വരക്കൽ ബീച്ചിൽ ഭക്ഷ്യ സുരക്ഷ വിഭാഗവും കോർപറേഷന്റെ ആരോഗ്യ വകുപ്പും സംയുക്തമായ പരിശോധന നടത്തി. വരക്കൽ ബീച്ച് പ്രദേശത്തെ തട്ടുകടകളിൽ ഉപ്പിലിട്ടതും വിനാഗിരിയിൽ ഇട്ടതും തയ്യാറാക്കുവാൻ ഉപയോഗിച്ച് വരുന്ന ലായിനി, ഉപ്പിലിട്ട പഴങ്ങൾ എന്നിവയുടെ അഞ്ച് സാമ്പിളുകൾ വിശദമായി പരിശോധനക്കയച്ചു.
ഭക്ഷ്യ സുരക്ഷ ഗുണ നിലവാര നിയമ പ്രകാരം 3.75 % അസിറ്റിക്ക് ആസിഡ് മതിയെന്നിരിക്കെ പഴങ്ങളിൽ വേഗത്തിൽ ഉപ്പ് പിടിക്കുന്നതിനായി ലായിനിയുടെ അമ്ലത്തം കൂട്ടുന്നതിനായി നേർപ്പിക്കാത്ത ( Concentrated ) അസിറ്റിക് ആസിഡ് ഉപയോഗിക്കാറുണ്ടെന്ന് സംശയമുള്ളതായി ഉദ്യോഗസ്ഥർ അറിയിച്ചു. ഈ സംശയത്തിന്റെ അടിസ്ഥാനത്തിലാണ് സാമ്പിളുകൾ ശേഖരിച്ചത്.
ഭക്ഷ്യ സുരക്ഷ ഗുണ നിലവാര നിയമ പ്രകാരം 3.75 % അസിറ്റിക്ക് ആസിഡ് മതിയെന്നിരിക്കെ പഴങ്ങളിൽ വേഗത്തിൽ ഉപ്പ് പിടിക്കുന്നതിനായി ലായിനിയുടെ അമ്ലത്തം കൂട്ടുന്നതിനായി നേർപ്പിക്കാത്ത ( Concentrated ) അസിറ്റിക് ആസിഡ് ഉപയോഗിക്കാറുണ്ടെന്ന് സംശയമുള്ളതായി ഉദ്യോഗസ്ഥർ അറിയിച്ചു. ഈ സംശയത്തിന്റെ അടിസ്ഥാനത്തിലാണ് സാമ്പിളുകൾ ശേഖരിച്ചത്.
പരിശോധന റിപ്പോർട്ട് വരുന്ന മുറക്ക് തുടർനടപടി സ്വീകരിക്കുമെന്ന് അസിസ്റ്റന്റ് കമ്മിഷണർ അറിയിച്ചു. വീര്യം കൂടിയ അസ്റ്റിക് ആസിഡ് കടകളിൽ സ്റ്റോക്ക് ചെയ്തു വെക്കുന്നുണ്ടോ എന്ന് കണ്ടെത്താൻ ഫുഡ് സേഫ്റ്റി – കോർപറേഷൻ ആരോഗ്യ വിഭാഗങ്ങളുടെ സംയുക്ത സ്‌ക്വാഡ് പരിശോധന വരുദിവസങ്ങളിലും ശക്തമാക്കുമെന്ന് ഇരു വിഭാഗങ്ങളുടെയും മേധാവികൾ അറിയിച്ചു.
പരിശോധനക്ക് കോഴിക്കോട് ഫുഡ് സേഫ്റ്റി അസിസ്റ്റന്റ് കമ്മീഷണർ കെ കെ അനിലൻ, ഡോ. വിഷ്ണു എസ് ഷാജി, ഡോ. ജോസഫ് കുര്യാക്കോസ്, കോർപറേഷൻ ഹെൽത്ത് ഓഫീസർ ഡോ. മിലൂ മോഹൻദാസ്, ഹെൽത്ത് സൂപ്പർവൈസർ ഷജിൽ നേതൃത്വം നൽകി.
ഉപ്പിലിട്ടതു കഴിച്ച് എരിവു തോന്നിയപ്പോള്‍ അടുത്തുകണ്ട കുപ്പിയില്‍ വെള്ളമാണെന്നു കരുതി കുട്ടികൾ കുടിക്കുകയായിരുന്നു. കുടിച്ച കുട്ടിയുടെ വായക്കു പൊള്ളലേറ്റു. ഈ കുട്ടിയുടെ ചര്‍ദ്ദില്‍ ദേഹത്തുപറ്റിയ മറ്റൊരു കുട്ടിക്കും പൊള്ളലേറ്റു. കാസർകോട് തൃക്കരിപ്പൂര്‍ ആയിറ്റി സ്വദേശികളായ മുഹമ്മദ് (14), സാബിദ് (14) എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഇവരെ കോഴിക്കോട്ട് മെഡിക്കല്‍ കോളജില്‍ ചികിത്സക്കു വിധേയമാക്കിയ ശേഷം നാട്ടിലേക്കു കൊണ്ടുപോയി.
മദ്രസ പഠനയാത്രയുടെ ഭാഗമായാണ് ഇവര്‍ കോഴിക്കോട്ട് എത്തിയത്. ഉപ്പിലിട്ടത് വേഗം പാകമാകാന്‍ ആഡിഡ് ഉപയോഗിക്കുന്നത് നഗരത്തില്‍ വ്യാപകമാണെന്ന് പരാതിയുണ്ട്. നേരത്തെ നഗരസഭ ആരോഗ്യ വിഭാഗം ഇതിനെതിരെ ജാഗ്രത പുലര്‍ത്തിയിരുന്നു. ഇപ്പോള്‍ വീണ്ടും ഇത്തരം നിരോധിത വസ്തുക്കള്‍ ഭക്ഷ്യ വസ്തുക്കളില്‍ ചേര്‍ക്കുന്നത് വര്‍ധിച്ചിരിക്കയാണ്.
ഉപ്പിലിട്ടതു കഴിച്ച് എരിവു തോന്നിയപ്പോള്‍ അടുത്തുകണ്ട കുപ്പിയില്‍ വെള്ളമാണെന്നു കരുതി കുട്ടികൾ കുടിക്കുകയായിരുന്നു. കുടിച്ച കുട്ടിയുടെ വായക്കു പൊള്ളലേറ്റു. ഈ കുട്ടിയുടെ ചര്‍ദ്ദില്‍ ദേഹത്തുപറ്റിയ മറ്റൊരു കുട്ടിക്കും പൊള്ളലേറ്റു. കാസർകോട് തൃക്കരിപ്പൂര്‍ ആയിറ്റി സ്വദേശികളായ മുഹമ്മദ് (14), സാബിദ് (14) എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഇവരെ കോഴിക്കോട്ട് മെഡിക്കല്‍ കോളജില്‍ ചികിത്സക്കു വിധേയമാക്കിയ ശേഷം നാട്ടിലേക്കു കൊണ്ടുപോയി.
മദ്രസ പഠനയാത്രയുടെ ഭാഗമായാണ് ഇവര്‍ കോഴിക്കോട്ട് എത്തിയത്. ഉപ്പിലിട്ടത് വേഗം പാകമാകാന്‍ ആഡിഡ് ഉപയോഗിക്കുന്നത് നഗരത്തില്‍ വ്യാപകമാണെന്ന് പരാതിയുണ്ട്. നേരത്തെ നഗരസഭ ആരോഗ്യ വിഭാഗം ഇതിനെതിരെ ജാഗ്രത പുലര്‍ത്തിയിരുന്നു. ഇപ്പോള്‍ വീണ്ടും ഇത്തരം നിരോധിത വസ്തുക്കള്‍ ഭക്ഷ്യ വസ്തുക്കളില്‍ ചേര്‍ക്കുന്നത് വര്‍ധിച്ചിരിക്കയാണ്.
0 Comments