കൊച്ചി: വാഹനാപകടത്തില്‍ ഭര്‍ത്താവു മരിച്ച സംഭവത്തില്‍ ഭാര്യയ്ക്കു നഷ്ടപരിഹാരത്തിനുള്ള അര്‍ഹത പുനർവിവാഹത്തിലൂടെ നഷ്ടമാവില്ലെന്നു ഹൈക്കോടതി.[www.malabarflash.com]
മൂവാറ്റുപുഴ സ്വദേശിയായ അനില്‍ ഏബ്രഹാം 2002 ല്‍ അപകടത്തില്‍ മരിച്ചതിനെത്തുടര്‍ന്ന് മോട്ടോര്‍ ആക്സിഡന്റ് ക്ലെയിം ട്രൈബ്യൂണല്‍ നിശ്ചയിച്ച തുക കുറഞ്ഞെന്നു ചൂണ്ടിക്കാട്ടി ഭാര്യയും രക്ഷിതാക്കളും നല്കിയ ഹര്‍ജിയിലാണ് സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ്.
ഭര്‍ത്താവു മരിച്ചാല്‍ ഭാര്യ ജീവിതകാലം മുഴുവന്‍ വൈധവ്യം അനുഭവിച്ച് ദുഃഖത്തില്‍ കഴിയണമെന്ന് ഇന്നത്തെ സമൂഹം ചിന്തിക്കില്ലെന്ന് കോടതി ചൂണ്ടി ക്കാട്ടി. ജീവിതശൈലിയിലും സാമൂഹ്യ -സാമ്പത്തിക മേഖലകളിലുമുണ്ടാകുന്ന മാറ്റങ്ങള്‍ക്കനുസരിച്ച് നിയമ തീരുമാനങ്ങളിലും മാറ്റമുണ്ടാകണം.
പുനർവിവാഹത്തോടെ ആദ്യ ഭര്‍ത്താവിന്റെ കുടുംബവുമായുള്ള ബന്ധം സ്ത്രീ വിച്ഛേദിക്കുമെന്ന ചിന്ത പഴകിയതാണ്. പുനർവിവാഹശേഷവും ഇത്തരത്തില്‍ നല്ല ബന്ധം തുടരുകയും കടമകള്‍ നിറവേറ്റുകയും ചെയ്യുന്നവരുണ്ട്. ഇവിടെ ഹര്‍ജിക്കാരി വിവാഹമോചനം നേടിയതല്ല. ഭര്‍ത്താവിന്റെ മരണത്തെത്തുടര് ന്നുണ്ടായ മാനസികാഘാതം കൂടി കണക്കിലെടുക്കണമെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.
എറണാകുളം -പാലാരിവട്ടം റോഡില്‍ കാറിടിച്ചാണ് ബൈക്ക് യാത്രികനായിരുന്ന അനില്‍ കൊല്ലപ്പെട്ടത്. അനിലിന്റെ വിവാഹം കഴിഞ്ഞ് മൂന്നു മാസത്തിനു ള്ളിലാണ് അപകടമുണ്ടായത്. പിന്നീട് 2005 ല്‍ യുവതി പുനർവിവാഹം കഴിച്ചെന്നും ആ നിലയ്ക്ക് നഷ്ടപരിഹാരത്തിന് അര്‍ഹതയില്ലെന്നും ഇന്‍ഷ്വറന്‍സ് കമ്പനി വാദിച്ചു. ഇതു തള്ളിയാണ് ഹൈക്കോടതിയുടെ തീരുമാനം.
7,64,500 രൂപ നല്‍കാനാണ് ട്രൈബ്യൂണല്‍ വിധിച്ചത്. ഇതു കുറവാണെന്ന് വിലയിരുത്തിയ ഹൈക്കോടതി വിവിധ വസ്തുകള്‍ കണക്കിലെടുത്ത് 23.2 ലക്ഷം രൂപ നഷ്ടപരിഹാരമായി നല്‍കാനും തുക ഒരുമാസത്തിനുള്ളില്‍ പലിശ സഹിതം നല്‍കണമെന്നും ഉത്തരവിട്ടു.
മൂവാറ്റുപുഴ സ്വദേശിയായ അനില്‍ ഏബ്രഹാം 2002 ല്‍ അപകടത്തില്‍ മരിച്ചതിനെത്തുടര്‍ന്ന് മോട്ടോര്‍ ആക്സിഡന്റ് ക്ലെയിം ട്രൈബ്യൂണല്‍ നിശ്ചയിച്ച തുക കുറഞ്ഞെന്നു ചൂണ്ടിക്കാട്ടി ഭാര്യയും രക്ഷിതാക്കളും നല്കിയ ഹര്‍ജിയിലാണ് സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ്.
ഭര്‍ത്താവു മരിച്ചാല്‍ ഭാര്യ ജീവിതകാലം മുഴുവന്‍ വൈധവ്യം അനുഭവിച്ച് ദുഃഖത്തില്‍ കഴിയണമെന്ന് ഇന്നത്തെ സമൂഹം ചിന്തിക്കില്ലെന്ന് കോടതി ചൂണ്ടി ക്കാട്ടി. ജീവിതശൈലിയിലും സാമൂഹ്യ -സാമ്പത്തിക മേഖലകളിലുമുണ്ടാകുന്ന മാറ്റങ്ങള്‍ക്കനുസരിച്ച് നിയമ തീരുമാനങ്ങളിലും മാറ്റമുണ്ടാകണം.
പുനർവിവാഹത്തോടെ ആദ്യ ഭര്‍ത്താവിന്റെ കുടുംബവുമായുള്ള ബന്ധം സ്ത്രീ വിച്ഛേദിക്കുമെന്ന ചിന്ത പഴകിയതാണ്. പുനർവിവാഹശേഷവും ഇത്തരത്തില്‍ നല്ല ബന്ധം തുടരുകയും കടമകള്‍ നിറവേറ്റുകയും ചെയ്യുന്നവരുണ്ട്. ഇവിടെ ഹര്‍ജിക്കാരി വിവാഹമോചനം നേടിയതല്ല. ഭര്‍ത്താവിന്റെ മരണത്തെത്തുടര് ന്നുണ്ടായ മാനസികാഘാതം കൂടി കണക്കിലെടുക്കണമെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.
എറണാകുളം -പാലാരിവട്ടം റോഡില്‍ കാറിടിച്ചാണ് ബൈക്ക് യാത്രികനായിരുന്ന അനില്‍ കൊല്ലപ്പെട്ടത്. അനിലിന്റെ വിവാഹം കഴിഞ്ഞ് മൂന്നു മാസത്തിനു ള്ളിലാണ് അപകടമുണ്ടായത്. പിന്നീട് 2005 ല്‍ യുവതി പുനർവിവാഹം കഴിച്ചെന്നും ആ നിലയ്ക്ക് നഷ്ടപരിഹാരത്തിന് അര്‍ഹതയില്ലെന്നും ഇന്‍ഷ്വറന്‍സ് കമ്പനി വാദിച്ചു. ഇതു തള്ളിയാണ് ഹൈക്കോടതിയുടെ തീരുമാനം.
7,64,500 രൂപ നല്‍കാനാണ് ട്രൈബ്യൂണല്‍ വിധിച്ചത്. ഇതു കുറവാണെന്ന് വിലയിരുത്തിയ ഹൈക്കോടതി വിവിധ വസ്തുകള്‍ കണക്കിലെടുത്ത് 23.2 ലക്ഷം രൂപ നഷ്ടപരിഹാരമായി നല്‍കാനും തുക ഒരുമാസത്തിനുള്ളില്‍ പലിശ സഹിതം നല്‍കണമെന്നും ഉത്തരവിട്ടു.
0 Comments