ന്യൂഡൽഹി: കോവിഡ് രണ്ടാംതരംഗം രാജ്യത്ത് വ്യാപകമായിരിക്കേ നടക്കുന്ന കുംഭമേളക്കെതിരെ വിമർശനമുയരവേ ന്യായീകരണവുമായി ബി.ജെ.പി എം.എൽ.എ. ഉത്തർപ്രദേശിലെ ബി.ജെപി എം.എൽ.യും നേതാവുമായ സുനിൽ ഭരലയാണ് ന്യായീകരണവുമായി രംഗത്തെത്തിയത്.[www.malabarflash.com]
''കോവിഡിനേക്കാൾ വലുതാണ് കുംഭമേളയിലുള്ള വിശ്വാസം. എനിക്ക് കോവിഡ് പോസിറ്റീവായിരുന്നു. എന്നിട്ടും ഏപ്രിൽ 13ന് ഞാൻ കുംഭമേള സന്ദർശിച്ചു. കോവിഡിനെതിരെ ഗംഗാമാതാവ് പൊരുതും. നിസാമുദ്ദീൻ മർകസിലെ സാഹചര്യവും കുംഭമേളയും താരതമ്യം ചെയ്യാനാവില്ല'' -സുനിൽ ഭരല പറഞ്ഞു.
കോവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ ഉത്തരാഖണ്ഡ് കുംഭമേള പ്രതീകാത്മകമായി നടത്തണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആവശ്യപ്പെട്ടിരുന്നു. കുംഭമേളയുടെ ഭാഗമായി സന്യാസിമാർ ഗംഗ നദിയിൽ കുളിക്കുന്ന ചടങ്ങ് ഒഴിവാക്കണമെന്നാണ് മോദി ആവശ്യപ്പെട്ടത്.
''കോവിഡിനേക്കാൾ വലുതാണ് കുംഭമേളയിലുള്ള വിശ്വാസം. എനിക്ക് കോവിഡ് പോസിറ്റീവായിരുന്നു. എന്നിട്ടും ഏപ്രിൽ 13ന് ഞാൻ കുംഭമേള സന്ദർശിച്ചു. കോവിഡിനെതിരെ ഗംഗാമാതാവ് പൊരുതും. നിസാമുദ്ദീൻ മർകസിലെ സാഹചര്യവും കുംഭമേളയും താരതമ്യം ചെയ്യാനാവില്ല'' -സുനിൽ ഭരല പറഞ്ഞു.
കോവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ ഉത്തരാഖണ്ഡ് കുംഭമേള പ്രതീകാത്മകമായി നടത്തണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആവശ്യപ്പെട്ടിരുന്നു. കുംഭമേളയുടെ ഭാഗമായി സന്യാസിമാർ ഗംഗ നദിയിൽ കുളിക്കുന്ന ചടങ്ങ് ഒഴിവാക്കണമെന്നാണ് മോദി ആവശ്യപ്പെട്ടത്.


Post a Comment