NEWS UPDATE

6/recent/ticker-posts

ജില്ല ദുരന്തമുഖത്ത്; മൂന്നാം ദിനവും മൂന്നക്കത്തിൽ

കാസറകോട്: ജില്ലയില്‍ ഞായറാഴ്ച  107 പേര്‍ക്ക് കോവിഡ് രോഗബാധ സ്ഥിരീകരിച്ചതില്‍ 104 പേർക്കും സമ്പര്‍ക്കത്തിലൂടെയാണെന്നത് അപായസൂചന ഒന്നുകൂടി വ്യക്തമാക്കുന്നതായി.[www.malabarflash.com]

വിവാഹച്ചടങ്ങും മരണവീടും രോഗപ്പകര്‍ച്ചയുടെ കേന്ദ്രങ്ങളായി മാറിയ ചെങ്കള പഞ്ചായത്തില്‍ നിന്നുമാത്രം 38 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.
ദ്വീപ് പഞ്ചായത്തായ വലിയപറമ്പിലും മലയോരമേഖലയായ വെസ്റ്റ് എളേരിയിലും സമ്പര്‍ക്കത്തിലൂടെ രോഗബാധ സ്ഥിരീകരിച്ചത് രോഗവ്യാപനത്തിന്‍റെ അപകടകരമായ വ്യാപ്തി തെളിയിക്കുന്നതായി.

മഞ്ചേശ്വരത്തുനിന്നുള്ള ആറുപേരുടെയും ചെങ്കള, ബദിയടുക്ക, ഉദുമ എന്നിവിടങ്ങളില്‍ നിന്ന് ഓരോരുത്തരുടെയും രോഗ ഉറവിടം വ്യക്തമായിട്ടില്ല.
ചെങ്കളയിലെ രോഗബാധിതരില്‍ അഞ്ചും കാസറകോട്, മഞ്ചേശ്വരം എന്നിവിടങ്ങളില്‍ നിന്ന് ഓരോ പിഞ്ചുകുഞ്ഞുങ്ങളുമുണ്ട്.

ചെങ്കള (38), മഞ്ചേശ്വരം (14), ബദിയടുക്ക (ഒൻപത്), പള്ളിക്കര (എട്ട്), കുമ്പള (ഏഴ്), കാസറകോട് നഗരസഭ (ഏഴ്), ചെമ്മനാട്(അഞ്ച്), ഉദുമ (രണ്ട്), തൃക്കരിപ്പൂര്‍ (രണ്ട്), മധൂര്‍ (രണ്ട്), കാറഡുക്ക (രണ്ട്), വൊര്‍ക്കാടി (രണ്ട്), മൊഗ്രാല്‍-പുത്തൂര്‍ (ഒന്ന്), വലിയപറമ്പ് (ഒന്ന്), ബെള്ളൂര്‍ (ഒന്ന്), പുല്ലൂര്‍-പെരിയ(ഒന്ന്), നീലേശ്വരം നഗരസഭ (ഒന്ന്), വെസ്റ്റ് എളേരി (ഒന്ന്) എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ ആളുകളുടെ എണ്ണം.

ജൂലൈ ഒന്നിന് കര്‍ണാടകയില്‍ നിന്നെത്തിയ കാറഡുക്ക സ്വദേശിയും ദുബായില്‍ നിന്ന് ജൂണ്‍ 25 ന് എത്തിയ തൃക്കരിപ്പൂര്‍ സ്വദേശിയും ജൂലൈ 14 ന് എത്തിയ ബദിയടുക്ക സ്വദേശിയുമാണ് രോഗബാധയുണ്ടായ മറ്റു മൂന്നുപേര്‍.

വിവിധ കേന്ദ്രങ്ങളില്‍ ചികിത്സയിലായിരുന്ന 34 പേര്‍ ഞായറാഴ്ച രോഗമുക്തരായി. കാസറകോട് ഗവ. മെഡിക്കല്‍ കോളജ് (21), ഉദയഗിരി എഫ്എല്‍ടിസി (ഏഴ്), കാഞ്ഞങ്ങാട് സര്‍ജികെയര്‍ (നാല്), പരിയാരം ഗവ. ആയുര്‍വേദ കോളജ് എഫ്എല്‍ടിസി (ഒന്ന്), പരിയാരം ഗവ. മെഡിക്കല്‍ കോളജ് (ഒന്ന്) എന്നിങ്ങനെയാണ് രോഗമുക്തരുടെ എണ്ണം.

വീടുകളില്‍ 3,424 പേരും സ്ഥാപനങ്ങളില്‍ 962 പേരുമുള്‍പ്പെടെ 4,386 പേരാണ് ജില്ലയില്‍ നിരീക്ഷണത്തിലുള്ളത്.
ഞായറാഴ്ച 371 പേരെ കൂടി പുതുതായി നിരീക്ഷണത്തിലാക്കി. ഇപ്പോള്‍ 714 സാമ്പിളുകളുടെ പരിശോധനാഫലം ലഭിക്കാനുണ്ട്.

Post a Comment

0 Comments