സ്ഥലവില തെറ്റായി രേഖപ്പെടുത്തിയതിനെതിരെയാണ് തെളിവുകള്‍ സഹിതം കെ.എം. ഷാജിക്കെതിരെ ഐഎന്‍എല്‍ നേതാവ് അബ്ദുള്‍ അസീസ് വിജിലന്‍സില്‍ പരാതി നല്‍കുന്നത്.
തിങ്കളാഴ്ച ഇഡിക്കും പരാതി നല്‍കുമെന്ന് അദ്ദേഹം പറഞ്ഞു. ഭൂമി ഇടപാട് സംബന്ധിച്ച പരാതിയില്‍ പ്രതിപക്ഷ ഉപനേതാവ് എം.കെ. മുനീറിനെതിരെയും പരാമര്‍ശമുണ്ടാകും. ഷാജിയുടെ ഭാര്യയുടെയും മുനീറിന്റെ ഭാര്യയുടെയും ഇവരുടെ അടുത്ത ബന്ധുക്കളുടെയും പേരില്‍ പാറോപ്പടിയിൽ 92 സെന്റ് രജിസ്റ്റര്‍ ചെയ്തിരുന്നു.
ഒരു കോടി രണ്ടര ലക്ഷം രൂപയ്ക്കാണ് സ്ഥലം വാങ്ങിയത്. എന്നാല്‍ 37,27,400 രൂപ നല്കി സ്ഥലം വാങ്ങിയെന്നാണ് ആധാരത്തില്‍ കാണിച്ചത്. ഷാജിയുടെ ഭാര്യയുടെ പേരിലുള്ള 42 സെന്റ് സ്ഥലത്തിന് 15,77,700 രൂപയും മുനീറിന്റെ ഭാര്യയുടെ പേരിലുള്ള 30 സെന്റിന് 12,77,700 രൂപയും മറ്റു രണ്ടു പേരുടെ ഭൂമിക്ക് 8 ,72,000 രൂപയുമാണ് ആധാരത്തില്‍ വിലയിട്ടത്.
രജിസ്ട്രേഷന് ഫീസ് ഇനത്തിലും സ്റ്റാമ്പ് ഡ്യൂട്ടി ഇനത്തിലും ലക്ഷങ്ങള്‍ വെട്ടിച്ചുവെന്നതിന് തെളിവാണിതെന്ന് അബ്ദുള്‍ അസീസ് അറിയിച്ചു.
.
.
0 Comments