NEWS UPDATE

6/recent/ticker-posts

കോവിഡ് 19; കീഴൂര്‍ ഫ്‌ളാഷ് വാട്‌സ്ആപ്പ് കൂട്ടായ്മയുടെ പ്രവര്‍ത്തനം മാതൃകാപരം

മേല്‍പ്പറമ്പ: ചെമ്മനാട് ഗ്രാമ പഞ്ചായത്തിലെ 19, 20, 21 എന്നീ വാഡുകളില്‍ പോസിറ്റീവ് കേസുകളില്ല....കീഴൂരിലും പരിസര പ്രദ്ദേശങ്ങളിലും കൊറോണ വൈറസ് വ്യാപനം തടയുന്നതിന് വേണ്ടി അഹോരാത്രം പ്രവര്‍ത്തിച്ച് കൊണ്ട് മാതൃകാപരമായ പ്രവര്‍ത്തനം കാഴ്ചവെക്കുകയാണ് കീഴൂര്‍ ഫ്‌ളാഷ് വാട്‌സ്ആപ്പ് കൂട്ടായ്മ.[www.malabarflash.com]

കേരളത്തില്‍ ഏറ്റവും അധികം കോവിഡ് 19 രോഗബാധിതറുള്ള ജില്ലയില്‍ കൂടുതല്‍ കോവിഡ് ബാധിതരുള്ള പഞ്ചായത്താണ് ചെമ്മനാട് ഗ്രാമപഞ്ചായത്ത്.

കോവിഡ് ടെസ്റ്റിന് പോയി ആരോഗ്യ വകുപ്പ് ആരോഗ്യ പ്രശ്‌നങ്ങളില്ലായെന്ന കാരണത്താല്‍ തിരിച്ചയച്ച ചെമ്മനാട് ഗ്രാമപഞ്ചായത്തിലെ 100 ഓളം പേരെ, മേല്‍പ്പറമ്പ്, ഒരവങ്കര, മാക്കോട്, കട്ടക്കാല്‍, ചാത്തങ്കൈ, ചെമ്പരിക്ക, കളനാട്, മാങ്ങാട്, ബെണ്ടിച്ചാല്‍, ചെമ്മനാട് എന്നി പ്രദേശങ്ങളിലെ സുഹൃത്തുകളുടെ സഹകരണത്തോടെ
കീഴൂര്‍ ഫ്‌ളാഷ് വാട്‌സ്ആപ്പ് കൂട്ടായ്മ കണ്ടെത്തുകയും അവരെ നിര്‍ബന്ധപൂര്‍വ്വം ടെസ്റ്റിന് പറഞ്ഞയക്കുകയുമുണ്ടായി.

പല സമ്മര്‍ദ്ദങ്ങള്‍ ചെലുത്തി അവരെ ടെസ്റ്റിന് വിധേയമാക്കിയപ്പോള്‍ ആരേയും ഞെട്ടിക്കുന്ന വിവരങ്ങളാണ് ഈ കൂട്ടായ്മക്ക് കിട്ടിയത്. അതില്‍ നിന്ന് 11ഓളം പേര് പേസിറ്റീവാകുകയും ചെയ്തു.ഇതില്‍ മൂന്ന് പേര് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്....

മേല്‍പ്പറമ്പ്, കട്ടക്കാല്‍ പരിസര പ്രദേശങ്ങളിലെ ചില സുഹൃത്തുകളുടെ സഹകരണത്തോടെ പുത്തിരിയടക്കം കട്ടക്കാലിലെ യുവാവിനെ ടെസ്റ്റിന് വിധേയമാക്കി. അദ്ദേഹം മാര്‍ച്ച് 20 നാണ് നാട്ടിലെത്തിയത് മാര്‍ച്ച് 21 ന് കാസറകോട് താലുക്ക് ആശുപുത്രിയില്‍ അദ്ദേഹം സ്വയം ടെസ്റ്റ് നടത്താന്‍ പോയങ്കിലും ആരോഗ്യ പ്രശ്‌നങ്ങള്‍ ഇല്ലെന്ന കാരണത്താല്‍ ആരോഗ്യ വകുപ്പ് തിരിച്ചയച്ചു.

15 ദിവസത്തിന് ശേഷം കീഴൂര്‍ ഫ്‌ളാഷ് പ്രവര്‍ത്തകരുടെ ശ്രദ്ധയില്‍പ്പെട്ട യുവാവിനെ ഗ്രൂപ്പ് അംഗങ്ങള്‍ മുന്‍കൈയെടുത്ത് ടെസ്റ്റ് നടത്തിപ്പോള്‍ അതും പോസിറ്റീവ് സ്ഥിരികരിച്ചു. തുടര്‍ പരിശോധനയില്‍ അദ്ദേഹത്തിന്റെ മൂന്ന് മക്കള്‍ക്കും പോസിറ്റീവ് സ്ഥിരീകരിച്ചു. ഒരു പക്ഷെ മാര്‍ച്ച് 21-ന് അദ്ദേഹത്തിന് ടെസ്റ്റ് നടത്താന്‍ സാധിച്ചിരുന്നെങ്കില്‍ അദ്ദേഹത്തിന്റെ മൂന്ന് മക്കള്‍ ഈ മഹാമാരിയില്‍ നിന്ന് രക്ഷപ്പെടുമായിരുന്നു.

സര്‍ക്കാറിന്റെ നിര്‍ദേശങ്ങള്‍ ശരിയായ വിധത്തില്‍ പാലിക്കുന്നതില്‍ പഞ്ചായത്ത് തല ആരോഗ്യ പ്രവര്‍ത്തകരും, പഞ്ചായത്ത് അധികൃതരും കാണിച്ച അലംഭാവമാണ് ചെമ്മനാട് പഞ്ചായത്തില്‍ രോഗികളുടെ എണ്ണം വര്‍ദ്ധിക്കാനും, രോഗം സാമൂഹിക വ്യാപനം നടക്കാനും നിമിത്തമായതെന്നാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്.

ഇത്തരമൊരവസ്ഥയിലാണ് ചെമ്മനാട് പഞ്ചായത്തിലെ 19, 20, 21, വാര്‍ഡുകളില്‍ നിന്നായി 40 പേരിലധികം പേരെ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ കൊറോണ പരിശോധനക്ക് വിധേയമാക്കിയത്. അതില്‍ രണ്ട് പേര്‍ക്ക് പൊസിറ്റീവ് സ്ഥിരീകരിക്കപ്പെടുകയും ചെയ്തു. 

എന്നാല്‍ പോസിറ്റീവ് ഫലം വന്നവര്‍ക്ക് ആരോഗ്യ പ്രശ്‌നങ്ങള്‍ ഒന്നും തന്നെ ഉണ്ടായിരുന്നില്ലെന്നക്കാര്യം കീഴൂര്‍ ഫ്‌ളാഷ് വാട്‌സ്ആപ്പ് ഗ്രൂപ്പ് അഡ്മിനും സാമൂഹ്യ പ്രവര്‍ത്തകനുമായ കെ.എസ് സാലി കീഴൂര്‍ ചെമ്മനാട് ഗ്രാമപഞ്ചായത്തിലെ മിക്ക വാട്‌സ്ആപ്പ് ഗ്രൂപ്പിലും നിരന്തരമായി വോയിസിലൂടെ പറഞ്ഞപ്പോള്‍ പലരും ടെസ്റ്റിന്റെ എളുപ്പവഴികള്‍ തേടി സാലിയെ വിളിച്ചുതുടങ്ങി വിളിച്ച മുഴുവന്‍ ആളുകളെയും സാലിയുടെ നേതൃത്വത്തില്‍ ടെസ്റ്റിന് വിധേയമാക്കി.

ടെസ്റ്റിനെത്തിയ ഭൂരിഭാഗം പേരും സാലി പറഞ്ഞു കൊടുത്ത വാചകങ്ങള്‍ കടുപ്പിച്ച് ഡോക്ടറോട് ആവര്‍ത്തിച്ച് അവര്‍ത്തിച്ച് പറഞ്ഞപ്പോഴാണ് ടെസ്റ്റ് നടത്താന്‍ തന്നെ ഡോക്ടര്‍മാര്‍ തയ്യാറായത്. കീഴൂര്‍ പ്രദേശത്ത് നിന്ന് പോസിറ്റീവായ രണ്ടു പേരും രോഗമുക്തി നേടി സ്വന്തം വീട്ടിലെത്തിയപ്പോള്‍ 19, 20, 21 എന്നീ വാര്‍ഡുകളില്‍ നിലവില്‍ പോസിറ്റീവ് കേസുകളില്ല. ഈ മൂന്ന് വാര്‍ഡുകള്‍ ചെമ്മനാട് പഞ്ചായത്തിലെ മറ്റു വാര്‍ഡുകള്‍ക്ക് മാതൃകയാണ്.

ടെസ്റ്റ് കഴിഞ്ഞ് പലരും ക്വാറന്റയില്‍ ശരിയായ രീതിയില്‍ ഇരിക്കുന്നില്ല എന്ന കാര്യം ശ്രദ്ധയില്‍പ്പെടുന്ന മുറക്ക് അവരെ ക്വാറന്റയില്‍ നിര്‍ത്തിക്കാനുള്ള ശ്രമം വളരെ ശക്തമായി നടത്തിയതിന്റെ ഭാഗമായി, മല്‍സ്യതൊഴിലാളി മേഖലയായ 19, 20,21, വാര്‍ഡുകളില്‍ രോഗം സാമൂഹിക വ്യാപനം തടയുന്നതില്‍ വലിയ പങ്കാണ് കീഴൂര്‍ ഫ്‌ളാഷ് കൂട്ടായ്മ വഹിച്ചത്.

ഈ കൂട്ടായ്മയുടെ നിസ്വാര്‍ത്ഥമായ പ്രവര്‍ത്തനം ബോധ്യപ്പെട്ട പലരും അഡ്മിന്‍ കെ.എസ് സാലിയെ നേരിട്ട് ബന്ധപ്പെട്ട് സഹായം ആവശ്യപ്പെടുകയും മൊത്തം 100 -ല്‍ അധികം പേരെ ചെമ്മനാട് ഗ്രാമപഞ്ചായത്തിലെ വിവിധ വാര്‍ഡുകളില്‍ നിന്നും കാസറകോട് ജനറല്‍ ആശുപത്രിയില്‍ എത്തിക്കുകയും ശ്രവം പരിശോധനക്ക് വിധേയമാക്കുകയും ചെയ്തപ്പോള്‍ അതില്‍ 11പേര്‍ക്ക് കൊറോണ സ്ഥിരികരിച്ച്.

ടെസ്റ്റ് നടത്താനുള്ള വരെ തിരഞ്ഞെടുത്ത് പുതിയ വാട്‌സ്ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കി അതിലൂടെ സാലി ടെസ്റ്റിന് പോകാനുള്ളതും ഡോക്ടറോട് പറയാനുള്ളതുമായ നിര്‍ദ്ദേശങ്ങള്‍ നല്‍ക്കും, 390 ല്‍ അധികം പേരെ 28 ദിവസം കൊറേന്റെയില്‍ ആക്കുകയും ചെയ്തിരിക്കുകയാണ്.
ആവശ്യമുള്ളവര്‍ക്ക് ഭക്ഷണവും മരുന്നും എത്തിച്ചു നല്‍കുന്നു.
ആരോഗ്യ രംഗത്തെ പ്രമുഖരും, പഞ്ചായത്ത് ഭരണാധികാരികള്‍ പോലും ശ്രദ്ധചെലുത്താതിരുന്നപ്പോള്‍ വാട്‌സ്ആപ്പിലൂടെ നിര്‍ദേശങ്ങളും ഉപദേശങ്ങളും നൽകി നാട്ടില്‍ ഒരാപത്ത് വരാന്‍ പാടില്ലന്ന കര്‍ക്കശ നിലപാടുമായി കിഴൂര്‍ ഫ്‌ളാഷ് കൂട്ടായ്മ ആള്‍കൂട്ടങ്ങളില്‍ വ്യത്യസ്ഥമായി സാമൂഹിക പ്രവര്‍ത്തനം നടത്തുന്നത്.

മാര്‍ച്ച് 20ാം തിയ്യതി നാട്ടിലെത്തി രോഗലക്ഷണങ്ങള്‍ ഇല്ലാത്ത ഒരാള്‍ക്കാണ് കഴിഞ്ഞ ദിവസം കോവിഡ് 19 സ്ഥിരികരിച്ചത്. അതായത് 25 ദിവസത്തിന് ശേഷം. ഇതാണ് ഞങ്ങള്‍ ആരോഗ്യ വകുപ്പിനെ നാളിതുവരെ ചൂണ്ടി കാട്ടിയത്.
ഇത്തരം സാമൂഹിക പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ തന്നെ കീഴൂര്‍ ഫ്‌ളാഷ് അഡ്മിന്‍ കെ.എസ് സാലി കിഴൂര്‍ സ്വയം ക്വാറന്റയിന്‍ നിലനിര്‍ത്തുന്നു എന്നതും ഏറെ അഭിനന്ദനീയമാണ്.

Post a Comment

0 Comments