NEWS UPDATE

6/recent/ticker-posts

നഗരസഭ കൗൺസിലറുടെ കൊലപാതകം: രണ്ടുപേർ അറസ്റ്റിൽ

മഞ്ചേരി: നഗരസഭ കൗൺസിലറും മുസ്ലിം ലീഗ് പ്രാദേശിക നേതാവുമായിരുന്ന തലാപ്പിൽ അബ്ദുൽ ജലീൽ (57) കൊല്ലപ്പെട്ട കേസിൽ രണ്ടുപേരെ അറസ്റ്റ് ചെയ്തു. പാണ്ടിക്കാട് വള്ളുവങ്ങാട് സ്വദേശി കറുത്തേടത്ത് വീട്ടിൽ ഷംഷീർ (32), നെല്ലിക്കുത്ത് ഒലിപ്രാക്കാട് പതിയൻതൊടിക വീട്ടിൽ അബ്ദുൽ മാജിദ് (26) എന്നിവരെയാണ് മഞ്ചേരി പോലീസ് ഇൻസ്പെക്ടർ സി. അലവിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.[www.malabarflash.com]


കൗൺസിലറെ തലക്കടിച്ച് മാരകമായി പരിക്കേൽപിച്ച ഒന്നാംപ്രതി ശുഹൈബ് എന്ന കൊച്ചു ഒളിവിലാണ്. മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ വലയിലായത്.

സംഭവശേഷം രക്ഷപ്പെട്ട മാജിദിനെ പാലക്കാട്ടുനിന്ന് തിരിച്ചുവരുമ്പോഴും ഷംഷീറിനെ പട്ടാമ്പി മുതുമലയിൽ പോയി തിരിച്ചുവരുന്നതിനിടെ പാണ്ടിക്കാട്ട് നിന്നുമാണ് പിടികൂടിയത്. രണ്ട് ബൈക്കുകളിലായി മൂന്നുപേരാണ് കൗൺസിലറെ ആക്രമിക്കാനെത്തിയത്.

ഇതിൽ ഒരു ബൈക്ക് പോലീസ് കസ്റ്റഡിയിലെടുത്തു. സംഭവം നടന്ന രാത്രി 12.45 മുതൽ ഒന്നാം പ്രതിയുടെ ഫോൺ സ്വിച്ച് ഓഫാണ്. ഇയാളെ തേടി പോലീസ് കോഴിക്കോട് റെയിൽവേ സ്റ്റേഷൻ, പാലക്കാട് എന്നിവിടങ്ങളിൽ പരിശോധന നടത്തിയിരുന്നു.

കഴിഞ്ഞ ചൊവ്വാഴ്ച രാത്രിയാണ് പയ്യനാട് താമരശ്ശേരിയിലെ പ്രധാന റോഡിൽനിന്ന് മാറി ചെറുറോഡിൽ വാഹനത്തിന് സൈഡ് കൊടുക്കാത്തത് സംബന്ധിച്ച് ഇരുസംഘങ്ങളും തമ്മിൽ വാക്കേറ്റവും തർക്കവുമുണ്ടായത്. 

ഡിവൈ.എസ്.പി പി.എം. പ്രദീപ്, സി.ഐക്ക് പുറമെ പ്രത്യേക അന്വേഷണ സംഘാംഗങ്ങളായ എസ്.ഐ സുലൈമാൻ, എം. ഗിരീഷ്, അനീഷ് ചാക്കോ, പി. മുഹമ്മദ്‌ സലീം, ഐ.കെ. ദിനേഷ്, പി. ഹരിലാൽ ആർ. ഷഹേഷ്, തൗഫീഖ് മുബാറക്, കെ. സിറാജുദ്ദീൻ എന്നിവരടങ്ങിയ സംഘമാണ് അന്വേഷണം നടത്തുന്നത്.

അതെ സമയം നഗരസഭ കൗൺസിലർ തലാപ്പിൽ അബ്ദുൽ ജലീലിന്‍റെ മരണത്തിലേക്ക് നയിച്ചത് കനമുള്ള ആ‍യുധം കൊണ്ട് തലക്കേറ്റ അടിയാണെന്ന് പോലീസ്. തലക്കടിച്ചയാളെ പിടികൂടാത്തതിനാൽ ആക്രമിക്കാൻ ഉപയോഗിച്ച ആയുധം എന്താണെന്ന് വ്യക്തമായിട്ടില്ല. തലയോട്ടി തകർന്ന നിലയിലായിരുന്നു. ഇടതുനെറ്റിയിലും മുറിവേറ്റിരുന്നു. കനമുള്ളതും മൂർച്ചയേറിയതുമായ കരിങ്കല്ല് ഉപയോഗിക്കാനുള്ള സാധ്യതയും പോലീസ് തള്ളിക്കളയുന്നില്ല.

Post a Comment

0 Comments