ഞായറാഴ്ച വൈകീട്ട് മൂന്നു മണിയോടെ പയ്യന്നൂർ ഇൻസ്പെക്ടർ മഹേഷ് കെ.നായർ, എസ്.ഐമാരായ കെ.പി. അനിൽ ബാബു, മുരളി, എ.എസ്.ഐ ചന്ദ്രൻ എന്നിവരുടെ നേതൃത്വത്തിലാണ് പോലീസ് സംഘം റെയ്ഡിനെത്തിയത്.
ബംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന ആഷികാസ് സ്ലീപ്പ് വെൽ കമ്പനിയുടെ ഉൽപ്പന്നമായ കൊതുകുതിരി വ്യാജമായി നിർമ്മിച്ച് കമ്പനിയുടേത് എന്ന് തോന്നിപ്പിക്കുന്ന രീതിയിൽ കവറിന് മുകളിൽ കമ്പനിയുടെ പേരും ട്രേഡ്മാർക്കും വച്ചാണ് വിൽപ്പന. ഇതു സംബന്ധിച്ച് കമ്പനി നിയോഗിച്ച ഇൻവെസ്റ്റിഗേഷൻ ഉദ്യോഗസ്ഥനായ എം. നാഗേശ്വർ റാവു ജില്ലാ പോലീസ് മേധാവിക്ക് നൽകി പരാതിയെ തുടർന്നാണ് പയ്യന്നൂരിലെ കടയിൽ പോലീസ് റെയ്ഡ് നടത്തി വ്യാജ ഉൽപ്പന്നങ്ങൾ കണ്ടെത്തിയത്.
കടക്കകത്തും തൊട്ടടുത്ത ഗോഡൗണിലും പ്ലാസ്റ്റിക് ചാക്കിൽ കെട്ടി സൂക്ഷിച്ചുവച്ച നിലയിലാണ് കൊതുകുതിരികൾ ഉണ്ടായിരുന്നത്. മൊത്തം അഞ്ഞൂറിനടുത്ത് പായ്ക്കറ്റ് കൊതുകുതിരികളാണുണ്ടായത്. ഒരു കവറിനകത്ത് ഒരു ഡസൻ വീതമുള്ള പത്ത് പാക്കറ്റുകളായാണ് കൊതുകുതിരികളുള്ളത്. ഇതിന് ഒരുകവറിന് കമ്പനി ഒറിജിനൽ കൊതുകുതിരിക്ക് 240 രൂപയാണ് എം.ആർ.പി. വില. എന്നാൽ വ്യാജന്റെ വില
180 രൂപയാണ്.
180 രൂപയാണ്.
0 Comments