NEWS UPDATE

6/recent/ticker-posts

നിധി ലഭിക്കാന്‍ ഭാര്യയെ ബലികൊടുക്കണമെന്ന ദുര്‍മന്ത്രവാദിയുടെ നിര്‍ദേശമനുസരിച്ച് ഭാര്യയെ അമിതമായരാസപദാര്‍ഥം സിറിഞ്ചിലൂടെ കുത്തിവെച്ച് കൊലപ്പെടുത്തിയ ഡോക്ടര്‍ അറസ്റ്റില്‍

മംഗളൂരു: നിധി ലഭിക്കാന്‍ ഭാര്യയെ ബലികൊടുക്കണമെന്ന ദുര്‍മന്ത്രവാദിയുടെ നിര്‍ദേശമനുസരിച്ച് ഭാര്യയെ അമിതമായി രാസപദാര്‍ഥം സിറിഞ്ചിലൂടെ കുത്തിവെച്ച് കൊലപ്പെടുത്തിയ ഡോക്ടറെ പോലീസ് അറസ്റ്റ് ചെയ്തു. കര്‍ണാടക ദാവണഗരെ ജില്ലയിലെ രാമേശ്വരയില്‍ ഡോ. ചന്നകേശപ്പയെ(45)യാണ് പോലീസ് അറസ്റ്റ് ചെയ്തത്.[www.malabarflash.com]

ചന്നകേശപ്പയുടെ ഭാര്യ ശില്‍പയാണ് കൊലചയ്യപ്പെട്ടത്. അസുഖത്തെ തുടര്‍ന്ന് ശില്‍പ്പ മരിച്ചുവെന്നാണ് ചന്നകേശപ്പ ശില്‍പ്പയുടെ മാതാപിതാക്കളെ അറിയിച്ചിരുന്നത്. ഇക്കഴിഞ്ഞ ഫെബ്രുവരി 11നായിരുന്നു സംഭവം. ശില്‍പ്പയുടെ മരണത്തില്‍ സംശയം തോന്നിയ മാതാപിതാക്കള്‍ ചന്നകേശപ്പക്കെതിരെ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. 

പോലീസ് അസ്വാഭാവികമരണത്തിന് കേസെടുത്ത് അന്വേഷണം നടത്തുകയും ഡോക്ടര്‍ ചന്നപ്പയെ വിശദമായ ചോദ്യംചെയ്യലിന് വിധേയമാക്കുകയും ചെയ്തതോടെയാണ് കൊലപാതകമാണെന്ന് തെളിഞ്ഞത്. ചന്നപ്പ ശില്‍പ്പക്ക് ഡെക്‌സമെത്തസോണ്‍ സിറിഞ്ചിലൂടെ അമിതമായി കുത്തിവെച്ചതിനെ തുടര്‍ന്ന് നില ഗുരുതരമാകുകയും ആസ്പത്രിയിലേക്ക് കൊണ്ടുപോകും വഴി മരണപ്പെടുകയുമായിരുന്നു. 

ഫെബ്രുവരി 11നായിരുന്നു സംഭവം. ചൂതാട്ടക്കാരനും തികഞ്ഞ മദ്യപാനിയുമായ ഡോ. ചന്നപ്പ ദുര്‍മന്ത്രവാദത്തില്‍ വിശസിച്ചിരുന്നതായി പൊലീസ് പറഞ്ഞു. ഒരു നിധി ലഭിക്കാന്‍ ഭാര്യയെ ബലി കൊടുക്കണമെന്ന് ദുര്‍മന്ത്രവാദി ചന്നപ്പയോട് നിര്‍ദേശിച്ചിരുന്നു. ഇതനുസരിച്ച് താന്‍ ഭാര്യയെ നരബലി നല്‍കാന്‍ തീരുമാനിക്കുകയും അമിതമായ കുത്തിവയ്പ്പ് നല്‍കി കൊലപ്പെടുത്തുകയും ചെയ്തുവെന്ന് ചന്നപ്പ പോലീസിനോട് സമ്മതിക്കുകയുമായിരുന്നു. 

ഫോറന്‍സിക് സയന്‍സ് ലബോറട്ടറിയുടെ റിപ്പോര്‍ട്ടില്‍ അമിതമായി കുത്തിവെപ്പ് നല്‍കിയതിനെ തുടര്‍ന്നാണ് ശില്‍പ്പ മരിച്ചതെന്ന് സ്ഥിരീകരിച്ചിരുന്നു. പോലീസ് അന്വേഷണത്തെ തുടര്‍ന്ന് ഒളിവിലായിരുന്ന ചന്നപ്പയെ ഞായറാഴ്ചയാണ് പോലീസ് അറസ്റ്റ്ചെയ്തത്.

Post a Comment

0 Comments