മലപ്പുറം തയ്യിൽകടവ് സ്വദേശികളായ ഇല്ലിക്കൽ വീട്ടിൽ മുഹമ്മദ് സമീർ (31), പൂനാടത്തിൽ ജയരാജൻ (51), കടലുണ്ടി ആണ്ടിശ്ശേരി തൊടിപുഴക്കൽ രതീഷ് (32), എന്നിവരെയും ഇവർക്ക് വാഹനം എത്തിച്ചു നൽകിയ തയ്യിൽകടവ് ഇല്ലിക്കൽ മുഹമ്മദ് റൗഫ് എന്നയാളെയുമാണ് പോലീസ് അറസ്റ്റ് ചെയ്തത്.
രണ്ടു പേരെയും തട്ടികൊണ്ടു പോകാൻ ഉപയോഗിച്ച കാറുകൾ അന്വേഷണ സംഘം കണ്ടെടുത്തു. മെഡിക്കൽ കോളേജ് അസിസ്റ്റന്‍റ് കമ്മീഷണർ സുദർശൻ, ഇൻസ്പെക്ടർ ബെന്നി ലാലു എൽ, സബ് ഇൻസ്പെക്ടർ രമേഷ് കുമാർ എ എന്നിവരുടെ നേതൃത്വത്തിലാണ് ഇവരെ അറസ്റ്റ് ചെയ്തത്.
27 - 04 - 2022 ന് ദുബൈയിൽ നിന്ന് ഒരു കിലോ സ്വർണ്ണവുമായി കരിപ്പൂർ വിമാനത്താവളത്തിലെത്തിയ വയനാട് പടിഞ്ഞാറത്തറ കൂത്താളി വീട്ടിൽ അബ്ദുൾ നിസ്സാർ പണം ഉടമസ്ഥർക്ക് നൽകാതെ ഓടി രക്ഷപ്പെടുകയായിരുന്നു. തുടർന്ന് അബ്ദുൾ നിസ്സാറിനെ സ്വർണ്ണ കടത്തിന് ഏർപ്പാടാക്കിയ പേരാമ്പ്ര വെള്ളിയൂർ, പോറോളി അബ്ദുൾ ഷഹീറിനെയും മായനാട് തയ്യിൽത്താഴം ഫാസിലിനെയും സ്വർണ്ണ കടത്ത് സംഘം തട്ടികൊണ്ടു പോവുകയും കരിയറായ അബ്ദുൾ നിസ്സാറിൽ നിന്നും സ്വർണ്ണം വീണ്ടെടുത്ത് തന്നില്ലെങ്കിൽ കൊല്ലുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.
27 - 04 - 2022 ന് ദുബൈയിൽ നിന്ന് ഒരു കിലോ സ്വർണ്ണവുമായി കരിപ്പൂർ വിമാനത്താവളത്തിലെത്തിയ വയനാട് പടിഞ്ഞാറത്തറ കൂത്താളി വീട്ടിൽ അബ്ദുൾ നിസ്സാർ പണം ഉടമസ്ഥർക്ക് നൽകാതെ ഓടി രക്ഷപ്പെടുകയായിരുന്നു. തുടർന്ന് അബ്ദുൾ നിസ്സാറിനെ സ്വർണ്ണ കടത്തിന് ഏർപ്പാടാക്കിയ പേരാമ്പ്ര വെള്ളിയൂർ, പോറോളി അബ്ദുൾ ഷഹീറിനെയും മായനാട് തയ്യിൽത്താഴം ഫാസിലിനെയും സ്വർണ്ണ കടത്ത് സംഘം തട്ടികൊണ്ടു പോവുകയും കരിയറായ അബ്ദുൾ നിസ്സാറിൽ നിന്നും സ്വർണ്ണം വീണ്ടെടുത്ത് തന്നില്ലെങ്കിൽ കൊല്ലുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.
ഇവരെ ഈങ്ങാപ്പഴയിലെ അഞ്ജാത കേന്ദ്രത്തിൽ തടവിൽ പാർപ്പിക്കുകയും ചെയ്തു. മാത്രമല്ല ക്വട്ടേഷൻ സംഘം ഇവരുടെ വീട്ടുകാരോട് പണമോ സ്വർണമോ തന്നില്ലെങ്കിൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ക്വട്ടേഷൻ സംഘം വീട്ടുകാരെ ഭീഷണിപ്പെടുത്തിയതോടെയാണ് വിവരം പുറത്തറിഞ്ഞത്. വീട്ടുകാർ സംഭവം പോലീസിനെ അറിയിച്ചു.
വീട്ടുകാരുടെ പരാതിയെ തുടർന്ന് നടത്തിയ സമഗ്രവും ശാസ്ത്രീയവുമായ അന്വേഷണത്തിൽ പ്രതികളെ കുറിച്ച് സൂചന ലഭിക്കുകയും ചെയ്തു. പോലീസ് പിന്തുടരുന്നുണ്ടെന്ന് മനസ്സിലാക്കിയ പ്രതികൾ തട്ടികൊണ്ടുപോയവരെയും കൊണ്ട് മൈസൂരിലേക്ക് കടന്നു. ശേഷം പോലീസിനെ തെറ്റിദ്ധരിപ്പിക്കുന്നതിനായി മൈസൂരിൽനിന്നും ഒരു ചെറിയ മൊബൈൽ ഫോൺ വാങ്ങി പ്രതിപ്പിലൊരാളുടെ സിം കാർഡ് ആ ഫോണിൽ ഇട്ട് 'ദൃശ്യം' സിനിമ മോഡലിൽ മൈസൂരിൽ നിന്നും ജയ്പൂരിലേയ്ക്ക് പോകുന്ന ട്രെയിനിലെ വേയ്സ്റ്റ് ബോക്സിൽ നിക്ഷേപിച്ച് ബംഗളൂരുവിലേക്ക് കടന്നു.
വീട്ടുകാരുടെ പരാതിയെ തുടർന്ന് നടത്തിയ സമഗ്രവും ശാസ്ത്രീയവുമായ അന്വേഷണത്തിൽ പ്രതികളെ കുറിച്ച് സൂചന ലഭിക്കുകയും ചെയ്തു. പോലീസ് പിന്തുടരുന്നുണ്ടെന്ന് മനസ്സിലാക്കിയ പ്രതികൾ തട്ടികൊണ്ടുപോയവരെയും കൊണ്ട് മൈസൂരിലേക്ക് കടന്നു. ശേഷം പോലീസിനെ തെറ്റിദ്ധരിപ്പിക്കുന്നതിനായി മൈസൂരിൽനിന്നും ഒരു ചെറിയ മൊബൈൽ ഫോൺ വാങ്ങി പ്രതിപ്പിലൊരാളുടെ സിം കാർഡ് ആ ഫോണിൽ ഇട്ട് 'ദൃശ്യം' സിനിമ മോഡലിൽ മൈസൂരിൽ നിന്നും ജയ്പൂരിലേയ്ക്ക് പോകുന്ന ട്രെയിനിലെ വേയ്സ്റ്റ് ബോക്സിൽ നിക്ഷേപിച്ച് ബംഗളൂരുവിലേക്ക് കടന്നു.
എന്നാൽ പ്രതികളുടെ ഈ നീക്കം പോലീസ് സമർത്ഥമായി പൊളിച്ചു. മൊബൈൽ തന്ത്രം പോലീസിലെ തെറ്റിദ്ധരിപ്പിക്കാനാണെന്ന് മനസ്സിലാക്കിയ അന്വേഷണ സംഘം കൃത്യമായ ആസൂത്രണത്തിലൂടെ ബാഗ്ലൂരിലെ മജസ്റ്റിക്കിനു സമീപമുള്ള ലോഡ്ജിൽ നിന്നും പ്രതികളെ വലയിലാക്കി. സ്വർണ്ണം കടത്തിയ സംഘത്തെക്കുറിച്ച് വ്യക്തമായ വിവരങ്ങൾ ലഭിച്ചതായും മുഴുവൻ പേരെയും ഉടൻ അറസ്റ്റ് ചെയ്യുമെന്നും അസി. പോലീസ് കമ്മീഷണർ കെ സുദർശൻ മാധ്യമങ്ങളോട് പറഞ്ഞു.
0 Comments