ഇയാൾ കിഴിശ്ശേരിയിലെ സ്വന്തം വീട്ടിലും സഹോദരിയുടെ വീട്ടിലും സമാന്തര ടെലിഫോൺ എക്സ്ചേഞ്ച് നടത്തിയിരുന്നതായി കണ്ടെത്തി. കഴിഞ്ഞ ഒരുമാസത്തിനിടെ സമാന കേസുകളിൽ മലപ്പുറം പോലീസ് അറസ്റ്റ് ചെയ്തവരിൽനിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് മിസ്ഹബിനെ വലയിലാക്കിയത്.
സൈബർ സെൽ, ബി.എസ്.എൻ.എൽ ഉദ്യോഗസ്ഥരുടെ സഹകരണത്തോടെയാണ് പിടികൂടിയത്. റെയ്ഡ് നടത്തുന്ന സമയത്തും സമാന്തര ടെലിഫോൺ എക്സ്ചേഞ്ച് സംവിധാനം പ്രവർത്തനക്ഷമമായിരുന്നെന്ന് പോലീസ് പറഞ്ഞു. ഇലക്ട്രോണിക് ഉപകരണങ്ങളും സിം കാർഡുകളും പോലീസ് പിടിച്ചെടുത്തു.
സൈബർ സെൽ, ബി.എസ്.എൻ.എൽ ഉദ്യോഗസ്ഥരുടെ സഹകരണത്തോടെയാണ് പിടികൂടിയത്. റെയ്ഡ് നടത്തുന്ന സമയത്തും സമാന്തര ടെലിഫോൺ എക്സ്ചേഞ്ച് സംവിധാനം പ്രവർത്തനക്ഷമമായിരുന്നെന്ന് പോലീസ് പറഞ്ഞു. ഇലക്ട്രോണിക് ഉപകരണങ്ങളും സിം കാർഡുകളും പോലീസ് പിടിച്ചെടുത്തു.
വിദേശരാജ്യങ്ങളിൽനിന്ന് കുറഞ്ഞ തുകക്ക് കൂടുതൽ സമയം വിളിക്കാമെന്ന ഓഫറിൽ ഉപഭോക്താക്കളെ പ്രലോഭിപ്പിച്ചാണ് തട്ടിപ്പ്. ഇയാൾക്കെതിരെ മറ്റു സംസ്ഥാനങ്ങളിലും സമാന കേസുകളുണ്ടെന്നും സംഘത്തിന് സിം കാർഡുകൾ വിതരണം ചെയ്യുന്നവരുടെയും ഫോൺ സേവനം ഉപയോഗിക്കുന്നവരുടെയും വിവരം ലഭിച്ചിട്ടുണ്ടെന്നും ജില്ല പോലീസ് മേധാവി സുജിത് ദാസ് പറഞ്ഞു.
0 Comments