി നേഹയും കൊച്ചനിയത്തി നിവേദ്യയും ഒപ്പം ബന്ധുക്കളും കാത്തിരിപ്പ് തുടരുകയാണ്.
അവധിയിലുള്ള മർച്ചന്റ് നേവി ജീവനക്കാരുടെ സഹായത്തോടെ ഷിപ്പിംഗ് വകുപ്പ് മന്ത്രിക്കും ഡയറക്ടർ ജനറൽ ഓഫ് ഷിപ്പിങ്ങിനും വിദേശകാര്യ വകുപ്പ് മന്ത്രിക്കും കപ്പൽ ജീവനക്കാരുടെ യൂണിയനായ ന്യുസിക്കും ലോക്കൽ പോലീസിനും പ്രശാന്തിന്റെ ഭാര്യ പരാതിനൽകിയിട്ടുണ്ട്.
0 Comments