NEWS UPDATE

6/recent/ticker-posts

രഹസ്യബന്ധം മറയ്ക്കാന്‍ അമ്മ മകളെ കൊലപ്പെടുത്തി; കഥയറിയാതെ മൃതദേഹം തള്ളാന്‍ സഹായിച്ച് പിതാവ്‌

ചിക്കബല്ലാപുര: കര്‍ണാടകയിലെ ചിക്കബല്ലാപുര ജില്ലയില്‍ 28-കാരിയെ കൊലപ്പെടുത്തിയ കേസില്‍ മൂന്ന് പേര്‍ അറസ്റ്റിലായി. കൊല്ലപ്പെട്ട യുവതിയുടെ മാതാപിതാക്കളും അടുത്ത ബന്ധുവുമാണ് പിടിയിലായത്.[www.malabarflash.com]

തങ്ങളുടെ രഹസ്യ ബന്ധം അറിഞ്ഞതിനെ തുടര്‍ന്ന് മാതാവും ബന്ധുവും ചേര്‍ന്നാണ് യുവതിയെ കൊലപ്പെടുത്തിയതെന്നാണ് ആരോപണം. ദുരഭിമാന കൊലയാണെന്ന് തെറ്റിദ്ധരിച്ച് ആത്മഹത്യയാക്കി മാറ്റാന്‍ ഗൂഢാലോചന നടത്തിയെന്നാണ് പിതാവിനെതിരെയുള്ള ആരോപണം.

കൊലാപതകത്തെ കുറിച്ച് ചിക്കബല്ലപുര എസ്പി മിഥുന്‍ കുമാര്‍ പറയുന്നത് ഇങ്ങനെയാണ്. 'ഈ മാസം ആദ്യമാണ് മുസല്‍മാനറഹള്ളി സ്വദേശിയായ ശില്‍പ എന്ന പര്‍വീണ ബാനു കൊല്ലപ്പെടുന്നത്. ഇവരുടെ മാതാപിതാക്കളായ ഗുല്‍സാര്‍ ബാനു (45), ഫയാസ് (50) അടുത്ത ബന്ധുവായ പ്യാരേജാന്‍ (60) എന്നിവരാണ് കൊലപാതകത്തില്‍ അറസ്റ്റിലായത്. ഫയാസ്-ഗുല്‍സാര്‍ ബാനു ദമ്പതികളുടെ മൂത്ത മകളാണ് പര്‍വീണ.

സെപ്റ്റംബര്‍ നാലിനാണ് കൊലപാകം നടക്കുന്നത്. പത്ത് വര്‍ഷം മുമ്പ് സ്വന്തം സമുദായത്തില്‍പ്പെട്ട ഒരാളുമായി പര്‍വീണയുടെ വിവാഹം നടന്നിരുന്നു. വിവാഹം നടന്ന് ഒരു ദിവസത്തിന് ശേഷം തന്നെ ഇവര്‍ വേര്‍പിരിഞ്ഞു. തുടര്‍ന്ന് പര്‍വീണ തന്റെ കാമുകനായ ശിവപ്പയെ വിവാഹം കഴിച്ചു. ശില്‍പ എന്ന് പേര് മാറ്റുകയും ചെയ്തു. മദ്യത്തിനടിമയായിരുന്ന ശിവപ്പ അധികം വൈകാതെ രോഗംബാധിച്ച് മരിച്ചു. പിന്നീട് പര്‍വീണ മറ്റൊരു യുവാവിനൊപ്പം ജീവിച്ചു. ഒരു റോഡ് അപകടത്തില്‍ ഇയാളും മരിച്ചു. 

ബന്ധുവുമായി അമ്മയ്ക്കുണ്ടായിരുന്ന രഹസ്യബന്ധം അറിഞ്ഞതിനെ തുടര്‍ന്നാണ് പര്‍വീണ കൊല്ലപ്പെട്ടതെന്നാണ് പോലീസ് പറയുന്നത്. ബന്ധം മറച്ചുവെക്കാന്‍ ബന്ധുവായ പ്യാരേജാന്‍ ജാക്കറ്റ് കൊണ്ട് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു.

പര്‍വീണയ്ക്ക് മറ്റൊരു മതത്തില്‍പ്പെട്ടയാളുമായി ബന്ധമുണ്ടെന്നും ഇതിനാലാണ് കൊലപ്പെടുത്തിയതെന്നുമാണ് കൊലപാതകത്തിന് ശേഷം പ്യാരേജാനും ഗുല്‍സാര്‍ ബാനുവും പിതാവ് ഫയാസിനോട് പറഞ്ഞത്. പ്യാരേജാനുമായി തന്റെ ഭാര്യക്കുള്ള ബന്ധം ഫയാസിനറിയില്ലായിരുന്നു. മകളുടെ മൃതദേഹം കൊണ്ടുപോകുന്നതിനും സമീപത്തെ ഒരു പൊട്ടക്കിണറ്റില്‍ തള്ളുന്നതിനും ഫയാസും ഇവര്‍ക്കൊപ്പം ചേര്‍ന്നു.

സെപ്റ്റംബര്‍ അഞ്ചിന് ഗൗരിബിദനൂര്‍ പോലീസ് കിണറ്റില്‍ നിന്ന് പര്‍വീണയുടെ മൃതദേഹം കണ്ടെടുത്തു. ആത്മഹത്യയാണെന്ന് ആദ്യം കരുതിയെങ്കിലും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതാണെന്ന് വ്യക്തമായി.

തുടര്‍ന്ന് പര്‍വീണയുടെ ഫോണ്‍കോളുകള്‍ പരിശോധിച്ച ശേഷമാണ് പോലീസ് കൊലപാതകത്തിന്റെ ചുരുളഴിച്ചത്. പര്‍വീണ അവസാനമായി സംസാരിച്ചത് അമ്മയോടും അമ്മാവനോടുമാണെന്ന് പോലീസ് കണ്ടത്തി. ഇതിന്റെ വിശദാംശങ്ങള്‍ പരിശോധിച്ചതിലൂടെയാണ് കഥകള്‍ പുറത്തുവന്നത്.

Post a Comment

0 Comments