മുംബൈ: രഹസ്യവിവരത്തെ തുടർന്ന് മഹാരാഷ്ട്രയിലെ മെത്ത നിർമാണശാലയിൽ പരിശോധന നടത്തിയ പോലീസ് കണ്ടത് ഞെട്ടിക്കുന്ന കാഴ്ചകൾ. മെത്തകളിൽ പഞ്ഞിക്ക് പകരം ഉപയോഗിച്ച് ഉപേക്ഷിച്ച മാസ്കുകൾ. നിർമാണശാലക്കുള്ളിലും പരിസരത്തും ഉപയോഗിച്ച മാസ്കുകൾ കൂട്ടിയിട്ടിരിക്കുന്നു. തുടർന്ന് മെത്ത നിർമാണശാല പോലീസ് അടച്ചുപൂട്ടി.[www.malabarflash.com]
മുംബൈയിൽ നിന്ന് 400 കിലോമീറ്റർ അകലെ ജൽഗാവിലെ മഹാരാഷ്ട്രിൻഡസ്ട്രിയൽ ഡവലപ്മെന്റ് കോർപറേഷന്‍റെ (എം.ഐ.ഡി.സി) കുസുംബ ഗ്രാമത്തിലെ സ്ഥലത്ത് പ്രവർത്തിക്കുന്ന മഹാരാഷ്ട്ര മാട്രസ്സ് സെന്‍ററിലാണ് രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് പോലീസ് പരിശോധന നടത്തിയത്.
മുംബൈയിൽ നിന്ന് 400 കിലോമീറ്റർ അകലെ ജൽഗാവിലെ മഹാരാഷ്ട്രിൻഡസ്ട്രിയൽ ഡവലപ്മെന്റ് കോർപറേഷന്‍റെ (എം.ഐ.ഡി.സി) കുസുംബ ഗ്രാമത്തിലെ സ്ഥലത്ത് പ്രവർത്തിക്കുന്ന മഹാരാഷ്ട്ര മാട്രസ്സ് സെന്‍ററിലാണ് രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് പോലീസ് പരിശോധന നടത്തിയത്.
വിവിധയിടങ്ങളില്‍ നിന്ന് മാസ്‌കുകള്‍ ശേഖരിച്ച് ഈ മെത്ത നിർമാണശാലയിലെത്തിക്കുന്ന റാക്കറ്റിനെ കുറിച്ച് രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്നാണ് പോലീസ് തിരച്ചില്‍ നടത്തിയത്. പഞ്ഞിയോ അത്തരത്തിലുള്ള മറ്റ് അസംസ്‌കൃതവസ്തുക്കളോ ഉപയോഗിക്കാതെ ഉപേക്ഷിച്ച മാസ്‌കുകളാണ് ഇവിടെ കിടക്ക നിര്‍മാണത്തിന് ഉപയോഗിക്കന്നതെന്ന് പരിശോധനയിൽ കണ്ടെത്തി.
Post a Comment