കണ്ണൂർ: ജില്ലയിൽ കോവിഡ് രോഗബാധിതരുടെയും നിരീക്ഷണത്തിലുള്ളവരുടെയും മേൽവിലാസവും മൊബൈൽ നമ്പറും അടക്കമുള്ള വിവരം ചോർന്നു. കാസർകോട്ടെ രോഗികളുടെ വിവരം പുറത്തായതിന് പിന്നാലെയാണ് കണ്ണൂരിലും വിവര ചോർച്ച. ഗൂഗിൾ മാപ്പിൽ ഔദ്യോഗികമായി അപ്ലോഡ് ചെയ്ത വിവരങ്ങളുടെ ലിങ്കാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചത്.[www.malabarflash.com]
രോഗികളുടെയും സമ്പർക്കത്തിലുള്ള ഒമ്പതിനായിരത്തോളം പേരുടെയും വിവരങ്ങളാണ് പുറത്തായത്. സൈബർസെൽ ഇവ ഗൂഗിൾമാപ്പുമായി ചേർത്ത് വെബ്ലിങ്ക് തയാറാക്കി പോലീസ് ഓഫിസർമാർക്ക് അയച്ചിരുന്നു. ഇതാണ് ചോർന്നതെന്ന് കരുതുന്നു.
കണ്ണൂരിലെ കോവിഡ് ബാധിതരുടെ വിവരങ്ങൾ എന്ന വിവരണത്തോടെയാണ് ലിങ്ക് പ്രചരിച്ചത്. സംഭവം അധികൃതരുടെ ശ്രദ്ധയിൽപ്പെട്ടതോടെ ലിങ്ക് പ്രവർത്തനരഹിതമാക്കി.
ലിങ്ക് തുറക്കുന്ന വിൻഡോയിൽ ചുവപ്പ് വൃത്തത്തിൽ തൊട്ടാൽ രോഗികളുടെ പൂർണവിവരവും വയലറ്റിൽ പ്രൈമറി കോൺടാക്റ്റ് പട്ടികയിൽ ഉള്ളവരുടെയും പച്ചയിൽ സെക്കൻഡറി കോൺടാക്റ്റ് ലിസ്റ്റിലുള്ളവരുടെയും വിവരങ്ങളും ലഭിക്കും.
രോഗികളുടെ വീട്ടിലേക്കുള്ള വഴിയും ദൂരവും അടക്കമുള്ളവ ചോർന്നിട്ടുണ്ട്. പോലീസ് ഉദ്യോഗസ്ഥരുടെ വാട്സ്ആപ് ഗ്രൂപ്പുകളിൽനിന്നാവാം വിവരം ചോർന്നതെന്നാണ് കരുതുന്നത്. ലിങ്ക് പുറത്തായത് ഗുരുതര വീഴ്ചയാണെന്നും റിപ്പോർട്ട് സർക്കാറിന് നൽകുമെന്നും കണ്ണൂർ കലക്ടർ ടി.വി. സുഭാഷ് പറഞ്ഞു.
രോഗികളുടെയും സമ്പർക്കത്തിലുള്ള ഒമ്പതിനായിരത്തോളം പേരുടെയും വിവരങ്ങളാണ് പുറത്തായത്. സൈബർസെൽ ഇവ ഗൂഗിൾമാപ്പുമായി ചേർത്ത് വെബ്ലിങ്ക് തയാറാക്കി പോലീസ് ഓഫിസർമാർക്ക് അയച്ചിരുന്നു. ഇതാണ് ചോർന്നതെന്ന് കരുതുന്നു.
കണ്ണൂരിലെ കോവിഡ് ബാധിതരുടെ വിവരങ്ങൾ എന്ന വിവരണത്തോടെയാണ് ലിങ്ക് പ്രചരിച്ചത്. സംഭവം അധികൃതരുടെ ശ്രദ്ധയിൽപ്പെട്ടതോടെ ലിങ്ക് പ്രവർത്തനരഹിതമാക്കി.
ലിങ്ക് തുറക്കുന്ന വിൻഡോയിൽ ചുവപ്പ് വൃത്തത്തിൽ തൊട്ടാൽ രോഗികളുടെ പൂർണവിവരവും വയലറ്റിൽ പ്രൈമറി കോൺടാക്റ്റ് പട്ടികയിൽ ഉള്ളവരുടെയും പച്ചയിൽ സെക്കൻഡറി കോൺടാക്റ്റ് ലിസ്റ്റിലുള്ളവരുടെയും വിവരങ്ങളും ലഭിക്കും.
രോഗികളുടെ വീട്ടിലേക്കുള്ള വഴിയും ദൂരവും അടക്കമുള്ളവ ചോർന്നിട്ടുണ്ട്. പോലീസ് ഉദ്യോഗസ്ഥരുടെ വാട്സ്ആപ് ഗ്രൂപ്പുകളിൽനിന്നാവാം വിവരം ചോർന്നതെന്നാണ് കരുതുന്നത്. ലിങ്ക് പുറത്തായത് ഗുരുതര വീഴ്ചയാണെന്നും റിപ്പോർട്ട് സർക്കാറിന് നൽകുമെന്നും കണ്ണൂർ കലക്ടർ ടി.വി. സുഭാഷ് പറഞ്ഞു.
0 Comments