കൊച്ചി: കോവിഡ് കാലത്തെ സമരങ്ങൾ വിലക്കി ഹൈക്കോടതി. കോവിഡ് കാലത്തെ സമരം കേന്ദ്രസർക്കാർ മാനദണ്ഡങ്ങൾക്ക് വിരുദ്ധമാണെന്നും പത്ത് പേർ ചേർന്ന് സമരം ചെയ്യാമെന്ന സംസ്ഥാന സർക്കാരിന്റെ നിലപാട് തെറ്റാണെന്നും ഹൈക്കോടതി വ്യക്തമാക്കി. ജൂലൈ 31 വരെയാണ് വിലക്ക്.[www.malabarflash.com]
കോവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ സമരങ്ങൾ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയിലാണ് കോടതി വിധി. ഒരു തരത്തിലുള്ള സമരങ്ങളോ പ്രതിഷേധങ്ങളോ പാടില്ലെന്നും കോടതി ഉത്തരവിട്ടു. ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബെഞ്ചിന്റേതാണ് ഉത്തരവ്.
കോവിഡ് കാലത്തെ സമരവുമായി ബന്ധപ്പെട്ട് സുപ്രീംകോടതി അംഗീകരിച്ച കേന്ദ്ര മാനദണ്ഡങ്ങളുടെ ലംഘനമാണ് സംസ്ഥാനത്ത് നടക്കുന്നതെന്ന് കോടതി നിരീക്ഷിച്ചു. ഇത് അംഗീകരിക്കാനാവില്ല. വിഷയത്തിൽ സംസ്ഥാന സർക്കാർ നൽകിയ ഇളവും അംഗീകരിക്കാനാവില്ല. പ്രതിഷേധങ്ങൾ ഉണ്ടായാൽ പൂർണ ഉത്തരവാദികൾ ചീഫ് സെക്രട്ടറിയും ഡിജിപിയും ആയിരിക്കുമെന്നും കോടതി വ്യക്തമാക്കി.
കോവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ സമരങ്ങൾ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയിലാണ് കോടതി വിധി. ഒരു തരത്തിലുള്ള സമരങ്ങളോ പ്രതിഷേധങ്ങളോ പാടില്ലെന്നും കോടതി ഉത്തരവിട്ടു. ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബെഞ്ചിന്റേതാണ് ഉത്തരവ്.
കോവിഡ് കാലത്തെ സമരവുമായി ബന്ധപ്പെട്ട് സുപ്രീംകോടതി അംഗീകരിച്ച കേന്ദ്ര മാനദണ്ഡങ്ങളുടെ ലംഘനമാണ് സംസ്ഥാനത്ത് നടക്കുന്നതെന്ന് കോടതി നിരീക്ഷിച്ചു. ഇത് അംഗീകരിക്കാനാവില്ല. വിഷയത്തിൽ സംസ്ഥാന സർക്കാർ നൽകിയ ഇളവും അംഗീകരിക്കാനാവില്ല. പ്രതിഷേധങ്ങൾ ഉണ്ടായാൽ പൂർണ ഉത്തരവാദികൾ ചീഫ് സെക്രട്ടറിയും ഡിജിപിയും ആയിരിക്കുമെന്നും കോടതി വ്യക്തമാക്കി.
0 Comments