ഉദുമ: ഐ.എസ്.എല്‍ ഫൈനൽ മത്സരം ണാന്‍ ഗോവയിലേക്ക് പോകുന്നതിനിടെ മലപ്പുറം സ്വദേശികളായ രണ്ടുപേര്‍ ഉദുമയില്‍ വാഹനാപകടത്തില്‍ മരിച്ചു. ഒതുക്കുങ്ങൽ പള്ളിത്തൊടിയിലെ ജംഷീര്‍ (22), മലപ്പുറം ചെറുകുന്ന് ഒതുക്കുങ്ങൽ അഞ്ച് കണ്ടൽ ഹൗസിലെ മുഹമ്മദ് ഷിബിന്‍ (20) എന്നിവരാണ് മരിച്ചത്.[www.malabarflash.com]
ഇവര്‍ സഞ്ചരിച്ച കെഎല്‍ 65 ആര്‍ 0017 ബൈക്കില്‍ മിനിലോറിയിടിച്ചാണ് അപകടം. പുലര്‍ച്ചെ അഞ്ചരയോടെ കസറകോട്- കാഞ്ഞങ്ങാട് സംസ്ഥാന പാതയില്‍ ഉദുമ പളളത്തിലെ തെക്കേക്കര ജംഗ്ഷനിലാണ് അപകടം നടന്നത്.
ഗുരുതരമായി പരുക്കേറ്റ ഇരുവരും അപകടസ്ഥലത്തുതന്നെ മരിച്ചെന്നാണു വിവരം. മൃതദേഹം കാസർകോട് ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. എവിടെയും നിർത്താതെ മണിക്കൂറുകളോളം യുവാക്കൾ യാത്ര ചെയ്തിരിന്നുവെന്നാണു പോലീസിനു ലഭിച്ച സൂചന. പ്രദേശത്തു ചാറ്റൽമഴ ഉണ്ടായിരുന്നു. അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.
ഹൈദരാബാദ് എഫ്.സി താരം അബ്ദുള്‍ റബീഹിന്റെ ബന്ധുക്കളാണ് ഇവർ.
അപകടത്തിനു ശേഷം ഇവരുടെ ഫോണില്‍നിന്ന് പോലീസ് ബന്ധുക്കളെ ബന്ധപ്പെട്ടതോടെയാണ് ഇവരേക്കുറിച്ചുള്ള വിവരങ്ങള്‍ ലഭിച്ചത്.
മലപ്പുറം ചെറുകുന്ന് ഒതുക്കുങ്ങൽ അഞ്ച് കണ്ടൽ ഹൗസിലെ സുബൈറിൻ്റെയും ജസീനയുടെയും മകനാണ് മുഹമ്മദ് ഷിബിൽ
സഹോദരങ്ങൾ: മുഹമ്മദ് റുമൈസ്, മുഹമ്മദ് അഷ്മിൻ, ഫാത്തിമ ഫിദ .
ഒതുക്കുങ്ങൽ പള്ളിത്തൊടിയിലെ അബ്ദുൽ കരീം ചെറുകുന്ന്- ജമീല ദമ്പതികളുടെ മകനാണ് ജംഷീർ.
സഹോദരങ്ങൾ: ജംഷാദ്, നൗഫൽ,നിഹാൽ, ജുമൈല
0 Comments