നവംബർ മൂന്നിന് കാണാതായ നാലാം ക്ലാസ് വിദ്യാർഥിയായ കാർത്തിക്കിന്റെ മൃതദേഹം വ്യാഴാഴ്ചയാണ് മൈസൂരുവിലെ ഹനഗൊഡു ഗ്രാമത്തിൽ കണ്ടെത്തിയത്.
ദീപാവലി ആഘോഷത്തിനായി പടക്കം വാങ്ങുന്നതിനായി പുറത്തുപോയ കാർത്തിക്ക് തിരിച്ചെത്തിയില്ല. വൈകാതെ ലക്ഷങ്ങൾ ആവശ്യപ്പെട്ട് തട്ടിക്കൊണ്ടുപോയ സംഘത്തിലൊരാൾ നാഗരാജിനെ ഫോണിൽ വിളിച്ചു. കുട്ടിയെ വിട്ടുതരുന്നതിനായി നാലു ലക്ഷം രൂപ തരണമെന്നായിരുന്നു ഭീഷണി. നവംബർ മൂന്നിന് രാത്രി എട്ടുമണിക്കിടെയാണ് ഫോൺകാൾ വന്നത്.
ദീപാവലി ആഘോഷത്തിനായി പടക്കം വാങ്ങുന്നതിനായി പുറത്തുപോയ കാർത്തിക്ക് തിരിച്ചെത്തിയില്ല. വൈകാതെ ലക്ഷങ്ങൾ ആവശ്യപ്പെട്ട് തട്ടിക്കൊണ്ടുപോയ സംഘത്തിലൊരാൾ നാഗരാജിനെ ഫോണിൽ വിളിച്ചു. കുട്ടിയെ വിട്ടുതരുന്നതിനായി നാലു ലക്ഷം രൂപ തരണമെന്നായിരുന്നു ഭീഷണി. നവംബർ മൂന്നിന് രാത്രി എട്ടുമണിക്കിടെയാണ് ഫോൺകാൾ വന്നത്.
'നിങ്ങളുടെ കുട്ടി വീട്ടിൽനിന്നും തങ്ങളുടെ പക്കലാണെന്നും നാലു ലക്ഷം രൂപ ഹുൻസൂരിലെത്തിച്ചില്ലെങ്കിൽ മകൻെറ കഴുത്തറത്ത് കൊല്ലുമെന്നുമായിരുന്നു ഫോണിലൂടെയുള്ള ഭീഷണിയെന്നും പോലീസിനെ വിവരം അറിയിക്കരുതെന്നു പറഞ്ഞെന്നുമാണ് നാഗരാജിെൻറ മൊഴി. എന്നാൽ, ഫോൺ കാൾ വന്ന ഉടൻ തന്നെ നാഗരാജ് പോലീസിൽ വിവരം അറിയിച്ചു.
അന്വേഷണത്തിനൊടുവിൽ പ്രതികളിലൊരാളെ പോലീസ് പിടികൂടി. തുടർന്ന് കുട്ടിയെ കൊലപ്പെടുത്തിയെന്നും മൃതദേഹം ഗ്രാമത്തിൽ തന്നെ ഉപേക്ഷിച്ചെന്നും പ്രതിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് മൃതദേഹം കണ്ടെത്തിയത്. പണം ആവശ്യപ്പെട്ട് ഫോൺ ചെയ്തശേഷം പോലീസ് പിടികൂടുമെന്നു ഭയപ്പെട്ട് കുട്ടിയെ കൊലപ്പെടുത്തി സംഘം ഒളിവിൽ പോവുകയായിരുന്നുവെന്നാണ് പോലിസിന്റെ നിഗമനം.
അന്വേഷണത്തിനൊടുവിൽ പ്രതികളിലൊരാളെ പോലീസ് പിടികൂടി. തുടർന്ന് കുട്ടിയെ കൊലപ്പെടുത്തിയെന്നും മൃതദേഹം ഗ്രാമത്തിൽ തന്നെ ഉപേക്ഷിച്ചെന്നും പ്രതിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് മൃതദേഹം കണ്ടെത്തിയത്. പണം ആവശ്യപ്പെട്ട് ഫോൺ ചെയ്തശേഷം പോലീസ് പിടികൂടുമെന്നു ഭയപ്പെട്ട് കുട്ടിയെ കൊലപ്പെടുത്തി സംഘം ഒളിവിൽ പോവുകയായിരുന്നുവെന്നാണ് പോലിസിന്റെ നിഗമനം.
0 Comments