തിരുവനന്തപുരം: കോവിഡ് രോഗബാധിതരുടെ എണ്ണം വൻതോതിൽ വർധിക്കുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങൾ കർശനമാക്കാൻ സർക്കാർ. സമൂഹവ്യാപനത്തിലേക്കു കടന്നില്ലെങ്കിലും കേരളം അതിന്റെ വക്കിലാണെന്നു മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.[www.malabarflash.com]
തീവ്രബാധിത പ്രദേശങ്ങളിൽനിന്നുൾപ്പെടെയുള്ളവർ കൂട്ടത്തോടെ കേരളത്തിലേക്ക് എത്തുകയാണ്. രോഗികളുടെ എണ്ണം കൂടുന്നതു സ്വാഭാവികമാണ്. പ്രവാസികളെ ഉൾപ്പെടെ ക്രമീകരണങ്ങളോടെ മാത്രമേ സ്വീകരിക്കാനാകൂ.
സർക്കാർ പോർട്ടലിൽ രജിസ്റ്റർ ചെയ്ത ശേഷം മാത്രമേ വരാൻ പാടുള്ളൂ. അല്ലാതെ വരുന്നവരിൽനിന്നു കനത്ത പിഴ ഈടാക്കും. കൂടാതെ 28 ദിവസം ക്വാറന്റൈനിൽ വിടുകയും ചെയ്യും. നിയന്ത്രണങ്ങൾ ഇല്ലെങ്കിൽ കാര്യങ്ങൾ കൈവിട്ടു പോകും.
ട്രെയിനിലും മറ്റും എത്തുന്നവരെ ഹോം ക്വാറന്റൈനിലേക്കു വിടേണ്ടതാണ്. അതിന് അവരെക്കുറിച്ചു മുൻകൂട്ടി വിവരം ലഭിക്കണം. യാത്രക്കാരെക്കുറിച്ച് അറിയിപ്പില്ലാതെ റെയിൽവേ കേരളത്തിലേക്കു ട്രെയിൻ സർവീസ് പ്രഖ്യാപിച്ച നടപടിയെ മുഖ്യമന്ത്രി വിമർശിച്ചു.
വിവാഹത്തിനും മൃതസംസ്കാരത്തിനും നിബന്ധന കർശനമായി പാലിക്കണം. മൃതസംസ്കാരത്തിന് 20 പേരെയും വിവാഹ ചടങ്ങുകൾക്ക് 50 പേരെയും അനുവദിച്ചിട്ടുണ്ട്. എന്നാൽ, വിവാഹത്തിനു മുന്പും ശേഷവുമായി അന്പതു പേരെ വീതം പല തവണകളായി പങ്കെടുപ്പിക്കുന്നത് ഉദ്ദേശിച്ചിട്ടില്ല.
വാഹനങ്ങളിൽ കൂടുതൽ ആളെ കയറ്റിയാൽ പെർമിറ്റ് റദ്ദാക്കും, ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്യും.
മലയാളികൾക്കുള്ള പാസിന്റെ മറവിൽ തമിഴ്നാട്ടിൽനിന്നു കെട്ടിട നിർമാണ തൊഴിലാളികളെ രജിസ്റ്റർ ചെയ്യാതെ കേരളത്തിലേക്ക് എത്തിച്ചാൽ കർശന നടപടിയുണ്ടാകും.
തെരഞ്ഞെടുക്കപ്പെടുന്ന സന്നദ്ധ പ്രവർത്തകരെ നിയന്ത്രണം നടപ്പാക്കാൻ പോലീസിനെ സഹായിക്കാൻ നിയോഗിക്കും. രണ്ടു പോലീസുകാർ അടങ്ങുന്ന സംഘത്തിൽ ഒരു വോളണ്ടിയറെ ഉൾപ്പെടുത്തും.
പുറത്തുനിന്നു വരുന്ന തൊഴിലാളികൾക്കു പാസ് വേണം. ഇതിന്റെ ഉത്തരവാദിത്വം, ഇവരുടെ കോവിഡ് പരിശോധനഎന്നിവ കരാറുകാരുടെ ചുമതലയാണ്.
വീടുകളിൽ ക്വാറന്റൈനിൽ കഴിയുന്നവർ മുറിയിൽത്തന്നെ കഴിയണം. ചന്തകളിലും മറ്റും ആൾക്കൂട്ടം കർശനമായി നിയന്ത്രിക്കും.
എടിഎം സെന്ററുകളിൽ സാനിറ്റൈസർ ഉണ്ടാകണം. റീഫിൽ ചെയ്യുന്ന കാര്യത്തിലും ശ്രദ്ധ വേണം.
വിദേശത്തുനിന്ന് എത്തി സർക്കാർ ക്വാറന്റൈനിൽ കഴിയുന്നവർ ഇനി മുതൽ ചെലവ് വഹിക്കേണ്ടി വരും. ഇതുവരെ സർക്കാർ സംവിധാനത്തിൽ കഴിയുന്നവർക്കു സൗജന്യ ക്വാറന്റൈൻ ആയിരുന്നു.
ലക്ഷക്കണക്കിന് ആളുകൾ വരുന്ന സാഹചര്യത്തിൽ തുടർന്നും ഈ സൗകര്യം സൗജന്യമായി നൽകാൻ കഴിയില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പാവപ്പെട്ടവർക്കു ബുദ്ധിമുട്ടുണ്ടാകാത്ത തരത്തിൽ പല തലങ്ങളിലുള്ള ക്വാറന്റൈൻ സൗകര്യം ഉണ്ടാകും.
തീവ്രബാധിത പ്രദേശങ്ങളിൽനിന്നുൾപ്പെടെയുള്ളവർ കൂട്ടത്തോടെ കേരളത്തിലേക്ക് എത്തുകയാണ്. രോഗികളുടെ എണ്ണം കൂടുന്നതു സ്വാഭാവികമാണ്. പ്രവാസികളെ ഉൾപ്പെടെ ക്രമീകരണങ്ങളോടെ മാത്രമേ സ്വീകരിക്കാനാകൂ.
സർക്കാർ പോർട്ടലിൽ രജിസ്റ്റർ ചെയ്ത ശേഷം മാത്രമേ വരാൻ പാടുള്ളൂ. അല്ലാതെ വരുന്നവരിൽനിന്നു കനത്ത പിഴ ഈടാക്കും. കൂടാതെ 28 ദിവസം ക്വാറന്റൈനിൽ വിടുകയും ചെയ്യും. നിയന്ത്രണങ്ങൾ ഇല്ലെങ്കിൽ കാര്യങ്ങൾ കൈവിട്ടു പോകും.
ട്രെയിനിലും മറ്റും എത്തുന്നവരെ ഹോം ക്വാറന്റൈനിലേക്കു വിടേണ്ടതാണ്. അതിന് അവരെക്കുറിച്ചു മുൻകൂട്ടി വിവരം ലഭിക്കണം. യാത്രക്കാരെക്കുറിച്ച് അറിയിപ്പില്ലാതെ റെയിൽവേ കേരളത്തിലേക്കു ട്രെയിൻ സർവീസ് പ്രഖ്യാപിച്ച നടപടിയെ മുഖ്യമന്ത്രി വിമർശിച്ചു.
വിവാഹത്തിനും മൃതസംസ്കാരത്തിനും നിബന്ധന കർശനമായി പാലിക്കണം. മൃതസംസ്കാരത്തിന് 20 പേരെയും വിവാഹ ചടങ്ങുകൾക്ക് 50 പേരെയും അനുവദിച്ചിട്ടുണ്ട്. എന്നാൽ, വിവാഹത്തിനു മുന്പും ശേഷവുമായി അന്പതു പേരെ വീതം പല തവണകളായി പങ്കെടുപ്പിക്കുന്നത് ഉദ്ദേശിച്ചിട്ടില്ല.
വാഹനങ്ങളിൽ കൂടുതൽ ആളെ കയറ്റിയാൽ പെർമിറ്റ് റദ്ദാക്കും, ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്യും.
മലയാളികൾക്കുള്ള പാസിന്റെ മറവിൽ തമിഴ്നാട്ടിൽനിന്നു കെട്ടിട നിർമാണ തൊഴിലാളികളെ രജിസ്റ്റർ ചെയ്യാതെ കേരളത്തിലേക്ക് എത്തിച്ചാൽ കർശന നടപടിയുണ്ടാകും.
തെരഞ്ഞെടുക്കപ്പെടുന്ന സന്നദ്ധ പ്രവർത്തകരെ നിയന്ത്രണം നടപ്പാക്കാൻ പോലീസിനെ സഹായിക്കാൻ നിയോഗിക്കും. രണ്ടു പോലീസുകാർ അടങ്ങുന്ന സംഘത്തിൽ ഒരു വോളണ്ടിയറെ ഉൾപ്പെടുത്തും.
പുറത്തുനിന്നു വരുന്ന തൊഴിലാളികൾക്കു പാസ് വേണം. ഇതിന്റെ ഉത്തരവാദിത്വം, ഇവരുടെ കോവിഡ് പരിശോധനഎന്നിവ കരാറുകാരുടെ ചുമതലയാണ്.
വീടുകളിൽ ക്വാറന്റൈനിൽ കഴിയുന്നവർ മുറിയിൽത്തന്നെ കഴിയണം. ചന്തകളിലും മറ്റും ആൾക്കൂട്ടം കർശനമായി നിയന്ത്രിക്കും.
എടിഎം സെന്ററുകളിൽ സാനിറ്റൈസർ ഉണ്ടാകണം. റീഫിൽ ചെയ്യുന്ന കാര്യത്തിലും ശ്രദ്ധ വേണം.
വിദേശത്തുനിന്ന് എത്തി സർക്കാർ ക്വാറന്റൈനിൽ കഴിയുന്നവർ ഇനി മുതൽ ചെലവ് വഹിക്കേണ്ടി വരും. ഇതുവരെ സർക്കാർ സംവിധാനത്തിൽ കഴിയുന്നവർക്കു സൗജന്യ ക്വാറന്റൈൻ ആയിരുന്നു.
ലക്ഷക്കണക്കിന് ആളുകൾ വരുന്ന സാഹചര്യത്തിൽ തുടർന്നും ഈ സൗകര്യം സൗജന്യമായി നൽകാൻ കഴിയില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പാവപ്പെട്ടവർക്കു ബുദ്ധിമുട്ടുണ്ടാകാത്ത തരത്തിൽ പല തലങ്ങളിലുള്ള ക്വാറന്റൈൻ സൗകര്യം ഉണ്ടാകും.
0 Comments