NEWS UPDATE

6/recent/ticker-posts

പെയ്‌തൊഴിയാതെ ദുരിതം; പുഴകള്‍ കരകവിഞ്ഞൊഴുകുന്നു, 935 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു, 10 വീടുകള്‍ പൂര്‍ണമായും 107 വീടുകള്‍ ഭാഗികമായും തകര്‍ന്നു, തീരദേശമേഖലയിൽ വ്യാപകനാശം

കാസറകോട്: കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി തുടരുന്ന മഴയില്‍ തേജസ്വിനി, ചന്ദ്രഗിരി , ചൈത്രവാഹിനി പുഴകള്‍ കരകവിഞ്ഞൊഴുകുന്നു. ശക്തമായ മഴയില്‍ ജില്ലയിലെ 11 പുഴകളിലും വെള്ളം ഉയര്‍ന്നിട്ടുണ്ട്. മലയോരപ്രദേശങ്ങളില്‍ മണ്ണിടിച്ചില്‍ ഭീഷണിയുണ്ട്.[www.malabarflash.com] 
ജില്ലയില്‍ 935 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. ഇതില്‍ 76 കുടുംബങ്ങളെ ക്യാമ്പിലേക്കും 859 കുടുംബങ്ങളെ ബന്ധുവീട്ടിലേക്കുമാണ് മാറ്റി പാര്‍പ്പിച്ചത്. 935 കുടുംബങ്ങളിലെ 3,420 പേരാണ് ക്യാമ്പുകളിലും ബന്ധുവീടുകളിലുമായി കഴിയുന്നത്.

വെള്ളരിക്കുണ്ട് താലൂക്കില്‍ 34 കുടുംബങ്ങളെ മാറ്റിപാര്‍പ്പിച്ചു. കാര്യങ്കോട് തേജസ്വിനി പുഴയില്‍ വെള്ളം ഉയര്‍ന്നതിനാല്‍ കിനാനൂര്‍ വില്ലേജില്‍ 10 പുരുഷന്മാരും ഏഴ് സ്ത്രീകളും ഒരു കുട്ടിയും ഉള്‍പ്പടെ 18 കുടുംബങ്ങളേയും മൂന്ന് പുരുഷന്മാരും ഉള്‍പ്പടെ കരിന്തളം വില്ലേജിലെ നാലു കുടുംബങ്ങളേയും ചൈത്ര വാഹിനിയില്‍ വെള്ളം ഉയര്‍ന്നതിനാല്‍ മാലോത്ത് വില്ലേജിലെ 21 പുരുഷന്മാരും 39 സ്ത്രീകളും ഉള്‍പ്പെടെ 25 കുടുംബങ്ങളെയുമാണ് മാറ്റിപാര്‍പ്പിച്ചത്. 85 മില്ലിമീറ്റർ മഴയാണ് വെള്ളരിക്കുണ്ട് താലൂക്കില്‍ കഴിഞ്ഞ 24 മണിക്കൂറില്‍ രേഖപ്പെടുത്തിയത്. കാലവര്‍ഷക്കെടുതിയില്‍ ആറു വീടുകള്‍ ഭാഗികമായി തകര്‍ന്നു.

ചന്ദ്രഗിരിപ്പുഴ കരകവിഞ്ഞതിനെ തുടര്‍ന്ന് കളനാട് ഗ്രൂപ്പ് വില്ലേജിലെ 14 കുടുംബങ്ങളെ ബന്ധു വീടുകളിലേക്ക് മാറ്റിപാര്‍പ്പിച്ചു. വില്ലേജ് പരിധിയിലെ ചളിയങ്കോട്, പള്ളിപ്പുറം, മണല്‍, ചെമ്മനാട് , കൊളംബക്കാല്‍ പ്രദേശങ്ങളിലെ കുടുംബങ്ങളെ കഴിഞ്ഞദിവസം രാത്രിയോടെ മാറ്റിപാര്‍പ്പിച്ചു. ചന്ദ്രഗിരിയുടെ ഭാഗവും തോടുകളും നിറഞ്ഞൊഴുകിയതാണ് പ്രദേശത്തെ ഭീതിയിലാക്കിയത്. കളനാട് ഗ്രൂപ്പ് വില്ലേജ് പരിധിയിലെ 64 ആളുകളെയാണ് ബന്ധു വീടുകളിലേക്ക് മാറ്റിപാര്‍പ്പിച്ചത്.

കൊളത്തൂര്‍ വില്ലേജില്‍ ചന്ദ്രഗിരിപ്പുഴയുടെ ഭാഗമായ കരിച്ചേരിപ്പുഴ കരകവിഞ്ഞതിനെ തുടര്‍ന്ന് നാല് കുടുംബങ്ങളെയും ചെങ്കള വില്ലേജിലെ ബേവിഞ്ചയില്‍ ഒരു കുടുംബത്തെയും ബന്ധു വീടുകളിലേക്ക് മാറ്റിപാര്‍പ്പിച്ചു.

തെക്കില്‍ വില്ലേജില്‍ ചന്ദ്രഗിരി പുഴയില്‍ നിന്ന് വെള്ളം കയറുന്നതിനെ തുടര്‍ന്ന് നാല് കുടുംബങ്ങളെ മാറ്റിപാര്‍പ്പിച്ചു. ചെങ്കള വില്ലേജ് പരിധിയില്‍ ചന്ദ്രഗിരിയില്‍ പുഴയിൽ നിന്ന് വെള്ളം കയറിയ 16 കുടുംബങ്ങളിലെ 116 പേരെ ബന്ധു വീടുകളിലേക്ക് മാറ്റിപാര്‍പ്പിച്ചു. വെള്ളം ഇറങ്ങി തുടങ്ങിയതോടെ കുടുംബങ്ങളെല്ലാം വീടുകളിലേക്ക് തിരിച്ചെത്തി. 

ആദൂര്‍ ,കുമ്പഡാജെ, നീര്‍ച്ചാല്‍ വില്ലേജുകളില്‍ ഓരോ വീടുകള്‍ ഭാഗികമായി തകര്‍ന്നു. നീര്‍ച്ചാല്‍ വില്ലേജില്‍ വീടിന്‍റെ ചുറ്റുമതില്‍ ഇടിഞ്ഞു വീണു. പരിക്കുകളൊന്നും റിപ്പോര്‍ട്ട് ചെയ്തില്ല. ചന്ദ്രഗിരി പുഴയില്‍ ജലനിരപ്പ് അൽപ്പം താഴ്ന്നതോടെ തളങ്കര ജിഎല്‍പി സ്‌കൂളില്‍ ആരംഭിച്ച ദുരിതാശ്വാസ ക്യാമ്പില്‍ നിന്ന് ഏഴ് കുടുംബങ്ങള്‍ തിരിച്ചുപോയി. നിലവില്‍ ക്യാമ്പില്‍ 13 കുടുംബങ്ങളാണ് ഉള്ളത്.

10 വീടുകള്‍ പൂര്‍ണമായും 107 വീടുകള്‍ ഭാഗികമായും തകര്‍ന്നു
കാലവര്‍ഷത്തില്‍ ഇതുവരെയായി 10 വീട് പൂര്‍ണമായും 107 വീട് ഭാഗികമായും തകര്‍ന്നു. പൊയിനാച്ചി-ബന്തടുക്ക റോഡില്‍ പുന്നക്കാലില്‍ മണ്ണിടിഞ്ഞു ഗതാഗതം തടസപ്പെട്ടു. മലയോര പഞ്ചായത്തുകളില്‍ പലയിടത്തും വ്യാപക കൃഷിനാശമുണ്ട്.

ജില്ലയില്‍ ആറു ക്യാമ്പുകള്‍
ജില്ലയില്‍ ആകെ ആറു ക്യാമ്പുകളാണ് ആരംഭിച്ചത്.വെള്ളരിക്കുണ്ട് താലൂക്കില്‍ മൂന്നും ഹൊസ്ദുര്‍ഗ് താലൂക്കില്‍ രണ്ടും കാസര്‍ഗോഡ് താലൂക്കില്‍ ഒന്നും വീതം ക്യാമ്പുകളാണ് ആരംഭിച്ചത് കുമ്പളയിലെ ഉളുവാര്‍, കളായി, തളങ്കര കടവത്ത് കൊപ്പല്‍ കോളനി,നീലേശ്വരം നഗരസഭയിലെ പാലായി, നീലായി, ചാത്തമത്ത്, പൊടോത്തുരുത്തി, കാര്യങ്കോട്, ഓര്‍ച്ച മുണ്ടേമാട് ദ്വീപ്, കിനാനൂര്‍-കരിന്തളം, കയ്യൂര്‍-ചീമേനി എന്നിവയുടെ വിവിധ ഭാഗങ്ങള്‍, വെള്ളത്തിനടിയിലായി.

തീരദേശമേഖലയിൽ വ്യാപകനാശം
ശക്തമായ കാറ്റിലും മഴയിലും ജില്ലയിലെ തീരദേശമേഖലയിൽ വ്യാപകനാശം. 

തളങ്കര കടവത്ത് തെങ്ങ് കടപുഴകി വീണു വൈദ്യുതി ലൈന്‍ തകര്‍ന്നു. തെങ്ങ് വൈദ്യുത തൂണിലേക്ക് വീണതിനാല്‍ പോസ്റ്റും ഒടിഞ്ഞ നിലയിലാണ്. സംഭവം നടന്നയുടനെ വൈദ്യുതിബന്ധം വിഛേദിച്ചതിനാല്‍ ദുരന്തം ഒഴിവായി. തെങ്ങ് റോഡിലേക്ക് വീഴാതെ വൈദ്യുതി കന്പിയില്‍ കുടുങ്ങി നിന്നതിനാല്‍ ഗതാഗതം തടസപ്പെട്ടില്ല. കെഎസ്ഇബി ജീവനക്കാരും നാട്ടുകാരും ചേര്‍ന്ന് തെങ്ങ് മുറിച്ചുമാറ്റി. വൈദ്യുതി പുനഃസ്ഥാപിക്കാനുള്ള ജോലി തുടങ്ങിയിട്ടുണ്ട്. 

അതേസമയം മൊഗ്രാല്‍ കൊപ്പളത്ത് കടല്‍ക്ഷോഭവും വെള്ളക്കെട്ടും ശക്തമായിക്കൊണ്ടിരിക്കുകയാണ്.മഴ കൂടുതല്‍ ശക്തി പ്രാപിക്കുന്നതോടെ പ്രദേശത്തുള്ള അങ്കണവാടി കെട്ടിടത്തിനും വീടുകള്‍ക്കും ഭീഷണിയായിരിക്കുകയാണ്. വെള്ളക്കെട്ട് അഴിതുറന്നു കടലിലേക്ക് ഒഴുക്കിവിടാറാണ് പതിവ്. ഈ പ്രാവശ്യം ബന്ധപെട്ടവര്‍ നടപടി സ്വീകരിച്ചില്ലെന്ന പരാതി ഉയരുന്നുണ്ട്. വിഷയത്തില്‍ പഞ്ചായത്ത്-റവന്യൂ അധികൃതര്‍ നടപടി സ്വീകരിക്കണമെന്ന് മൊഗ്രാല്‍ ദേശീയവേദി ആവശ്യപ്പെട്ടു. 

കഴിഞ്ഞവര്‍ഷം നാങ്കി പ്രദേശത്തെ കടല്‍ക്ഷോഭത്തില്‍ രണ്ടു വീടുകളും ലക്ഷങ്ങള്‍ ചെലവഴിച്ചു നിര്‍മിച്ച കടല്‍ഭിത്തിയും പൂര്‍ണമായും കടലെടുത്തിരുന്നു.

Post a Comment

0 Comments