കോഴിക്കോട്: കുറ്റ്യാടിയിൽ പോലിസ് പള്ളിയിൽ കയറി മുതവല്ലിയെ മർദ്ദിച്ചതായി പരാതി. വെള്ളിയാഴ്ച രാവിലെ കുറ്റ്യാടി മരുതോങ്കര ജുമാമസ്ജിദിലാണ് സംഭവം.[www.malabarflash.com]
മർദ്ദിച്ചിട്ടില്ലെന്ന് പോലിസ്
കണ്ടെയിൻമന്റ് സോണിൽപെട്ട മരുതോങ്കര നരയേങ്കാട് പള്ളിയിൽ ആളുകൾ കൂടി നസ്കരിക്കുന്നുണ്ടെന്ന വിവരം ലഭിച്ചതിനാൽ താനും രണ്ട് എസ്ഐ മാർ ഉൾപ്പെടെ പോലീസുകാരും ആറരക്ക് സ്ഥലത്തെത്തിയപ്പോൾ പള്ളി കോമ്പൗണ്ടിൽ 12 പേരുണ്ടായിരുന്നു. എല്ലാവരുടെയും പേര് എഴുതിയെടുത്ത് ബോധവൽക്കരിക്കുകയാണുണ്ടായതെന്ന് അദ്ദേഹം പറഞ്ഞു.
65കാരനായ പള്ളി മുക്രി അവിടെ വരാൻ പാടില്ല. കഴിഞ്ഞ ദിവസം ഇദ്ദേഹത്തോട് ചോദിച്ചപ്പോൾ അവിടെ ആളുകൾ നമസ്കാരത്തിന് വരാറില്ലെന്നാണ് പറഞ്ഞതെന്നും സിഐ പറഞ്ഞു. ഒരാളുടെ വശം മാസ്ക് ഉണ്ടായിരുന്നില്ല. അദ്ദേഹത്തിൻെറ ബൈക്ക് താൻ തടഞ്ഞു വെച്ചിട്ടുണ്ടെന്നും സി.ഐ പറഞ്ഞു.
സംഭവത്തിൽ കുറ്റ്യാടി സിഐക്കെതിരേ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് മുതവല്ലി എൻ ശരീഫ് ജില്ലാ പോലിസ് സുപ്രണ്ടിന് പരാതി നൽകി. പെരുന്നാൾ ദിവസം രാവിലെ ആറിനാണ് കുറ്റ്യാടി സിഐയും സംഘവും പള്ളിയിൽ അതിക്രമിച്ച് കടന്ന്, അവിടെ തന്നെ താമസിക്കുന്ന പള്ളി മുക്രി സുലൈമാൻ മുസല്യാരേയും മഹല്ല് മുതവല്ലി എൻ ശരീഫിനെയും മർദ്ദിച്ചതെന്ന് പരാതിയിൽ പറയുന്നു.
പെരുന്നാൾ നമസ്കാരത്തിന് വരുന്നവരെ തിരിച്ചയക്കാൻ വേണ്ടിയാണ് മുതവല്ലി പള്ളിയിൽ എത്തിയത്. എന്നാൽ സിഐയും സംഘവും അതിക്രമിച്ച് കയറി 65 വയസ് പ്രായമുള്ള സുലൈമാൻ മുസല്യാരേയും മുതവല്ലിയേയും ലാത്തി ഉപയോഗിച്ച് ക്രൂരമായി മർദ്ദിക്കുകയും കേട്ടാലറയ്ക്കുന്ന ഭാഷയിൽ തെറിവിളിച്ചെന്നും പരാതിയിൽ വ്യക്തമാക്കുന്നു. മർദ്ദനത്തിൽ പരിക്കേറ്റ മുതവല്ലി കുറ്റ്യാടി സർക്കാർ ആശുപത്രിയിൽ ചികിൽസയിലാണ്.
കണ്ടെയിൻമന്റ് സോണിൽപെട്ട മരുതോങ്കര നരയേങ്കാട് പള്ളിയിൽ ആളുകൾ കൂടി നസ്കരിക്കുന്നുണ്ടെന്ന വിവരം ലഭിച്ചതിനാൽ താനും രണ്ട് എസ്ഐ മാർ ഉൾപ്പെടെ പോലീസുകാരും ആറരക്ക് സ്ഥലത്തെത്തിയപ്പോൾ പള്ളി കോമ്പൗണ്ടിൽ 12 പേരുണ്ടായിരുന്നു. എല്ലാവരുടെയും പേര് എഴുതിയെടുത്ത് ബോധവൽക്കരിക്കുകയാണുണ്ടായതെന്ന് അദ്ദേഹം പറഞ്ഞു.
65കാരനായ പള്ളി മുക്രി അവിടെ വരാൻ പാടില്ല. കഴിഞ്ഞ ദിവസം ഇദ്ദേഹത്തോട് ചോദിച്ചപ്പോൾ അവിടെ ആളുകൾ നമസ്കാരത്തിന് വരാറില്ലെന്നാണ് പറഞ്ഞതെന്നും സിഐ പറഞ്ഞു. ഒരാളുടെ വശം മാസ്ക് ഉണ്ടായിരുന്നില്ല. അദ്ദേഹത്തിൻെറ ബൈക്ക് താൻ തടഞ്ഞു വെച്ചിട്ടുണ്ടെന്നും സി.ഐ പറഞ്ഞു.
0 Comments