ഉത്തർപ്രദേശിലെ സിതാപൂർ സ്വദേശിയായ ആയുഷ് ആണ് പിടിയിലായത്. കോവിഡ് രോഗികളിൽ ബ്ലാക്ക് ഫംഗസ് ബാധ വ്യാപകമായതോടെ ഇഞ്ചക്ഷനുകൾക്ക് ദൗർലഭ്യമുണ്ടായിരുന്നു. ഈ അവസരം മുതലെടുത്ത്, മരുന്നെത്തിച്ചു തരാൻ വിളിക്കുക എന്ന അടിക്കുറിപ്പോടെ സാമൂഹിക മാധ്യമങ്ങളിൽ ഇയാൾ സ്വന്തം നമ്പർ പ്രചരിപ്പിക്കുകയായിരുന്നു. ആദ്യം ചിലർക്ക് ഇയാൾ മരുന്ന് എത്തിച്ചു നൽകുകയും ചെയ്തിട്ടുണ്ട്.
വിളിക്കുന്നവരോട് മുൻകൂറായി പണം അക്കൗണ്ടിൽ അടക്കാനാണ് ഇയാൾ ആവശ്യപ്പെട്ടിരുന്നത്. ഒരു ഡോസിന് 25000 രൂപയാണ് അടക്കാൻ ആവശ്യപ്പെട്ടിരുന്നത്. പണം അക്കൗണ്ടിൽ അടച്ചാൽ പിന്നീട് വിളിക്കുന്ന ആളിന്റെ നമ്പർ ബ്ലോക്ക് ചെയ്യുകയായിരുന്നു ആയുഷിന്റെ രീതിയെന്ന് ഡൽഹി പോലീസ് പറഞ്ഞു. ഇത്തരത്തിൽ നിരവധി പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പോലീസ് അന്വേഷണം നടത്തിയത്.
വിലകൂടിയ രണ്ട് ഫോണുകൾ, രണ്ട് എ.ടി.എം കാർഡുകൾ എന്നിവ ഇയാളിൽ നിന്ന് പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. ബാങ്ക് അക്കൗണ്ടിൽ നിന്ന് 96000 രൂപയും കൂടാതെ 17500 രൂപയും മാത്രമാണ് പോലീസിന് ഇയാളിൽ നിന്ന് കണ്ടെടുക്കാനായിട്ടുള്ളത്.
2016 ൽ ബി.കോം ബിരുദം നേടിയ ആയുഷ് ലഖ്നോവിൽ റിയൽ എസ്റ്റേറ്റ് ബിസിനസ് ചെയ്യുകയായിരുന്നു. ലോക്ഡൗൺ തുടങ്ങിയതോടെ കടുത്ത നഷ്ടത്തിലായിരുന്നു ആയുഷെന്നും പോലീസ് പറഞ്ഞു.
വിളിക്കുന്നവരോട് മുൻകൂറായി പണം അക്കൗണ്ടിൽ അടക്കാനാണ് ഇയാൾ ആവശ്യപ്പെട്ടിരുന്നത്. ഒരു ഡോസിന് 25000 രൂപയാണ് അടക്കാൻ ആവശ്യപ്പെട്ടിരുന്നത്. പണം അക്കൗണ്ടിൽ അടച്ചാൽ പിന്നീട് വിളിക്കുന്ന ആളിന്റെ നമ്പർ ബ്ലോക്ക് ചെയ്യുകയായിരുന്നു ആയുഷിന്റെ രീതിയെന്ന് ഡൽഹി പോലീസ് പറഞ്ഞു. ഇത്തരത്തിൽ നിരവധി പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പോലീസ് അന്വേഷണം നടത്തിയത്.
വിലകൂടിയ രണ്ട് ഫോണുകൾ, രണ്ട് എ.ടി.എം കാർഡുകൾ എന്നിവ ഇയാളിൽ നിന്ന് പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. ബാങ്ക് അക്കൗണ്ടിൽ നിന്ന് 96000 രൂപയും കൂടാതെ 17500 രൂപയും മാത്രമാണ് പോലീസിന് ഇയാളിൽ നിന്ന് കണ്ടെടുക്കാനായിട്ടുള്ളത്.
2016 ൽ ബി.കോം ബിരുദം നേടിയ ആയുഷ് ലഖ്നോവിൽ റിയൽ എസ്റ്റേറ്റ് ബിസിനസ് ചെയ്യുകയായിരുന്നു. ലോക്ഡൗൺ തുടങ്ങിയതോടെ കടുത്ത നഷ്ടത്തിലായിരുന്നു ആയുഷെന്നും പോലീസ് പറഞ്ഞു.
0 Comments