കോഴിക്കോട്: സംസ്ഥാനത്ത് ഒരാൾ കൂടി കോവിഡ് ബാധിച്ച് മരിച്ചു. വയനാട് കൽപ്പറ്റ സ്വദേശിനി ആമിനയാണ് മരിച്ചത്. 53 വയസായിരുന്നു. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു.[www.malabarflash.com]
ഇവർ അർബുദ രോഗത്തിന് നേരത്തേ ചികിത്സയിലായിരുന്നു. സ്വകാര്യ ആശുപത്രിയിലെ അർബുദ ചികിത്സക്കിടെയാണ് ഇവർക്ക് കോവിഡ് സ്ഥിരീകരിച്ചത്.
ഇവർ അർബുദ രോഗത്തിന് നേരത്തേ ചികിത്സയിലായിരുന്നു. സ്വകാര്യ ആശുപത്രിയിലെ അർബുദ ചികിത്സക്കിടെയാണ് ഇവർക്ക് കോവിഡ് സ്ഥിരീകരിച്ചത്.
നാല് ദിവസം മുമ്പാണ് ആമിനയെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മെഡിക്കൽ കോളജിൽ എത്തിക്കുമ്പോൾ തന്നെ ഇവരുടെ ആരോഗ്യനില അതീവ ഗുരുതരമായിരുന്നു. ഇതേ തുടർന്ന് പ്രത്യേക വെൻറിലേറ്ററിലേക്ക് മാറ്റി ചികിത്സ നൽകി തുടങ്ങിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അതേസമയം ആമിനയുടെ ഭർത്താവിന്റെ കോവിഡ് പരിശോധന ഫലം നെഗറ്റീവാണ്.
വിദേശത്തുനിന്ന് കൊച്ചി വിമാനത്താവളം വഴിയാണ് ഇവർ കേരളത്തിലെത്തിയത്. ദുബൈയിൽ നിന്ന് ഈ മാസം 20നാണ് ഇവർ നാട്ടിലെത്തിയത്. ആമിനക്ക് എവിടെനിന്നാണ് രോഗം വന്നതെന്നോ ഇവരിൽനിന്ന് ആർക്കെങ്കിലും രോഗം പടർന്നിട്ടുണ്ടോ എന്ന കാര്യം വ്യക്തമല്ല. ഇതോടെ സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം അഞ്ചായി.
വിദേശത്തുനിന്ന് കൊച്ചി വിമാനത്താവളം വഴിയാണ് ഇവർ കേരളത്തിലെത്തിയത്. ദുബൈയിൽ നിന്ന് ഈ മാസം 20നാണ് ഇവർ നാട്ടിലെത്തിയത്. ആമിനക്ക് എവിടെനിന്നാണ് രോഗം വന്നതെന്നോ ഇവരിൽനിന്ന് ആർക്കെങ്കിലും രോഗം പടർന്നിട്ടുണ്ടോ എന്ന കാര്യം വ്യക്തമല്ല. ഇതോടെ സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം അഞ്ചായി.
0 Comments