വീടിനടുത്ത ചെങ്കൽ ക്വാറിക്ക് സമീപം തെങ്ങിൻ തോപ്പിൽ മണ്ണിട്ട് മൂടിയ നിലയിൽ കണ്ടെത്തിയ മൃതദേഹം പൂർണമായും തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ലെങ്കിലും യുവതിയുടേത് തന്നെയാണെന്ന നിഗമനത്തിലാണ് പോലീസ്.
കാൽ മാത്രമാണ് ചൊവ്വാഴ്ച കണ്ടെത്തിയത്. ബുധനാഴ്ച രാവിലെ ബാക്കി ഭാഗം പുറത്തെടുക്കാൻ ശ്രമം തുടരും. കേസുമായി ബന്ധപ്പെട്ട് ചോറ്റൂർ സ്വദേശി പറമ്പൻ അൻവറിനെ (40) തിരൂർ ഡിവൈ.എസ്.പി കെ.എസ്. സുരേഷ് ബാബുവിന്റെ നേതൃത്വത്തിൽ അന്വേഷണസംഘം അറസ്റ്റ് ചെയ്തു. ഇയാൾ യുവതിയെ ശ്വാസംമുട്ടിച്ചാണ് കൊലപ്പെടുത്തിയതെന്നാണ് പോലീസിൽനിന്ന് ലഭിച്ച വിവരം. മൃതദേഹം ലഭിച്ച തോട്ടം നോക്കിനടത്തുന്നയാളാണ് പ്രതി.
കാൽ മാത്രമാണ് ചൊവ്വാഴ്ച കണ്ടെത്തിയത്. ബുധനാഴ്ച രാവിലെ ബാക്കി ഭാഗം പുറത്തെടുക്കാൻ ശ്രമം തുടരും. കേസുമായി ബന്ധപ്പെട്ട് ചോറ്റൂർ സ്വദേശി പറമ്പൻ അൻവറിനെ (40) തിരൂർ ഡിവൈ.എസ്.പി കെ.എസ്. സുരേഷ് ബാബുവിന്റെ നേതൃത്വത്തിൽ അന്വേഷണസംഘം അറസ്റ്റ് ചെയ്തു. ഇയാൾ യുവതിയെ ശ്വാസംമുട്ടിച്ചാണ് കൊലപ്പെടുത്തിയതെന്നാണ് പോലീസിൽനിന്ന് ലഭിച്ച വിവരം. മൃതദേഹം ലഭിച്ച തോട്ടം നോക്കിനടത്തുന്നയാളാണ് പ്രതി.
യുവതി പീഡനത്തിനിരയായിട്ടുണ്ടോയെന്നതിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം വ്യക്തത വരുമെന്നും പോലീസ് പറഞ്ഞു. ഏതാനും ദിവസമായി പ്രതി പോലീസ് നിരീക്ഷണത്തിലായിരുന്നു. കസ്റ്റഡിയിലെടുത്ത അൻവറിനെ ചോദ്യം ചെയ്തതിലൂടെയാണ് മൃതദേഹം കുഴിച്ചിട്ട സ്ഥലം പോലീസ് മനസ്സിലാക്കിയത്. തുടർന്ന് മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് മണ്ണ് നീക്കം ചെയ്തപ്പോഴാണ് മൃതദേഹാവശിഷ്ടം ലഭിച്ചത്.
രാത്രിയായതിനാൽ തുടർ നടപടികൾ നിർത്തിവെച്ചു. ബുധനാഴ്ച രാവിലെയോടെ മൃതദേഹം മുഴുവനായി പുറത്തെടുക്കും. പ്രദേശത്ത് പോലീസ് കാവൽ ഏർപ്പെടുത്തി. ജില്ല പോലീസ് മേധാവി സുജിത്ത് ദാസ്, തിരൂർ ഡിവൈ.എസ്.പി കെ.എ. സുരേഷ് ബാബു, വളാഞ്ചേരി എസ്.എച്ച്.ഒ പി.എം. ഷമീർ എന്നിവരുടെ നേതൃത്വത്തിൽ വൻ പോലീസ് സംഘം സ്ഥലത്തെത്തിയിരുന്നു.
രാത്രിയായതിനാൽ തുടർ നടപടികൾ നിർത്തിവെച്ചു. ബുധനാഴ്ച രാവിലെയോടെ മൃതദേഹം മുഴുവനായി പുറത്തെടുക്കും. പ്രദേശത്ത് പോലീസ് കാവൽ ഏർപ്പെടുത്തി. ജില്ല പോലീസ് മേധാവി സുജിത്ത് ദാസ്, തിരൂർ ഡിവൈ.എസ്.പി കെ.എ. സുരേഷ് ബാബു, വളാഞ്ചേരി എസ്.എച്ച്.ഒ പി.എം. ഷമീർ എന്നിവരുടെ നേതൃത്വത്തിൽ വൻ പോലീസ് സംഘം സ്ഥലത്തെത്തിയിരുന്നു.
0 Comments