മംഗളൂരു കെഎംസി ആശുപത്രിയിൽ ചികിത്സയിലായിരുന്ന ജോയി ചൊവ്വാഴ്ച രാത്രി 12 ഓടെയാണ് മരിച്ചത്. നവംബർ ഒന്നിന് പുലർച്ചെ 5.30നാണ് ബളാൽ അത്തിക്കടവിലെ പൈങ്ങോട്ട് ഷിജുവിന്റെ വീട്ടുപറമ്പിൽവച്ച് ജോണിന് കാട്ടുപന്നിയുടെ കുത്തേറ്റത്.
ഒരു രാത്രി മുഴുവൻ വീട്ടിലെ വളർത്തുനായയുമായി ഏറ്റുമുട്ടിയ പന്നി ഒരുതരത്തിലും ഒഴിഞ്ഞു പോകാതിരുന്നപ്പോൾ ഷിജു പന്നിയെ വെടിവയ്ക്കാൻ വനംവകുപ്പിന്റെ അനുമതി തേടുകയും തോക്ക് ലൈസൻസുള്ള ജോണിനെ വിളിച്ചുവരുത്തുകയായിരുന്നു. അപകടകാരിയായ പന്നിക്ക് നേരെ ജോൺ ആദ്യം നിറയൊഴിച്ചു. കഴുത്തിന് വെടിയേറ്റ പന്നി തന്റെ നേർക്ക് കുതിച്ചെത്തിയപ്പോൾ രണ്ടാമത് നിറയൊഴിക്കാനുള്ള സമയം ലഭിച്ചില്ല. പന്നി ജോണിനെ കുത്തിവീഴ്ത്തി ദേഹത്തേക്ക് മറിഞ്ഞുവീഴുകയായിരുന്നു.
അക്രമണത്തിൽ ജോണിന്റെ നട്ടെല്ലിനും കാലുകൾക്കും ഗുരുതരമായി പരിക്കേറ്റിരുന്നു.
ഭാര്യ: സെലിനാമ്മ കൈതോലിൽ കുടുംബാംഗമാണ്. മക്കൾ: ജോബിൻ, ജോമിറ്റ്. മരുമക്കൾ: ജോമി പള്ളുരുത്തി (നർക്കിലക്കാട്), സുധീഷ് മേടയ്ക്കൽ (കിളിയന്തറ). സംസ്കാരം വ്യാഴാഴ്ച പത്തിന് വെള്ളരിക്കുണ്ട് ചെറുപുഷ്പം ഫൊറോനാ ദേവാലയത്തിൽ.
0 Comments