NEWS UPDATE

6/recent/ticker-posts

കേന്ദ്ര ബജറ്റ്; സാമ്പത്തിക പ്രതിസന്ധിയിൽ മൗനം

ന്യൂഡൽഹി: സാന്പത്തിക മുരടിപ്പു മറികടക്കാനോ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനോ പറ്റിയ വൻ പ്രഖ്യാപനങ്ങളില്ലാത്ത കേന്ദ്രബജറ്റിൽ ആദായനികുതി ഘടനയിൽ മാറ്റവും ഇളവുകളും. എന്നാൽ, നിലവിലുള്ള നികുതി ഒഴിവുകൾ ഇല്ലാതാക്കുന്നതാണു പുതിയ ഇളവുകൾ.[www.malabarflash.com]

നൂറിലേറെ നികുതി ഒഴിവുകളിൽ 70 എണ്ണം ഇല്ലാതാക്കിയെന്നും ഭാവിയിൽ പൂർണമായും ഇല്ലാതാക്കുമെന്നും ധനമന്ത്രി നിർമല സീതാരാമൻ അറിയിച്ചു. ബാങ്ക് നിക്ഷേപങ്ങൾക്കു സുരക്ഷ നൽകുന്ന ഇൻഷ്വറൻസിന്‍റെ പരിധി അഞ്ചു ലക്ഷം രൂപയാക്കും. ഇപ്പോൾ അത് ഒരുലക്ഷം രൂപയാണ്.

അടിസ്ഥാനസൗകര്യ വികസനത്തിന് ഉൗന്നൽ നൽകുന്ന ബജറ്റിൽ കാർഷിക മേഖലയ്ക്ക് 16 ഇന വികസന പദ്ധതികളും നിർമല പ്രഖ്യാപിച്ചു. എന്നാൽ കാര്യമായ ചലനമുണ്ടാക്കാവുന്ന പുതിയ വികസന- ക്ഷേമ പദ്ധതികളോ പ്രഖ്യാപനങ്ങളോ ബജറ്റിലുണ്ടായില്ല.

ബംഗളൂരുവിലെ 148 കിലോമീറ്റർ സബർബൻ റെയിൽ പദ്ധതിക്കായി 18,600 കോടി രൂപ നീക്കിവയ്ക്കും. തമിഴ്നാട്ടിലും ഗുജറാത്തിലും അടക്കം അഞ്ചു പൗരാണിക കേന്ദ്രങ്ങൾ വികസിപ്പിക്കുമെന്നു പ്രഖ്യാപിച്ചപ്പോഴും കേരളത്തിന് പ്രത്യേകിച്ചൊന്നും നൽകിയില്ല.

വൻകിട കോർപറേറ്റുകളോടുള്ള സ്നേഹം പരസ്യമാക്കാൻ ധനമന്ത്രി മടിച്ചില്ല. ലോകത്തിലെതന്നെ ഏറ്റവും കുറഞ്ഞ 15 ശതമാനമാണ് ഇന്ത്യയിലെ കോർപറേറ്റ് നികുതിയെന്നു ധനമന്ത്രി ചൂണ്ടിക്കാട്ടി. പ്രത്യക്ഷനികുതിയുടെ കാര്യത്തിൽ തർക്കമുള്ളവർക്ക് മാർച്ച് 31നകം പലിശയും പിഴയുമില്ലാതെ നികുതി മാത്രം അടച്ച് കേസ് തീർക്കാൻ "വിവാദ് സേ വിശ്വാസ്’ പദ്ധതി പ്രഖ്യാപിച്ചു. മാർച്ച് 31ന് കേസ് തീർക്കുന്നവർക്കു ചെറിയ പിഴയടച്ച് ജൂണ്‍ അവസാനം വരെ പദ്ധതി തുടരും. സാന്പത്തിക നയ പരിഷ്കാരങ്ങൾക്കുള്ളതാണു നരേന്ദ്ര മോദി സർക്കാരിനു കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ വീണ്ടും ലഭിച്ച വൻ ഭൂരിപക്ഷമെന്നു ധനമന്ത്രി പറഞ്ഞു.

പൊതുമേഖലാ ഓഹരി വിൽപന തുടരുന്നതിന്‍റെ ഭാഗമായി എൽഐസിയിലെ സർക്കാർ ഓഹരിയുടെ ഒരു ഭാഗം വിറ്റഴിക്കുമെന്നും ബജറ്റിൽ പ്രഖ്യാപിച്ചു. ‍ഐഡിബിഐ ബാങ്കിലെ സർക്കാർ ഓഹരിയും വിൽക്കും. രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട സാന്പത്തിക പരിഷ്കാരവും ചരിത്രപരമായ നേട്ടവുമാണ് ജിഎസ്ടി. സന്പദ്ഘടനയുടെ അടിത്തറ ശക്തമാണെന്നും പണപ്പെരുപ്പം നിയന്ത്രിച്ചുവെന്നും നിർമല അവകാശപ്പെട്ടു.

ഒറ്റനോട്ടത്തിൽ

* വലിയ നഗരങ്ങളിലെ ശുദ്ധവായു പദ്ധതിക്ക് 4,400 കോടി

* പെണ്‍കുട്ടികളുടെ വിവാഹ പ്രായം കൂട്ടാനായി സമിതി

* കൃഷി, ജലസേചന മേഖലകൾക്ക് 2.83 ലക്ഷം കോടി

* കാർഷിക ചരക്കുമാറ്റത്തിനു സ്വകാര്യ പങ്കാളിത്തത്തോടെ"കിസാൻ റെയിൽ’

* കിസാൻ ട്രെയിനുകളിലെ ശീതീകരിച്ച കോച്ചുകളിൽ പഴം, പച്ചക്കറികൾ

* 15 കോടി രൂപയുടെ കാർഷിക വായ്പാ ലക്ഷ്യം

* ക്ഷീരോത്പാദനം 2025 ഓടെ ഇരട്ടിയാക്കും

* വ്യോമമന്ത്രാലയത്തിനും കൃഷി ഉഡാൻ പദ്ധതി

* മുതിർന്ന പൗരന്മാർക്കും ദിവ്യാംഗർക്കും 9,500 കോടി

* വിദ്യാഭ്യാസ മേഖലയ്ക്ക് 99,300 കോടി

* ആരോഗ്യമേഖലയ്ക്കായി 69,000 കോടി

* പോഷകാഹാര പദ്ധതി 35,600 കോടി

* നൈപുണ്യ വികസനം 3,000 കോടി

* വനിതാക്ഷേമം 28,600കോടി


* ഗ്രാമീണ വനിതകൾക്ക് ധന്യലക്ഷ്മി 

* സ്വച്ഛ്ഭാരത് മിഷൻ 12,300 കോടി

* ജൽജീവ മിഷൻ 11,500 കോടി

* അടിസ്ഥാന ഗതാഗതം 1.7 ലക്ഷം കോടി

* ഉൗർജമേഖല 22,000 കോടി

* മൂന്നു വർഷത്തിനകം പ്രീപെയ്ഡ് വൈദ്യുതി മീറ്ററുകൾ

* കായിക മേഖല 2,826.92 കോടി

* നാലു വർഷത്തിൽ 16 ലക്ഷം പുതിയ നികുതിദായകർ

* പ്രധാനമന്ത്രി ആവാസ് യോജനയിൽ എല്ലാവർക്കും വീട്

* വിദേശികൾക്ക് ഇന്ത്യയിൽ വിദ്യാഭ്യാസത്തിനായി വിദേശത്ത് ഇൻഡ്-സാറ്റ് പരീക്ഷ

* 100 ഒന്നാംനിര വിദ്യാഭ്യാസ സ്ഥാപനങ്ങൾ വഴി ഡിഗ്രിതല ഓണ്‍ലൈൻ പാഠ്യപദ്ധതി

* മെഡിക്കൽ ബിരുദാനന്തര വിദ്യാഭ്യാസത്തിനു വലിയ ആശുപത്രികൾ

* ദേശീയ ടെക്നിക്കൽ ടെക്സ്റ്റൈൽസ് മിഷൻ 1,480 കോടി

* ദേശീയ ഗ്യാസ് ഗ്രിഡ് 27,000 കിലോമീറ്ററായി നീട്ടും

* പൊതു-സ്വകാര്യ പങ്കാളിത്തത്തിൽ 150 പുതിയ ട്രെയിനുകൾ

* പൊതു-സ്വകാര്യ പങ്കാളിത്തത്തിൽ പുതിയ അഞ്ച് സ്മാർട്ട് സിറ്റികൾ

* സ്വകാര്യമേഖലയുമായി സഹകരിച്ചു രാജ്യത്താകെ ഡേറ്റാ സെന്‍റർ പാർക്ക്

* കേന്ദ്ര, സംസ്ഥാന തലങ്ങളിൽ ഇൻവെസ്റ്റ്മെന്‍റ് ക്ലിയറൻസ് സെല്ലുകൾ

* ഉഡാൻ പദ്ധതിയിൽ 100 വിമാനത്താവളങ്ങൾകൂടി

* ഒരു ലക്ഷം ഗ്രാമപഞ്ചായത്തുകൾ ഭാരത് നെറ്റ് പദ്ധതിയിൽ

* ക്വാണ്ടം ടെക്നോളജിക്ക് 8,000 കോടി

* യന്ത്രസഹായത്തോടെയല്ലാത്ത മാലിന്യ നിർമാർജനം ഒഴിവാക്കും

* ബാങ്ക് നിക്ഷേപത്തിനുള്ള ഇൻഷ്വറൻസ് പരിരക്ഷ അഞ്ചു ലക്ഷം

* ജമ്മു കാഷ്മീർ വികസനത്തിന് 30,757 കോടി; ലഡാക്കിന് 5,958 കോടി

* പൊതുമേഖലാ ബാങ്കുകളുടെ വികസനത്തിന് 3.50 ലക്ഷം കോടി

* വിനോദസഞ്ചാര മേഖലയുടെ വികസനത്തിന് 2,500 കോടി

* തേജസ് മാതൃകയിൽ കൂടുതൽ ട്രെയിനുകൾ

* കാലാവസ്ഥാ വ്യതിയാനം 4,000 കോടി

* പട്ടിക, പിന്നാക്ക വിഭാഗങ്ങളുടെ വികസനം 85,000 കോടി

* ഇലക്‌ട്രോണിക് ഉത്പാദനം ഉൗർജിതമാക്കും

* എല്ലാ ജില്ലകളിലും കയറ്റുമതി കേന്ദ്രങ്ങൾ

* കയറ്റുമതിക്കാർക്കു ഡിജിറ്റൽ റീ ഫണ്ടിംഗ്

* വാണിജ്യ,വ്യാപാരം 27,300 കോടി

* 103 കോടിയുടെ ഭൂഗർഭ പൈപ്പ് ലൈൻ

* ദേശീയ സൈനിക നയം ഉടൻ

* തന്ത്രപ്രധാനമായ 2,000 കിലോമീറ്റർ ഹൈവേ

* 11,000 കിലോമീറ്റർ റെയിൽ പാത വൈദ്യുതീകരിക്കും

* ദേശീയ പോലീസ് യൂണിവേഴ്സിറ്റി സ്ഥാപിക്കും

* ഇന്ത്യയിലെ ജി-20 ഉച്ചകോടി, ഒരുക്കത്തിന് 100 കോടി

* റാഞ്ചിയിൽ ട്രൈബൽ മ്യൂസിയം സ്ഥാപിക്കും


വില കൂടും

  • സിഗരറ്റ് 
  • ഇറക്കുമതി ചെയ്ത ഭക്ഷ്യ എണ്ണ
  • വാൽനട്ട് 
  • പാത്രങ്ങൾ
  • ഡിന്നർസെറ്റ്
  • ചെരുപ്പ് 
  • കളിപ്പാട്ടങ്ങൾ
  • ഷേവർ 
  • ഗ്ലാസ് പാത്രങ്ങൾ 
  • രത്നക്കല്ലുകൾ 
  • താഴുകൾ 
  • വാട്ടർ ഫിൽറ്റർ 
  • വെൽഡിംഗ് മെഷീൻ 
  • കോഫിമേക്കർ 
  • ഫർണിച്ചർ 
  • ഇലക്‌ട്രിക് ഫാൻ 
  • വാട്ടർ ഹീറ്റർ 
  • ഹെയർ ഡ്രയർ
  • ഇലക്‌ട്രോണിക് അയൺ 
  • ഇലക്‌ട്രിക് ലിംപ്
  • ലൈറ്റിംഗ് 
  • സ്റ്റേഷനറി 
  • മെഡിക്കൽ ഉപകരണങ്ങൾ.
വില കുറയും
  • ഇലക്‌ട്രിക് വാഹനങ്ങൾ 
  • മൈക്രോഫോൺ 
  • സ്പോർട്സ് സാമഗ്രികൾ
  •  ന്യൂസ്പ്രിന്‍റ് 
  • ലൈറ്റ് വെയ്റ്റ് കോട്ടഡ് പേപ്പർ 
  • സോയാ പ്രോട്ടീൻ 
  • സോയാ ഫൈബർ 
  • സോളാർ സെൽ
  • സോളാർ പാനൽ.

Post a Comment

0 Comments