NEWS UPDATE

6/recent/ticker-posts

മാധ്യമപ്രവര്‍ത്തകനടക്കം രണ്ടുപേര്‍ക്ക് കൂടി കോവിഡ്; കാസർകോട് ജില്ലാ കളക്ടറും മാധ്യമപ്രവര്‍ത്തകരും നിരീക്ഷണത്തില്‍

കാസര്‍കോട്: മാധ്യമപ്രവര്‍ത്തകന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ജില്ലയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരോടും അടുത്ത് സമ്പര്‍ക്കം പുലര്‍ത്തിയ മാധ്യമപ്രവര്‍ത്തകരോടും നിരീക്ഷണത്തില്‍ പോകാന്‍ ആരോഗ്യവകുപ്പ് നിര്‍ദേശം.[www.malabarflash.com]

കോവിഡ് ഡാറ്റ ചോര്‍ന്നതുമായി ബന്ധപ്പെട്ട് രണ്ട് ദിവസം ഈ മാധ്യമപ്രവര്‍ത്തകന്‍ കലക്ടറെ സന്ദര്‍ശിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് കലക്ടറോട് നിരീക്ഷണത്തില്‍ പോകാന്‍ ഡിഎംഒ നിര്‍ദേശം നല്‍കിയത്.
ഈ മാസം 19 ന് ഈ മാധ്യമപ്രവര്‍ത്തകന്‍ കളക്ടറുടെ അഭിമുഖമെടുത്തിരുന്നു. വിവരം കിട്ടിയതോടെ ജില്ലാ കളക്ടര്‍ സജിത്ത് ബാബുവും അദ്ദേഹത്തിന്റെ ഗണ്‍മാന്‍, ഡ്രൈവര്‍ എന്നിവരും നിരീക്ഷണത്തില്‍ പോകുകയായിരുന്നു. 

ഇവരുടെയെല്ലാം സാംപിളുകള്‍ ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. സഹപ്രവര്‍ത്തകരായ മാധ്യമപ്രവര്‍ത്തകരും ഇനി നിരീക്ഷണത്തില്‍ കഴിയണം.

കഴിഞ്ഞ ഞായറാഴ്ചയാണ് മൂന്നു ദൃശ്യമാധ്യമ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ സാംപിള്‍ പരിശോധിച്ചത്. ദൃശ്യമാധ്യമ പ്രവര്‍ത്തകനും 29 വയസുള്ള ചെമ്മനാട് സ്വദേശിക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം പകര്‍ന്നത്.

അതേസമയം കാസർകോട് ജില്ലയില്‍ 1930 പേരാണ് നിരീക്ഷണത്തിലുള്ളത്. വീടുകളില്‍ 1901 പേരും ആശുപത്രികളില്‍ 29 പേരും ആണ് നിരീക്ഷണത്തില്‍ ഉള്ളത്. പുതിയതായി ഒരാളെ ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചത്. നിരീക്ഷണത്തിലുള്ള 59 പേര്‍ നിരീക്ഷണകാലയളവ് പൂര്‍ത്തീകരിച്ചു. ബുധനാഴ്ച  മൂന്ന് പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു. മൂന്നു പേരും കാസര്‍കോട് മെഡിക്കല്‍ കോളേജില്‍ നിന്നാണ് ഡിസ്ചാര്‍ജ് ആയത്. ജില്ലയില്‍ 13 പോസിറ്റീവ് കേസുകള്‍ ആണ് ഉള്ളത്. 92.3 ശതമാനം ആണ് ജില്ലയിലെ കൊറോണ രോഗ ബാധിതരുടെ റിക്കവറി റേറ്റ്.

Post a Comment

0 Comments